നക്ഷത്രക്കുപ്പായം 30

Views : 16406

“ഉം..”
ഉത്തരമായൊന്നു മൂളിയെന്നല്ലാതെ അവന്റെ വാക്കുകൾക്ക് പ്രത്യേകിച്ചൊരു മറുപടി അവന്റെ ഭാഗത്ത് നിന്നുണ്ടായില്ലാ..

“ഇയ്യെന്താ ടാ ഒന്നും മിണ്ടാാത്തേ..രണ്ടീസായിട്ട് അനക്കൊരു ഉഷാറുല്ലല്ലോ ചങ്ങായീ..”

“ഒന്നുല്ലടാ..”

“അനക്കീ മിണ്ടാണ്ടിരിക്കൽ തീരേ ചേര്ണില്ലാാാട്ടോ അജ്മലേ..ഏതോ ഒരു പെണ്ണിനും വേണ്ടീട്ട് ഇയ്യ് അന്റെ വീറും വാശീം ഇങ്ങനെ കളയരുത് ട്ടോ..”

“അല്ലെടാ..ഷംസൂ.. ഞാൻ ആലോചിക്കെയ്നു…ഈ വാശീം ദേഷ്യോം ഉള്ളോരെയൊന്നും ആർക്കും സ്നേഹിക്കാൻ കഴില്ലായിരിക്കും ലേ..അതോണ്ടല്ലേ അവളും….”

ഹോസ്പിറ്റലിന്റെ നാലാം നിലയിലെ വരാന്തയിൽ നിന്നും താഴേക്ക് കണ്ണു നട്ടും സ്വയം വിലയിരുത്തിക്കൊണ്ടവൻ പറഞ്ഞു..

“പോടാ..ദേഷ്യോവും വാശിയൊക്കെ ഈ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതെന്ന്യാ..പക്ഷേങ്കില് അതിനോടൊപ്പം നല്ലോണം സ്നേഹവും ഒഴുക്കണം.. അപ്പോ പിന്നെ ഒരു പെണ്ണും വിട്ട്പോവത്തില്ലാ..
ഇയ്യ് അത് വിടെന്റെ അജോ..ഓളല്ലങ്കിൽ വേറെ ഒരുത്തി ണ്ടാവും‌അന്നെ സ്നേഹിക്കാൻ …അന്റെ ജീവിതത്തിലേക്ക് വരാൻ ..പോവാൻ പറ ഓളോട്..”

പനിച്ചൂടിൽ നിറഞ്ഞു നിന്ന രോഗികൾക്കൊപ്പം പനി പിടിച്ച മറ്റൊരു മനവും കൂടി അവർക്കിടയിൽ സ്ഥാനം പിടിച്ചു.അത് അജ്മലിന്റെയായിരുന്നു..കൂട്ടുകാരന്റെ ആ അവസ്ഥ കണ്ടു നിക്കാനാവാത്ത ഷംസുവും അതിനൊരു പോംവഴി എന്താന്ന് തല പുകഞ്ഞാലോചിച്ചുകൊണ്ടേയിരുന്നു..

ഈ സമയം കാന്റീനിൽ നിന്നും ഭക്ഷണവും കഴിച്ച് സേവനത്തിനായി ഒരുങ്ങി വരികയായിരുന്നു സോഫിയും ആതിരയും..

“ന്നാലും സോഫീ..അവൻ നിന്നോട് ആത്മാർഥമായിട്ട് തന്നെയാട്ടോ പറയുന്നതെന്നാ എനിക്ക് തോന്ന്ണേ..അനക്കൊന്നു സമ്മതം മൂളിക്കൂടേ ടാ..”

“ഒന്നു പോ ആതി…ഇയ്യ് ഇതെന്തറിഞ്ഞിട്ടാ..എന്റെ കാര്യോക്കെ അനക്ക് അറിയാവുന്നതല്ലേ..ന്റെ ലൈഫിൽ സന്തോഷം വിധിച്ചിട്ടില്ല…ഞാനായിട്ടെന്തിനാ അയാളെക്കൂടി….”

“ന്നാലും സോഫീ..നിനക്കവനോട് ഉള്ളിന്റെയുള്ളിലൊരിഷ്ടം മൊട്ടിട്ടില്ലേ എന്നൊരു സംശയം..”

“അത്..പിന്നെ ആതീ..ഞാൻ..”
സോഫി പറഞ്ഞു മുഴുമിക്കും മുന്നേ ഒരു എമർജെൻസി കേസ് ആംബുലൻസിന്റെ സഹായത്തോടെ അലറി വിളിച്ചെത്തി..

രക്തത്തിൽ കുതിർന്ന ആ രൂപം സ്ട്രക്ചറിൽ കാഷ്യാലിറ്റിയിലെ ഡോക്ടറുടേ അടുത്തേക്ക് കുതിക്കുന്നുണ്ടായിരുന്നു
..താൽക്കാലികമായി ആ സംഭാഷണത്തിനു വിരാമമിട്ടു കൊണ്ട് അവർ തിരക്കിന്റെ ലോകത്തേക്ക് ഊളിയിട്ടു..

രാത്രി ഭക്ഷണവും കഴിഞ്ഞ് വരാന്തയുടെ ഒരരൊഴിഞ്ഞ കോണിലിരുന്ന് ചൂടു പിടിച്ച രാഷ്ട്രീയ ചർച്ചകളെ ചവച്ചുതുപ്പുമ്പോയായിരുന്നു
ദൂരെ‌ നിന്നൊരു രൂപം അവർക്കു നേരെ ഓടി വരുന്നത് ഷംസുവിന്റെ ശ്രദ്ധയിൽപ്പെട്ടത്..ഇരുളിൽ പൊതിഞ്ഞ ആ നിഴൽ രൂപമെന്തന്നറിയാതെ ഭീതിയോടെയവൻ അരികിലിരിക്കുന്ന അജ്മലിനെ തട്ടി വിളിച്ചു..

ഇരുളിന്റെ മറവിൽ ആളെ വ്യക്തമാവുന്നില്ല…ഭീതിയുടെ നിഴൽ വിരിച്ച മുഖവുമായി ഷംസു അജ്മലിന്റെ പിറകിലേക്ക് മെല്ലെ മറഞ്ഞു നിന്നു..
സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു..ഉറക്കം വരാത്തതിനാലൊന്നു പുറത്ത് വന്നിരിക്കാന്ന് പറഞ്ഞ് റൂമിന്റെ പുറത്ത് ഒരൊഴിഞ്ഞ സ്ഥലം തപ്പി ഇറങ്ങിയതാ..
സാവധാനം യാഥാർത്യം അവർക്കുമുന്നിൽ വ്യക്തത തീർത്തു..
ഒരു സ്ത്രീയാണത്..മൂന്നാലാള് കൂടി അവളെ ഓടിക്കുന്നു…
ഓടി വരുന്ന ആ രൂപത്തിനു താനുമായൊരു ആത്മബന്ധം അവനനുഭവപ്പെട്ടു..ഓടി വന്ന ആ സ്ത്രീ വീഴാൻ ഭാവിക്കവേ അവന്റെ കൈകളാൽ അവളെ താങ്ങിയെടുത്തു…അങ്ങിങ്ങാായി പ്രകാശിക്കുന്ന നേർത്ത വെളിച്ചം..അരണ്ട വെളിച്ചത്തിൽ അവനാ മുഖം തിരിച്ചറിഞ്ഞു..

“സോഫീ..നീ…നീ എവിടുന്നാ ഈ സമയത്ത്..”

ഒരു ഭയപ്പാടോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഇരുളിനെ മറയാക്കി നിൽക്കുന്ന മൂന്ന്പേർ അവളെ ലക്ഷ്യം വെച്ച് പിന്നാലെ തന്നെയുണ്ടായിരുന്നു..പറയാതെ പറഞ്ഞ ആ നോട്ടത്തിൽ നിന്ന് തന്നെ അജ്മൽ എല്ലാം വായിച്ചെടുത്തു..അവൻ അവർക്കു പിന്നലെ ഓടിയടുത്തെങ്കിലും അപ്പോഴേക്കും അവർ ഇരുളിലേക്ക് ഉൾവലിഞ്ഞിരുന്നു..

“സോഫീ..ആരാ..ആരാ അതൊക്കെ…? എന്തിനാ അവർ നിന്റെ പിന്നാലേ ഓടിയത്..”

അപ്പോഴും അവളിൽ നിന്നാ പേടി അകന്നുമാറിയിരുന്നില്ലാ..ഒരു കൊച്ചു കുട്ടിയെപോലെ അവനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി..ഒറ്റപ്പെട്ട ആ ലോകത്ത് തന്റെ സംരക്ഷണത്തിനാായൊരാളെ തിരയുകയായിരുന്നു സോഫി..
അജ്മലിനു മനസ്സിലായി അവൾ വല്ലാാതെ പേടിച്ചരണ്ടിരിക്കയാണെന്ന്…അവളുടെ വിറക്കുന്ന കൈകൾ അപ്പോഴും അവനെ വരിഞ്ഞു മുറുക്കിയിരുന്നു..

“പറയ് സോഫീ ..ആരാ അവർ..എന്തിനാ നിന്നെ ഓടിച്ചേ..”

“അത് ഞാ..ഞാൻ ഫോൺ ചെയ്യാൻ…അതു വഴി..അപ്പോ..”
താൻ മുന്നിൽ കണ്ട ആ ഞെട്ടിക്കുന്ന സത്യങ്ങൾ
പുറത്തു പറയാനാവാതെയവൾ അവർക്കു മുന്നിൽ നിന്നു പരുങ്ങി..

“അതേയ്..സോഫിമേഡം..ഫോൺ ചെയ്യാനെന്തിനാ ആരുല്ലാത്ത സ്ഥലത്തൂടെ ഒറ്റക്ക് പോയേ..ആ ഒഴിഞ്ഞ വരാന്തയിൽ പകൽ പോലും വരാൻ പേടിയാ‌‌..അവിടെ ഉള്ള റൂമിലാണേൽ ആൾതാമസോം ഇല്ലാാ..”

ഷംസുവിന്റെ ഉപദേശത്തിനു മുന്നിൽ മൗനിയായിരുന്നെങ്കിലും അവളുടെ ദയനീയത നിറഞ്ഞ നോട്ടത്തിൽ എല്ലാം സ്വീകരിച്ചിരിക്കുന്നെന്ന് മനസ്സിലായി..

Recent Stories

The Author

_shas_

3 Comments

  1. ഇതിന്റെ ബാക്കി പെട്ടന്ന് ഇടനെ plzzz

  2. gud story next part petennu venam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com