ഒന്നുമില്ലാത്തവർ 2129

Views : 7389

ഒന്നുമില്ലാത്തവർ

Suraj Narayanan | Author. Software Engineer. From Mangard, Kasaragod. Lives in Dubai

ഒന്നാമത്തെ പീരിയടിനു മുന്നേ ടീച്ചർ സ്കൂൾ വിട്ടിറങ്ങുമ്പോ അമ്പരപ്പായിരുന്നു കുട്ടികളുടെ മുഖത്ത്.കൊയ്ത്തൊഴിഞ്ഞ നെൽപാടം പിന്നിട്ടാൽ ഇനിയുമേറെ നേരം നടന്നാലേ ബസ് സ്റൊപ്പിലെത്തൂള്ളൂ. ധനു മാസവെയിലിലെ നടത്തം സുഖമുള്ളതല്ലെങ്കിലും പിന്നിടുന്ന കാഴ്ചകളിലെ നൈർമ്മല്ല്യം ക്ഷീണം തോന്നിച്ചില്ല. പാടം കഴിഞ്ഞു തോട്ടിറുമ്പിലെത്തിയാൽ മെല്ലെയെങ്കിലും ഒഴുകുന്ന വെള്ളം ഒരു കുളിരായി മനസ്സിൽ പടരുന്നുണ്ടാവും. ആ കുളിര് മാത്രം മതിയായിരുന്നു കശുമാവിൻ തോട്ടങ്ങൾ അതിരിടുന്ന ചെറുകുന്നുകൾ കയറിയിറങ്ങാൻ. കശുമാവിൻ തോട്ടത്തിലെ ചൂരിപഴ ചെടികളും കാക്കപൂചെടികളും പരിഭവത്തോടെ കാത്തിരിക്കയവും. എന്നാലും കാണേണ്ട താമസം പരിഭവം മറന്നു തലയാട്ടി നില്ക്കാൻ ഞാൻ ഒന്ന് തലോടിയാൽ മതി എന്ന് തോന്നിയിട്ടുണ്ട്. മുള്ളുകൊണ്ട് ചോരപോടിഞ്ഞാലും ചെടികളുടെ സന്തോഷം എനിക്ക് വേണമായിരുന്നു. ചില ജീവിതങ്ങൾ അങ്ങനെയാണ്. തങ്ങളുടെയല്ലാത്ത കാരണങ്ങളാൽ പര്ശ്വവൽക്കരിക്കപ്പെട്ടവർ. അവർക്കും സഹാനുഭൂതിക്ക് അര്ഹതയുണ്ട് എന്ന് മനസ്സിലക്കിതന്നത് സ്വന്തം ജീവിതം തന്നെയാണ്.

കിലുകിലെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴ്നു മനസ്സിലയിത്, അംഗനവാടി കഴിഞ്ഞിരിക്കുന്നു. നിര്നിമെഷരായി ജനല പടിയിൽ താടിവച്ചു ഏന്തിവലിഞ്ഞു നോക്കുന്ന കോളനിയിലെ കുട്ടികൾ ഒരു നൊമ്പരമാണ്. ഉച്ചക്കഞ്ഞി മാത്രമാണ് പ്രതീക്ഷാ. ചിരി മാഞ്ഞു പോയിരുന്ന മുഖം.

അമ്മയുടെ കൈയിൽ തൂങ്ങി മൂക്കിള ഒളിപ്പിച്ചു വന്നിരുന്ന കാലം അകലെയയിരുന്നില്ല. അമ്മയുടെ ദൈന്യതയാർന്ന മുഖം ഓർക്കെണ്ടിയിരുന്നില്ല. എന്നെ വാർത്തെടുക്കാൻ വേണ്ടി മാത്രം ഉരുകിയ മെഴുകുതിരിയയിരുന്നു അമ്മ.

തോൾ സഞ്ചിയിലെ ചോറ്റു പത്രവും ഡയറിയും പുസ്തകങ്ങളും തല്ലു കൂടാറുണ്ടെന്നു തോന്നിയിട്ടുണ്ട്. സ്വകാര്യങ്ങൾ, അത് ദുഃഖമായാലും സന്തോഷമായാലും ഡയറിയുമായാണ് പങ്കു വെക്കാര്. അതിൻറെയാകാം. ഒരു കയറ്റം കൂടി കയറിയാൽ റോഡിലെത്തം. റോഡിനിരുവശത്തെ മുളികൾക്ക് എന്നെക്കാളും ഉയരമുണ്ടോ? ആ ഉയരത്തിന്റെ ഭവ്യത കാരണമാവാം, റോഡിലേക്ക് തലകുനിച്ചു നില്ക്കയാവും അതുങ്ങൾ.

പലപ്പോഴും തോന്നിയുട്ടുണ്ട്, എന്നെ കാത്തു, എന്റെ പദചലനം കാതോര്ത് നില്ല്ക്കുന്ന ആരോ ഒരാൾ റോഡിലെവിടെയോ എന്നെ തന്നെ നോക്കിയിരുപ്പുണ്ട്. ഈ ചെറിയ കുഗ്രാമത്തിൽ, പക്ഷെ ആ ഗൂഡ സ്മിതം ചാർത്തിയ മുഖം കണ്ടെത്തുവാൻ പോലും ആശക്തയയിരുന്നു ഞാൻ എന്നാ തിരിച്ചറിവ് എന്നെ വല്ലാതെ ഉലച്ചിരുന്നു. മുളിയരിയുന്ന അടിയന്മാരിലും അങ്ങനവാടി പരിസരത്തെ തൊഴിലാളികളിലും ഏക സർക്കാർ സ്ഥാപനമായ വില്ലെജ് ഓഫീസ് പരിസരത്തും പീടികതിന്നയിലും ബസ് സ്റ്റോപ്പിൽ പോലും ഞാൻ ആ കുസൃതി കണ്ണുകൾ കണ്ടില്ല. ഓല കെട്ടിയ ബസ് സ്റ്റോപ്പിൽ ഇരുന്നാൽ പുറകിലൂടെ വന്നു അരയ്ക്കു ചുറ്റിപിടിക്കുന്ന മുളിപ്പുല്ലുകളിൽ ഒരുവേള ആ ഗൂഡ മന്ദഹാസം കാണാൻ ശ്രമിച്ചിരുന്നു. അതോ അവറ്റകൾക്ക് എന്നോട് ഒരു കൂട്ടം പറയനുണ്ടയിരുന്നോ?

അങ്ങേയറ്റത്തെ തീഷ്ണതയോടെ പ്രണയിക്കപ്പെടാൻ തുടിക്കാത്ത പെൺമനസ്സ് ഉണ്ടാകുമോ? പക്ഷെ ആ കണ്ണുകൾ ഇപ്പോഴും എന്നിൽ നിന്ന് കാതങ്ങളകലെയാണ്.  ഒരു മരുപച്ച പോലെ. ഒരു തുണ വേണമെന്ന് തോന്നുന്നത് ഇത്തരം നിസഹായവസ്ഥയിലല്ലേ?

Recent Stories

The Author

rajan karyattu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com