അക്ഷര തെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക..
ഇനി കഥയിലേക്ക്:
ക്ഷേത്രത്തിന് 500 മീറ്റർ അകലെയായി വണ്ടി ഒതുക്കിയ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി നേരെ നടന്നത് ഉത്സവ പറമ്പിൽ കേട്ടുകഴ്ച്ച നടക്കുന്ന ഭഗത്തേക്കാണ്…
പത്തനംതിട്ട, ഓമല്ലൂർ ശ്രീ.മഹേശ്വര ശിവ ക്ഷേത്രത്തിലെ പത്താം തിരു.ഉത്സവമാണ് ഇന്ന്, ഉത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് പല സ്ഥലങ്ങളിൽ നിന്നും എത്തിപ്പെട്ട ഭക്ത ജനങ്ങളാൽ ഉത്സവപറമ്പ് തിങ്ങി നിറഞ്ഞ് നിന്നിരുന്നു, കാരണം.. ഇന്നാണ് ‘കെട്ട്കാഴ്ച്ച’..! കേരളത്തിലെ അറിയപ്പെടുന്ന ഉത്സവങ്ങളുടെ കൂട്ടത്തിൽ ഈ ഉത്സവവും ഒന്നാണ് അതുകൊണ്ടുതന്നെ ഇന്നിവിടെ ജനക്കൂട്ടത്തിന്റെ സഗരമാണ്.
കൃത്യം ആറുമണിക്ക് തുടങ്ങിയ കേട്ടുകഴ്ച്ച സമയം രാത്രി 9.10 ആയിട്ടും സമാപനത്തിൽ എത്തിയിരുന്നില്ല, പല സ്ഥലങ്ങളിൽ നിന്നും വന്ന ഒരുപാട് ഉരുപ്പടികൾ (പ്ലോട്ടുകൾ) ക്ഷേത്രത്തിൽ എത്തിയിരുന്നു, അതുകൊണ്ടുതന്നെ രാത്രി എട്ടിന് മുൻപ് അവസാനിക്കേണ്ടിയിരുന്ന കേട്ടുകഴ്ച്ച രാത്രി 9 കഴിഞ്ഞിട്ടും അവസാനിച്ചില്ല..
നേരെ ആൽത്തറയുടെ ചുവട്ടിൽ നടന്നെത്തിയ ഞാൻ ചുറ്റിനും ഒന്ന് നോക്കി, നമ്മുടെ ചങ്ക് കൂട്ടുകാരെ അവിടെയെങ്ങും നോക്കിയിട്ട് കാണാതെ വന്നപ്പോൾ കെട്ടുകാഴ്ച്ച നടക്കുന്ന ഭാഗത്തേക്ക് പോകാം എന്ന് ഞാൻ തീരുമാനിച്ചു, കെട്ടുകാഴ്ച്ച നടക്കുന്ന ഭാഗത്തേക്ക് പോകണമെങ്കിൽ ഈ ജന കൂട്ടത്തിന്റെ ഇടയിലൂടെ മാത്രമേ അവിടേക്ക് പോകാൻ കഴിയു. സൂചി കുത്താൻ ഇടമില്ലാത്തത് പോലെ ജനങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ സൈഡ് ചരിഞ്ഞ് ഉള്ളിലേക്ക് കയറി പോകാൻ തുടങ്ങിയതും.
“അപ്പു”
പിന്നിൽ നിന്നുള്ള ആ വിളികേട്ട് പെട്ടന്ന് ഞാൻ തിരിഞ്ഞ് നോക്കി.
“നി ഇത് ഇത്രേം നേരം എവിടെ ഊമ്പാൻ പോയി കെടക്കുവാരുന്നു..?”
ആടിയാടി എന്റെ അടുത്തേക്ക് വന്ന പ്രമോദ് വെള്ള മുണ്ട് മടക്കി കുത്താൻ ശ്രെമിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
🔻പ്രമോദ്., എന്റെ ചെറുപ്പം മുതലേയുള്ള എന്റെ ചങ്ക് കൂട്ടുകാരനാണ്.. ചെറുപ്പം മുതൽ എന്ന് പറഞ്ഞാൽ അങ്ങനവാടിയിൽ നിന്നും തുടങ്ങിയ ബന്ധം..! ഇതുപോലെ വേറെ മൂന്നാല് ചങ്കുകളും ഉണ്ട്, ഉത്സവം ആയതുകൊണ്ട് അടിച്ച് സെറ്റായിട്ട് ഇപ്പൊ ഏതേലും മൂലയ്ക്ക് കിടന്ന് ഉറക്കം പിടിച്ചിട്ടുണ്ടാവും… ‘അവന്മാരെ കാണുവാണെങ്കിൽ അവരെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം’🔺
“അല്ല നി ഇത് എവിടെ പോയ് കെടക്കുവാരുന്നു..? നിന്നെ എത്രതവണ ഞാൻ ഫോണിൽ വിളിച്ചു..! നി എന്ത ഫോൺ എടുക്കാഞ്ഞേ..?”
അവന്റെ ചുമലിൽ പറ്റിപിടിച്ചിരുന്ന മണ്ണ് തട്ടി കളഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു..