നക്ഷത്രക്കുപ്പായം 30

Views : 16406

പക്ഷേ പ്രതീക്ഷക്കു വിപരീതമായിരുന്നു ചോദ്യങ്ങളെല്ലാം..

“അജ്മലിനിപ്പോ എത്ര വയസ്സായി…?’
എന്റെ വയസ്സുമായി ഇവിടെപ്പോ എന്താ ബന്ധം എന്ന് സംശയിച്ചുകൊണ്ട് അവനതിനുത്തരം നൽകി..
“ഇരുപത്തിമൂന്ന് ആവുന്നു..”
“ഏതു വരേ പഠിച്ചു….?”

..ഇയാളെന്തിനായിതൊക്കെയറിയ്ണേ.എന്ന് മനസ്സിൽ പിറുപിറുത്തോണ്ട് അവൻ പറഞ്ഞു..

“ബി.കോം കഴിഞ്ഞു..”

“ഞാൻ പറയാൻ വന്നത് മറ്റൊരു കാര്യമാണ്.
എന്താന്നു വെച്ചാൽ ഇയാൾടെ ഉമ്മ രണ്ടു വർഷത്തോളമായി എന്റെ പേഷ്യന്റാണ്..ഉമ്മാനോട് ഞാൻ കുറേ തവണ വാണിംഗ് കൊടുത്തതാണ് ഭാരമുള്ള ജോലി ഒന്നും ചെയ്യരുത്..ബിക്കോസ് ഷീ ഈസ് എ ഹാർട്ട് പേഷ്യന്റ്..ഒരു മോനുണ്ടെന്ന് പറഞ്ഞപ്പോ ഞാനിത്രേം പ്രതീക്ഷിച്ചില്ലാ..ഇയാളുണ്ടായിട്ടുമെന്തിനാ ഇയാൾടേ ഉമ്മയിങ്ങനെ കഷ്ടപ്പെടുന്നതെന്ന് മനസ്സിലാവുന്നില്ല..”

ഡോക്ടറുടെ വാക്കുകൾ അജ്മൽ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു ശ്രവിക്കുകയായിരുന്നു..
രണ്ടു വർഷമായി ഡോക്ടറുടെ ചികിത്സയിലോ…
അതവനിൽ പുതിയൊരു അറിവായിരുന്നു..കുറ്റബോധം കൊണ്ട് അവന്റെ തല കുനിഞ്ഞിരുന്നു

“ഡോക്ടർ..ഇതൊന്നും ഞാൻ…”
പറയാൻ വാക്കുകളില്ലാതെയവന്റെ നാവുകൾ ഡോക്ടറുടെ മുന്നിൽ കീഴടങ്ങി..

“എനിക്കറിയാം ..പറഞ്ഞിട്ടുണ്ടാാവില്ലാന്ന്..അതോണ്ടാണല്ലോ ഇന്നീ അവസ്ഥ വന്നതും..മിസ്റ്റർ അജ്മൽ..ഉമ്മ നഷ്ടപ്പെട്ടാലേ അതിന്റെ വേദനയറിയൂ..അങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്ന വ്യക്തിയാ പറയുന്നതെന്നു കൂട്ടിക്കോളൂ..”

“ഉം..ഇനി ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടർ”

“..പിന്നെ നിങ്ങളുടെ ഭാഗ്യം കൊണ്ടാ ഇന്ന് ഉമ്മാനെ തിരിച്ചു കിട്ടിയത്..തലക്ക് ചെറിയ പരിക്ക് ഉണ്ട്..സ്റ്റിച്ച്ട്ടിട്ടുണ്ട് പേടിക്കാനൊന്നുല്ലാ..
ഞാൻ കുറച്ച് മരുന്നിനെഴുതി തരാം‌..അതൊക്കെ ഇന്നു തന്നെ വാങ്ങിക്കണം..പിന്നെ ഒരാഴ്ച ഇവിടെ നിൽക്കേണ്ടി വരും..വീട്ടിൽ പോയാൽ റെസ്റ്റുടുക്കാൻ സമയല്ലാലോ..ഇവിടാവുമ്പോ ഇഷ്ടംപോലെ സമയം കിട്ടിക്കോളും..”

ഡോക്ടർ എഴുതി തന്ന മരുന്നു ഷീട്ടുമായി എന്തു ചെയ്യണമെന്നറിയാതെ റൂമിന്റെ പുറത്തു കടക്കുമ്പോഴും അവന്റെ പോക്കറ്റിൽ നിന്ന് മുഷിഞ്ഞൊരു അമ്പതു രൂപ നോട്ട് അവനെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു..ആലോചനയിൽ മുഴുകികൊണ്ടു വരുന്ന അജ്മലിന്റെ അടുത്തേക്ക് ഷംസുവും ഷമീലയും ഓടി വന്നു..

“എന്താടാ.എന്താ ഡോക്ടർ പറഞ്ഞേ…?”

“ഒന്നുല്ലാ ടാ റെസ്റ്റെടുക്കാൻ…ഒ‌രാഴ്ച ചിലപ്പോ ഇവിടെ നിൽക്കേണ്ടി വരും.”

അതും പറഞ്ഞവൻ തന്റെ മാറോട് പറ്റി വീർപ്പുമുട്ടികഴിയുന്ന ആ നോട്ടെടുത്ത് പുച്ഛഭാവത്തിലൊന്നു ചിരിച്ചിട്ട് തിരികെവെച്ചു..അതോടെ സകല അഹങ്കാരവും കൈവെടിഞ്ഞ് അത് വീണ്ടും അവന്റെ മാറിൽ ഒതുങ്ങിക്കൂടി..
..മരുന്നിന് കാശെങ്ങനെയൊപ്പിക്കുമെന്നൊരു നിശ്ചയവുമില്ലാ..കഷ്ടപ്പാടിലെല്ലാം കൈത്താങ്ങായിരുന്ന ആ ആളിതാ ഇന്ന് അബോധാവസ്ഥയിൽ വിധിയുടെ വികൃതിക്കടിമപ്പെട്ട് കിടക്കുവാണ്..
ഹോസ്പിറ്റൽ വരാന്തയിലെ ജനലഴിയും പിടിച്ച് വിദൂരതയിലേക്കെങ്ങോ കണ്ണും നട്ടിരിക്കുകയായിരുന്നു അജ്മൽ .
“എന്താാടാ‌.എന്തേലും പ്രശ്നമുണ്ടോ..പറയ്..”
കൈത്തണ്ടയിൽ പിടിച്ചു കുലുക്കുന്ന ഷംസുനോടെന്തു പറയണമെന്നറിയാതെ തലചെരിച്ചൊന്നു നോക്കി..
കാർമേഘം പോലിരിണ്ട് കൂടിയ മുഖത്തോടെ തന്നെ നോക്കുന്ന ആത്മസുഹൃത്തിന്റെ മുഖത്ത് പെട്ടെന്നൊരു സൂര്യതേജസ്സ് തെളിഞ്ഞുവന്നു..കാരണം മറ്റൊന്നുമല്ല തന്നെ നോക്കി പുഞ്ചിരി തൂകികൊണ്ട് ഷംസുവിന്റെ പോക്കറ്റിലുണ്ടായിരുന്ന നൂറിന്റെ നോട്ടുകൾ..

മറുപടി പറയുന്നതിനു പകരം. അജ്മൽ ഷംസുനേ ഒന്നു വാരിപ്പുണർന്നു..പകച്ചു നിൽക്കയാണ് ഷമീല
“മോനേ അജോ..ഇയ്യ് ആ കീശേന്ന് പിടിവിട്ടാളാ..അന്ന് ഇയ്യൊന്ന് കെട്ടിപ്പിടിച്ച് ന്റെ ആയിരം രൂപയാ മുക്കിയേ..”

അപ്പോഴേക്കും ഷംസുവിന്റെ കീശ കാലിയായിരുന്നു..

“ഷംസോ..ഇതു അഞ്ഞൂറ് തികച്ചില്ലല്ലോ..” കാശെണ്ണിക്കൊണ്ട് നിൽക്ക്ണ അജ്മലിനെ നോക്കി ഷംസു നിന്ന് യാചിച്ചു…

“എടാ തെണ്ടീ..അത് കറണ്ട്ബില്ലടക്കാൻ ബാപ്പ തന്നാണ്..അതെടുക്കല്ലെ ബലാലേ..”

“ഇയ്യൊന്നു പോടാ..കറണ്ടുബില്ലടച്ചില്ലേൽ വെളിച്ചണ്ടാവൂലാന്നല്ലേ ഉള്ളൂ..ആദ്യം മരുന്നിനുള്ള കാശ് ഉണ്ടാക്കട്ടേ..”
രണ്ടുപേരുടേം അടിപിടി കണ്ടിട്ട് ഷമീലക്ക് കലി കയറി..

“ഒന്നു നിർത്ത്ണ്ടോ രണ്ടാളും…ഇക്കാക്കാ എന്താ ഇങ്ങളോട് ഡോക്ടർ പറഞ്ഞേ..ഉമ്മാക്കെന്താ…?”

Recent Stories

The Author

_shas_

3 Comments

  1. ഇതിന്റെ ബാക്കി പെട്ടന്ന് ഇടനെ plzzz

  2. gud story next part petennu venam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com