നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9759

അവിടുന്നും പല അനുഭവങ്ങളും നേരിടേണ്ടി വന്നെങ്കിലും ഒന്നും അജ്മലിക്കാനെ അറീച്ചില്ല..ആ മനുഷ്യനേക്കൂടി ഇതിലേക്ക് വലിച്ചിഴക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ലാ എന്നതാവും ശരി..
ഈ തെളിവ് കിട്ടാതെ എന്നെ അങ്ങനെയങ്ങു കൊല്ലുകേല എന്നെനിക്കറിയായിരുന്നു..
ഏറെ പ്രതീക്ഷകളോടെയായിരുന്നു അജ്മൽക്കാ അന്ന് മണലാാരണ്യത്തിലെ നിധി തേടി യാത്രയായത്..പക്ഷേ അജ്മൽക്കാ പോയതു മുതൽ ഈ സോഫി ഒറ്റപ്പെട്ടുപോയതുപോലെ..നിദ്രാദേവി പലപ്പോഴും പിണങ്ങിക്കൊണ്ടെന്റെരികിൽ നിന്നും മാറി നിന്നു..
കണ്ണടക്കുമ്പോഴോടിയെത്തുന്ന നിഴൽ രൂപങ്ങൾ യാതൊരു ദയയും കാണിക്കാതെയെന്റരികിൽ ഒരു സത്വമായി..രാക്ഷസരൂപം പ്രാപിച്ച് അവയെന്നോട് പ്രതികാരം തീർത്തുകൊണ്ടേയിരുന്നു..ഓരോ ദിവസവും ഞാൻ അജ്മൽക്കാനെ വിളിച്ച് നിലവിളിച്ചു..കാരണം ഇക്കാ കൂടെയുണ്ടാവുമ്പോ കിട്ടിയ ആ സുരക്ഷിതത്വം തന്നെയായിരുന്നു..
അജ്മൽക്കാ പോയതിനു ശേഷം വീടിനൊരു കാവലായി റഫീഖ് മാമ ഉണ്ടായിരുന്നു.അതുകൊണ്ടാണോ അറീല ഇത്രേം കാലം അവർക്കെതിരെ ഞാനൊന്നും പ്രതികരിക്കാത്തതുകൊണ്ടാണോന്നും അറീല തൽക്കാലത്തേക്ക് എല്ലാം കെട്ടടങ്ങി.
എന്റെ പേടിയും സങ്കടവും കണ്ടിട്ട് അവിടെത്തെ ഉമ്മാ അജ്മലിക്കാനെയെപ്പോഴും പോരാൻ നിർബന്ധിക്കുമായിരുന്നു..പക്ഷേ കടങ്ങൾ വീട്ടി പോരാനായിരുന്നു അജ്മലിക്കാന്റെ തീരുമാനം..ഒടുവിൽ ഉമ്മാന്റെ നിർബന്ധപ്രകാരം എന്നേ ഇക്കയുടെ അടുത്തേക്ക് കൊണ്ടോവാൻ തീരുമാനിച്ചത്..അതിനായി ഉടൻ നാട്ടില് വരുന്നെന്നും പറഞ്ഞു..പക്ഷേ
വരാമെന്ന് പറഞ്ഞ തലേന്നാാൾ…..”
ഓർക്കാനിഷ്ടപ്പെടാത്ത ആ രാത്രിയവളുടെ മുന്നിലൂടെ ഒരിക്കൽക്കൂടി കടന്നുപോയി.. ഇന്നലെ കഴിഞ്ഞപോലെ..
അന്ന് ഞങ്ങളുടെ അയൽ വാാസിയായ മൈമൂനത്താന്റെ വീട്ടിലൊരു മംഗളകർമം നടക്കുന്ന ദിവസം..അതേ …അവരുടെ മകൾ സാബിറയുടെ വിവാഹം..
“സോഫി മോളേ..ഞാൻ കല്യാണവീട് വരേയൊന്നു പോയി വരാട്ടോ..”
ഖൈറുത്താ ധൃതിയിൽ ഡ്രെസ്സ് മാറുന്നതിനിടയിൽസോഫിയോട് പറഞ്ഞു.
“എവ്ടാ മ്മാ കല്യാണം..”
“ആഹാ.
നല്ലയാള് കെട്ടിയോനെ ഓർത്തോർത്ത് അയൽ വാസികളേം ബാക്കിള്ളോരേം ഒക്കെ മറന്നോ ഇയ്യ്..”
“അതുമ്മാ. ഞാൻ..”
നാണംകൊണ്ടവൾ തല കുനിച്ച് നിന്നു..
“ഉമ്മ പോയി വാ .
ഞാനില്ലാ,..”
“ഉം..അല്ല മോളേ ഓനിന്ന് രാത്രി ഇങ്ങെത്തോ അല്ലെങ്കിൽ നാളെ രാവിലെയോ..”
“ഒന്നും ഉറപ്പായിട്ടില്ല മ്മാ…”
“ആ..ഏതായാലും ഞാൻ വേഗം പോയിട്ട് വരാ..ആരെങ്കിലും പോവാഞ്ഞാ മോശാ..പിന്നേയ്..റപ്പിമാമനും വര്ണ്ട്..ഇയ്യ് വാതിലൊക്കെ നല്ല പോലെ കുറ്റിയിട്ട് കിടന്നാ മതി ട്ടോ..”
ഒന്നു തലയാട്ടികൊണ്ട് സമ്മതം കൊടുത്തവൾ
കിനാവുകൾ നിറം പിടിപ്പിച്ച് മണിയറ അലങ്കരിച്ചു കൊണ്ടിരിക്കവയേയാണ് പുറത്ത് നിന്നൊരു കോളിംഗ്ബെൽ..
സംശയത്തിനൊരു നിമിഷം പോലും കൊടുക്കാതെയവൾ ഉമ്മറത്തേക്കോടി ..
മനസ്സ് നിറയെ അജ്മലിന്റെ വരവെന്ന പ്രതീക്ഷയായതോണ്ടാവണം രണ്ടാമതൊന്നാലോചിക്കാനവൾ അവസരം നൽകാതിരുന്നതും..
പക്ഷേ നിരാശയായിരുന്നു ഫലം..ഒരുപക്ഷേ അജ്മൽക്കാ ഇനി എവിടേലും ഒളിഞ്ഞിരിപ്പുണ്ടേലോ..സർപ്രൈസ് തരാനാവും..സമയം പോലും തെളിയ്ച്ച പറഞ്ഞിട്ടില്ലാലോ..
തൂണിലും തുരുമ്പിലെന്ന പോലെ എല്ലാായിടത്തും പരതിയിട്ടും ആരേയും കണ്ടെത്താനായില്ലാ..
കതകു കുറ്റിയിട്ട് വീണ്ടും അകത്തു വന്ന് വരാനിരിക്കുന്ന സുന്ദരമുഹൂർത്തങ്ങളെ താലോലിച്ചിരിക്കവേ പെടുന്നനേയാണവൾക്ക് മുന്നിലേക്ക് ഷൈജലെന്ന തെമ്മാടി ചാടി വീണത്..കുറച്ചു നിമിഷങ്ങളങ്ങനെ ചലനമില്ലാതെ നിന്ന സോഫി യാഥാർത്യങ്ങളെ വീണ്ടെടുത്ത് ഓടാാനൊരുങ്ങവേ..പെട്ടെന്നയാളവളെ ശക്തിയായി പിടിച്ചുവലിച്ചു നിലത്തിട്ടു..
“സോഫീ..നീ ഞാൻ പറയുന്നതൊന്നനുസരിക്കണം..പ്ലീസ്..ഒരുപാട് കാലമായുള്ള എന്റൊരാഗ്രഹമാണ്..നിന്നോടൊത്ത് ഒരു രാത്രി പങ്കിടുക എന്നുള്ളത്..”
“ഛെ..!നാണം കെട്ടവനെ..വിടെന്നെ..നിന്റെ യാഗ്രഹമൊരിക്കലും നടക്കാൻ പോണില്ലാ..ന്റെ അജ്മൽക്കാനെ ചതിക്കായിരുന്നില്ലേ നീ.. നീയെന്തുകരുതിയെന്നെപറ്റി..നിന്നെപോലെയുള്ള ചെറ്റകൾക്ക്…”
“നിർത്ത് ..നിർത്ത്..പറയട്ടേ സോഫീ..ഞാൻ പറഞ്ഞത് എന്റൊരാഗ്രഹം മാത്രമാ..ഇയാളെ ദേഹത്തൊരു പോറൽ പോൽക്കുമേൽക്കതെ ഞാൻ വിട്ടേക്കാം പക്ഷേ നീയെനിക്കൊരുപകാരം ചെയ്യണം..”
എന്ത് എന്ന ഭാവത്തിൽ നെറ്റിയും ചുളിച്ച് നോക്കിയ സോഫിയെ നോക്കി അയാൾ ആവശ്യപ്പെട്ടത് മറ്റൊരു കാര്യമായിരുന്നു..മൂന്നു വർഷങ്ങൾക്ക് മുന്നെ സോഫിയുടെ ഫോണിൽ പകർത്തിയെടുത്ത ആ ദൃശ്യങ്ങൾ..
“ഇല്ലാ..എന്റേൽ ഇല്ലാാ അങ്ങനെയൊന്നും..ഉണ്ടെങ്കിലും തരാനും പോണില്ലാ…”
ഷൈജലിന്റെ കൈകൾ സോഫിയുടെ ദേഹത്ത് മുറുകിയപ്പോൾ സർവ്വ ശക്തിയുമെടുത്ത് അവന്റെ മുഖത്തേക്കവളുടെ കൈകൾ ആഞ്ഞുവീശി..
സോഫിയുടെ കൈകൾ ആ മുഖത്ത് പതിഞ്ഞതും പുറത്ത് നിന്നും ആരുടെയൊക്കെയോ കൈകൾ കോളിംഗ്ബെല്ലിലമർന്നു..
ഒരു ഞെട്ടലോടെയവൾ ഒരടി പുറകോട്ടു വെച്ചുപോയി..ഷൈജലിന്റെ മുഖത്തപ്പോൾ ക്രൂരമായൊരാനന്ദം അവൾ തെളിഞ്ഞു കണ്ടു..അടിയുടെ പാടിൽ കൈകളമർത്തിയവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി..ചിരിയല്ലാ ഒരു ചെകുത്താന്റെ അട്ടഹാസമാണതെന്നവൾക്കു തോന്നി..
“തൊറക്കെടീ..തൊറക്ക്..എല്ലാരും കാണട്ടെ നിന്റെ പവിത്രത..”
എന്തുചെയ്യണമിനിയെന്നറിയാതെ അവളങ്ങനെ തരിച്ചു നിൽക്കുമ്പോഴായിരുന്നു പുറത്ത് നിന്നുംആരുടേയൊക്കെയോ അലർച്ച ഉയർന്നു വന്നത്..
“തൊറക്കെടീ വാതില്..അല്ലേൽ ഞങ്ങളിനി ചവിട്ടിപ്പൊളിക്കണോ….”
“ചോരനീരാക്കിയൊരുത്തനങ്ങ് മരുഭൂമില് ണ്ടല്ലോ..ഞങ്ങളൊന്നു കാണട്ടെ പതിവ്രത ചമയ്ണ ഭാര്യയുടെ കാമലീലകൾ..”
പല തരത്തിലുള്ള കമന്റുകൾ നേരിട്ട് അവളുടെ കാതുകളിലേക്കൊഴുകിയെത്തിയപ്പോൾ സ്വയം ഉരുകിയില്ലാതാവുന്ന പോലെയവൾക്ക് തോന്നി..താൻ കുടുങ്ങിയിരിക്കുന്നു..ഷൈജൽ എന്ന ഈ ചെകുത്താൻ തന്നെ കുടുക്കിയിരിക്കുന്നു..
ഇല വന്ന് മുള്ളില് വീണാലും മുള്ളു വന്ന് ഇലയിൽ വീണാാലും മോശമാവുന്നത് ഇല തന്നെ..ഇവിടെ എല്ലാ കേടും ഇലയായ തന്റെ തലയിലേക്ക് മാത്രമായിരിക്കും.
ഗത്യന്തരമില്ലാതെ വേഗത കൂടിയ നെഞ്ചിടിപ്പോടെയും വിറക്കുന്ന കാലടികളോടെയും അവൾ വാതിലിന്നടുത്തേക്ക് നീങ്ങി..
വാതിൽ തുറന്നതും മിന്നലടിക്കുന്ന മൊബൈൽ ഫ്ലാഷിന്നിടയിലെവിടെയോ സത്യമങ്ങനെ കുടുങ്ങിക്കിടന്നു..
ഒരുപാട് മുഖങ്ങളവൾക്കു നേരെയപ്പോഴും പരിഹാസത്തിന്റെ പൂച്ചെണ്ടുകളർപ്പിക്കുണ്ടായിരുന്നു..
ഞാനൊരു തെറ്റും ചെയ്തിട്ടില്ലായെന്നുറക്കെ പറഞ്ഞവൾ കരയുന്നുണ്ടെങ്കിലും ചെവികൊള്ളാനാരും തയ്യാറല്ലായിരുന്നു..കാരണം അതിനേക്കാൾ ശക്തമായിരുന്നവിടെയുള്ള തെളിവുകൾ..
അപ്പോഴേക്കും അവർക്കു മുന്നിൽ നിരത്തിയ ഷൈജലിന്റെ കുമ്പസാരം ഏവരും സ്വീകരിച്ച് കഴിഞ്ഞിരുന്നു..
“ഞാൻ…ഞാനൊരു തെറ്റും ചെയ്തിട്ടില്ലാ..എല്ലാം ഈ സോഫീ കാരണാ..ഇവൾ വിളിച്ച് കേറ്റീതാ എന്നെ..”
തല്ലാനോങ്ങിയ നാട്ടുകാർക്ക് മുന്നിൽ അവൻ നൽകിയ മറുപടി കേട്ട്
കണ്ണും മിഴിച്ചു ഒരു ഞെട്ടലോടെയവനെ നോക്കിക്കൊണ്ടിരിക്കേ പെട്ടെന്നായിരുന്നൊരു കാറ് ഹോർണടിച്ചാ വീടിന്റെ പടിക്കലേക്ക് എത്തിച്ചേർന്നത്..
അജ്മൽ!!!
മൂന്നു വർഷങ്ങൾക്കു ശേഷം അരികിലെത്തിയ പ്രിയതമനെ കണ്ടപ്പോഴവളുടെ കണ്ണുകൾ വിടർന്നു..ആ നെഞ്ചിലമർന്ന് സത്യം ഉറക്കെ വിളിച്ച് പറഞ്ഞ് കരയാനവളുടെ മനസ്സ് വെമ്പുന്നുണ്ടായിരുന്നു..പക്ഷേ
വീടിന്റെ മുന്നിലൊരാൾക്കൂട്ടം കണ്ടവനും പകച്ചു….പതിയെ യാഥാർത്യം മനസ്സിലാക്കിയപ്പോൾ പിന്നീടവടെ നടന്നതെല്ലാം വർണ്ണനകൾക്കപ്പുറമായിരുന്നു..
അജ്മലിന്റെ നിഴൽ കണ്ട ഷൈജലപ്പോഴേക്കും അരങ്ങിൽ നിന്നും മെല്ലെ അപ്രത്യക്ഷമായിരുന്നു..ചെയ്തു തീർക്കാനുള്ളതെന്തോ ചെയ്തെന്ന സതൃപ്തിയിൽ…
ദേഷ്യവും സങ്കടവും നിയന്ത്രിക്കാനാവാതെ മനോനില തെറ്റിയ ഭ്രാന്തനെപ്പോലെ അജ്മൽ വാവിട്ടു കരഞ്ഞു..അത് കണ്ടു നിക്കാനാവാതെ സോഫിയാാ കാാൽക്കൽ വീണു കരയുന്നുണ്ടായിരുന്നു
“ഇക്കാ..ഇവരൊന്നും പറയ്ണത് വിശ്വസിക്കല്ലേ ..ഞാനൊരു തെറ്റും..”
പറഞ്ഞി തീരും മുമ്പേ കാലുകൊണ്ടൊരു തൊഴിയായിരുന്നവൾക്ക് സമ്മാനം..
തലയടിച്ച് അവൾ ചുമരിലേക്ക് മറിഞ്ഞു വീണു…അപ്പോഴേക്കും ഖൈറുത്താ അവർക്കരികിലേക്കോടിയെത്തി…
“മോനേ..അജോ..ഇയ്യ് എന്തത്താ പറയ്ണേ..ഓളങ്ങനെ ചെയ്യൂല അജോ..”
“ഓ..ചെയ്യൂലേ..പറയിപ്പിക്കണ്ട ന്നെക്കൊണ്ട് .. പിന്നെ ന്തെത്താ ഞാനീ കണ്ടൊക്കെ..ഇനി ഇങ്ങളും കൂടി ഒത്താശ ചെയ്തു കൊടുത്താണോ മരുമോളിങ്ങനെ പെഴച്ചു പോയത്..”
“അജ്മലേ നിർത്ത്…നിർത്ത്..” കേൾക്കാനാവതില്ലാതെ ആ ഉമ്മ രണ്ടു ചെവിയും പൊത്തിക്കരയുന്നുണ്ടായിരുന്നു.പിന്നീടവൻ നാട്ടുകാരുടെ നേർക്ക് പാഞ്ഞടുത്തു..
“എന്തുകാഴ്ച കാണാൻ നിക്കാ ഇവടെ..പൊയ്ക്കൂടേ എല്ലാർക്കും…ഇവള്
സോഫിയ ..ന്റെ ഭാര്യ…ആയിരുന്നു..പക്ഷേ..ഇപ്പോ ഇവളെന്റെ ഭാര്യ അല്ല..ഒരു തേവിടിശ്ശി..എല്ലാർക്കും മനസ്സിലായല്ലോ..ഇനി പോവാൻ നോക്ക്..ന്റെ വീടിന്റെമുറ്റത്തിന്ന് പോവാൻ..”
അതും പറഞ്ഞവൻ വീടിനുള്ളിലേക്ക് കയറി..
അവനങ്ങനൊക്കെ അലറിയെങ്കിലും ചിലർ അവനെ നോക്കി സഹതപിച്ചും ചിലർ അതാസ്വദിച്ചും അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു..
.
വീണ്ടും സോഫി അവന്റെ ദയക്ക് വേണ്ടിയാ കാൽക്കൽ വീണു യാചിച്ചു..താളംതെറ്റിയ മനസ്സുമായവൻ അവൾക്ക് നേരെ ചീറിയടുത്തു..
”ഇറങ്ങിപ്പോടീ ഇവിടുന്നു…വെറുത്തുപോയി നിന്നെ..ഇനി നീ എന്നല്ല നിന്റെ നിഴൽ പോലും എനിക്ക് മുന്നിൽ കാണണ്ടാ..കാണാനെനിക്കിഷ്ടമില്ലാ”
ആ വാക്കുകൾക്കവളെദഹിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു..മുടിക്കുത്തിനു പിടിച്ചുകൊണ്ടവളെ പുറത്തേക്കിട്ടവൻ വാതിൽ ശക്തിയായി വലിച്ചടച്ചു..
പുറത്താക്കപ്പെട്ട അവൾ എന്തുചെയ്യണമെന്നറിയാതെ ആ ഇരുളിൽ ഒരാശ്രയത്തിനായി കേണൂ..പരിചിത മുഖങ്ങളിലേക്കെല്ലാം നോക്കിയെങ്കിലും എല്ലാാവരും പതിയേ വാതിലടച്ച് അവരവരുടെ വീടുകളിലേക്കുൾവലിഞ്ഞു..
സോഫി എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണീർതുള്ളികൾ വറ്റി വരണ്ടിരുന്നു..പക്ഷേ അപ്പോഴേക്കും നിറഞ്ഞു തൂവിയ നാലു കണ്ണുകൾ അവൾക്കു മുന്നിൽ കണ്ണീരിന്റെയൊരു അരുവി ഒഴുക്കുന്നുണ്ടായിരുന്നു..
പുച്ഛം കലർന്നൊരു ചിരിയോടെയായിരുന്നവൾ മുഴുമിപ്പിച്ചത്..
“സമയം അപ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു..പിന്നീട് ഇരുളിനെ തുണയാക്കി എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ എനിക്ക് പിന്നാലെ നാലഞ്ചുപേർ എന്നെ ലക്ഷ്യം വെച്ചോടി വരുന്നത് ഞാനറിഞ്ഞു..അത് ഡോ.അനിലിന്റെ ഗുണ്ടാ സംഘമാണെന്ന് തിരിച്ചറിയാനധിക സമയം വേണ്ടി വന്നില്ല..ഒരുപാട് ഓടി ഞാൻ എത്തിപ്പെട്ടത് സുഹ് റയുടെ വീട്ടിലെ ആലയിൽ ആയിരുന്നു..അന്ന് രാത്രി ആ നാൽക്കാലികൾക്കൊപ്പം തൊഴുത്തിൽ കഴിച്ച് കൂട്ടി..”
അത്രേം കേട്ടപ്പോഴേക്കും അനസിനൊന്നു പൊട്ടിക്കരയണമെന്ന് തോന്നി..നിറഞ്ഞ കണ്ണുകളോടെ അവൻ എഴുന്നേറ്റു റൂമിലേക്ക് നടന്നു..പെട്ടെന്നാായിരുന്നവനത് ശ്രദ്ധിച്ചത്..
“കൊച്ചുട്ടി…!!”
കൊച്ചുട്ടിയെവിടെ..അലങ്കോലമായ റൂമിലെവിടെയും കൊച്ചുട്ടിയെ കണ്ടില്ല..
“മോളേ കൊച്ചുട്ടീ…”
ആ വിളി വീടിന്റെ ചുമരുകളിൽ പ്രതിധ്വനികൊണ്ടു.. മുക്കിലും മൂലയിലും തന്റെ ജീവന്റെ ജീവനായ പൊന്നുമോളേയും തിരഞ്ഞവൻ ഓടി..

മോളെയും തിരഞ്ഞുകൊണ്ടവൻ അകത്തളത്തിലൂടെയെല്ലാം നടന്നെങ്കിലുമൊരു നിഴൽ പോലും കണ്ടെത്താനായില്ലാ..ആധി നിറഞ്ഞ മനസ്സുമായവൻ ഉമ്മാന്റെ അടുത്തേക്കോടി..
സൈനുത്തായും സോഫിയും അപ്പോഴും ഇതൊന്നുമറിയാതെ കഥയിൽ മുഴുകിയിരിപ്പായിരുന്നു..
“ന്റെ മോൾ ഒന്നോണ്ടും ഇനി വിഷമിക്കണ്ട..ഞങ്ങൾക്ക് മോളോട് ഒരു പ്രധാനപ്പെട്ട കാര്യം…”
“ഉമ്മാാാാ…”

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com