നക്ഷത്രക്കുപ്പായം 30

Views : 16406

“സുബ് ഹാനള്ളാാ..അത്രൊക്കെ ആയോ..ന്നിട്ട് അജു എവടെപ്പോയി..ഓൻ സാധാാരണ എട്ടുമണിക്ക് മുന്നായി ഇങ്ങെത്താറുള്ളതാണല്ലോ…ഇയ്യ് ആഫോണെടുത്ത് ഓനെയൊന്നു വിളിച്ചോക്കിയാ ഷമിയേ…”

ഷമി ഫോണെടുത്ത് വിളിച്ചപ്പോയൊക്കെ ഫോൺ സ്വിച്ച് ഓഫ് തന്നെ.. ഖൈറുത്താന്റെ മനസ്സിൽ വേവലാതിയുടെ ഒരു അരങ്ങേറ്റം തന്നെ ഉണ്ടായി..ഇത്രേം നേരായിട്ട് ന്റെ കുട്ടി എവിടെ..പടച്ചോനേ..വല്ല ഇടങ്ങേറിലും പെട്ടോ..ന്റെ കുട്ടിനേ കാത്തോളണേ..

ഇരുട്ട് വീണ്ടും വീണ്ടും കട്ടി പ്രാപിച്ച് അവർക്ക് മുന്നിൽ അട്ടഹസിക്കുന്നുണ്ടായിരുന്നു…അന്ന് രാത്രി ഖൈറുത്താക്ക് ഉറക്കം വന്നതേയില്ലാ..വരും വരാതിരിക്കില്ലാാ എന്ന പ്രതീക്ഷയേ കൂട്ടു പിടിച്ച് അവർ ഓരോ നിമിഷത്തേയും തള്ളി നീക്കി..

സമയം പുലർച്ചേ നാലുമണിയായെന്നറീച്ച് കൊണ്ട് ഘടികാരം അവർക്കു മുന്നിൽ തലയാട്ടി..ഉണർന്നു കിടക്കുന്ന ആ മിഴികളിലും ഒരു ഞെട്ടലുണ്ടാക്കി സുബ് ഹി ബാങ്കു വിളിച്ചു..കാത്തിരിപ്പിന്റെ ആ വേദന അതൊരു വല്ലാത്ത നോവാണ്..സുബ് ഹി നിസ്കരിച്ച് അവർ മനം നൊന്ത് റബ്ബിന്റെ മുന്നിൽ പ്രിയ പുത്രനു വേണ്ടി കേണു..ആരെയാണ് വിളിക്കേണ്ടതെന്നൊരു രൂപവും അവർക്കു മുന്നിൽ തെളിഞ്ഞില്ലാ..

നേരം വെളുക്കാതെ ആരോട് പറയാനാ..
ആറുമണിയായപ്പോ..ഷംസുന്റെ നമ്പറിലേക്ക് വിളിച്ചു..

“ഷംസോ..ഇത് ഞാനാ അജുന്റെ ഉമ്മ”

“ന്താ ഉമ്മാ..ന്തുപറ്റി ഇങ്ങൾ രാവിലെ തന്നെ..”

“അത് മോനെ..ഇന്നലെയെങ്ങാനും അജു അന്നെ വിളിച്ചിനോ..ന്റ്റെ മോൻ ഇന്നലെയിങ്ങ് എത്തേണ്ടതാ..വിളിച്ചിട്ടാണേൽ കിട്ടുന്നുല്ലാ..നിക്ക് വല്ലാണ്ട് പേടിയാവ്ണ് മോനേ..”
ഒറ്റ ശ്വാസത്തിലൂടെയെല്ലാം പറഞ്ഞു തീർത്ത ഖൈറുത്താ ഒരു പൊട്ടിക്കരച്ചിലൂടെയാണതവസാനിപ്പിച്ചത്..

“ഉമ്മാ..ഇങ്ങൾ കരയാണ്ടിരിക്ക്..ഒരു ദിവസം അങ്ങോട്ടും ഇങ്ങോട്ടൊക്കെ ആവൂലേ ഉമ്മാ..ഇങ്ങളിങ്ങനെ ബേജാറായാലെങ്ങനാ..”

“ഇല്ല മോനേ..ന്റെ കുട്ടി നേരം വൈകാണേൽ അത് എപ്പോ ആണേലും എങ്ങനേലും വിളിച്ചു പറയാറുണ്ട്..”

“ഇങ്ങൾ കരയല്ലി ഉമ്മാ..ഞാനൊന്നന്വേഷിക്കട്ടേ..”
അതും പറഞ്ഞ് ഫോൺ വെച്ചെങ്കിലും എവിടെപ്പോയന്വേഷിക്കണമെന്നവനും ഒരെത്തും പിടിയുമില്ലാായിരുന്നു..കുറേ ദിവസായി തമ്മിൽ കണ്ടിട്ടും സംസാരിച്ചിട്ടുമൊക്കെ..ഇന്നലെ സംസാരിക്കാൻ വന്നപ്പോ തെറി വിളിച്ചകറ്റിയതും താൻ തന്നെ..പറഞ്ഞുപോയ ഓരോ വാക്കുകളും അവനെ വല്ലാതെ വിഷമത്തിലാാക്കി..
‘അജൂ നീ എവിടെയാ ..സോറിടാ..പറഞ്ഞതിനെല്ലാാം..

ആരെ വിളിക്കണമെന്നാാലോചിച്ചിരിക്കുമ്പോഴാ സോഫിടെ കാര്യം ഓർമ്മ വന്നത്‌..സോഫീടെ നമ്പർ ഡയൽ ചെയ്തോണ്ടിരിക്കുമ്പോ ഷംസു എന്ന വ്യക്തിക്ക് വേണ്ടി അവന്റെ നമ്പറിലേക്ക് മറ്റൊരാൾ ഡയൽ ചെയ്യുന്നുണ്ടായിരുന്നു..

ഷംസുവിന്റെ കോൾ കണ്ടതും സോഫി വേഗം അറ്റൻഡ് ചെയ്തു..

“ഷംസുക്കാ..അജുക്കാ ഇങ്ങളെ വിളിച്ചീനോ..ഞാൻ വിളിച്ചിട്ട് കിട്ട്ണില്ലാ..”

ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു ആ വാക്കുകൾ..
“ന്താ സോഫി..ഓൻ ചെറിയ കുട്ടിയൊന്നുമല്ലല്ലോ..ഓൻ വാശിപ്പിടിച്ചെവിടേലും ഒളിച്ചിരിക്ക്ണ്ടാവും..ഇന്ന് കഴിഞ്ഞ് താനേ വന്നോളും..ഇയ്യ് വിഷമിക്കാണ്ടിരിക്ക് ..സോഫീ ഒരു കോൾ വരുന്നുണ്ട്..ഞാൻ പിന്നെ അങ്ങോട്ട് വിളിക്കാം”

മറുപടിക്ക് കാത്തിരിക്കാതെ തന്നെ ഫോൺ കട്ട് ചെയ്തു..അറിയാത്തൊരു നമ്പറിൽ നിന്ന് വരുന്ന ആ കോൾ ആരുടേതാാണെന്ന സംശയഭാവത്തോടെ തന്നെ കോൾ അറ്റൻഡു ചെയ്തു..

“ഹലോ..”

“ഹലോ..ഇത്… മിസ്റ്റർ അജ്മലിന്റെ ഫ്രണ്ടാണോ..”

“അതേ..ഇതാരാ..”
ആകാംക്ഷയോടെ ഷംസു
ആ മറുപടിക്ക് വേണ്ടി കാതോർത്തിരുന്നു..

“ഞാനിത് കോയമ്പത്തൂർ നിന്നാ വിളിക്ക്ണത്..ഇയാളുടെ ഫ്രണ്ട് അജ്മലിന്റെ ആധാർ കാർഡും ലൈസൻസും അടങ്ങിയ ഒരു പേഴ്സ് ആക്സിഡന്റായ വണ്ടിയിൽ നിന്നും കിട്ടീണ്…കൂടെ ഇയാൾടെ ഫോട്ടോയും നമ്പറും..”

“എന്ത്…അപ്പോ അജ്മൽ..അജ്മലെവിടെയാ..എന്താാ ഓന് സംഭവിച്ചത്.. പറയ്..”
ഉത്കണ്ഠാകുലനായ അവനൊരു ഭ്രാന്തനെപ്പോലെ അലറി…
കൂട്ടുകാരനെന്താണ് സംഭവിച്ചതെന്നറിയാതെ …

“അത് പിന്നെ അജ്മൽ…”

മുഴുമിക്കാത്ത വാക്കുകളെ തടഞ്ഞു വെച്ചുകൊണ്ട് ആ കോൾ ഡിസ്കണക്ടായി…കേട്ടവാക്കുകൾക്കെന്തർത്ഥം കൊടുക്കണമെന്നറിയാതെ ഷംസുവും തളർന്നുപോയിരുന്നു..

കുറച്ചു സമയമം ഷംസു സ്വന്തം ശരീരത്തെ നിശ്ചലതക്ക് വിട്ടുകൊടുത്തുകൊണ്ടങ്ങനെ ഇരുന്നു..പിന്നീട് ചാടിയെണീറ്റും കൊണ്ടവൻ വന്ന നമ്പർ തിരയാൻ തുടങ്ങി.. അക്കങ്ങളൊന്നും തെളിയുന്നില്ലാ..മങ്ങിയകന്നു നിന്നുകൊണ്ട് തന്റെ ഫോണു പോലും തന്നോട് ക്രൂരത കാട്ടുന്നപോലെയവനു തോന്നി..മിഴിനീർ അടർന്നുവീണു ചിത്രം വരക്കാൻ തുടങ്ങിയപ്പോളവൻ തിരിച്ചറിഞ്ഞു..ക്രൂരത കാട്ടുന്നത് മറ്റൊന്നുമല്ല തന്റെ പ്രിയപ്പെട്ട ചങ്ങായിയോടുള്ള സ്നേഹമാണതെന്ന്..
തിരിച്ചു വിളിച്ചു..

ഇല്ലാ..നമ്പർ പോണില്ലാാ..എന്താപ്പോ ചെയ്യാ…ആരോടാ പറയാ..
ഫോണിൽ നിന്ന് കണ്ണുകളെ അടർത്തി മാറ്റാനവനു തോന്നിയില്ലാ..ഒരു പക്ഷേ അയാളിനിം വിളിച്ചേക്കാം..

“ഇയ്യിത് ന്തേത്താ ഷംസോ ..വാലിന് തീപിടിച്ച മാതിരി അങ്ങോട്ടും ഇങ്ങോട്ടും ഇപ്പായ്ണേ..
ന്താ അനക്ക് തിന്നാനും കുടിക്കാനൊന്നും വേണ്ടേ..ഇയ്യ് കുറേ നേരായല്ലോ ആ കുന്ത്രാണ്ടോം തൊക്കിലിടുക്കി നടക്ക്ണ്.”

ഉമ്മാന്റെ ശകാരവാക്കുകൾക്കൊന്നും നഷ്ടമായ അവന്റെ ഉത്സാഹത്തെ കൊണ്ടു വരാനായില്ലാ..

“ആ..മ്മാ ഞാൻ കുടിച്ചോളാ..”

“എപ്പോ..കുടിച്ചോളാാന്ന്..ഇപ്പോ സമയത്രായീന്നനക്ക് വല്ല ബോധോം ഉണ്ടോ.
.പന്ത്രണ്ടര..”

ഇനിം ഉമ്മാനെ തൊള്ള പൂട്ടൂലാന്ന് മനസ്സിലാക്കിയ അവൻ ചായ കുടിക്കാനായിരുന്നപ്പോഴായിരുന്നു
പെട്ടെന്ന് ഫോൺ ശബ്ദിച്ചത്..
സകലതും തട്ടി മറിച്ചോണ്ടവൻ റൂമിലേക്കോടി..ആ വീട്ടിൽ ആകേ റേഞ്ചുള്ള സ്ഥലം..

പ്രതീക്ഷയോടെ ഫോണിലേക്ക് നോക്കിയപ്പോൾ അജ്മലിന്റെ ഉമ്മ ഖൈറുത്താ..
പടച്ചോനേ..ഇവരോട് ഞാനിനിയെന്തു സമാധാനം പറയും..എടുക്കണോ വേണ്ടയോ എന്ന സംശയത്തിനൊടുവിൽ അവൻ ആ വിളിക്ക് മറുപടി നൽകി..

Recent Stories

The Author

_shas_

3 Comments

  1. ഇതിന്റെ ബാക്കി പെട്ടന്ന് ഇടനെ plzzz

  2. gud story next part petennu venam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com