നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9834

അവനു സഹിക്കാവുന്നതിലപ്പുറമായിരുന്നത്..മോളെ ഒരു കസേരയിലിരുത്തി
കരച്ചിലിന്റെ കാരണമന്വേഷിക്കാൻ ചെന്നപ്പോൾ കണ്ടത് ഉമ്മാനെ കെട്ടിപ്പിടിച്ച് കരയുന്ന സോഫിയെ ആയിരുന്നു..
“മോളേ..പറയ്..ന്താ കാര്യംച്ചാൽ ഈ ഉമ്മാനോട് പറയ്..”
തലയുയർത്തിയവൾ സൈനുത്തായെ നോക്കി..
“മോളേ..രണ്ടുമാസം കൂടെ നിന്നിട്ടും ഇനിയും അനക്ക് ഞങ്ങളന്യരാണോ..”
“അല്ല ഉമ്മാ..അല്ലാ..ഇങ്ങളങ്ങനെ പറയല്ലേ..ഒരു ജോലിക്കാരിയായിട്ടും എന്നെ സ്വന്തം മോളെ പോലെ കണ്ടവരാ നിങ്ങൾ..എനിക്ക് പറയാനാവും എല്ലാാം ഇങ്ങളോട്…അല്ലാ.ഇങ്ങളോട് മാത്രേ പറയാൻ കഴിയൂ…അല്ലാതെയീലോകത്ത് എന്നെ സ്നേഹിക്കാൻ മറ്റാരാ ഉള്ളേ..”
അപ്പോഴുമവളുടെ കണ്ണുകളിൽ നിന്നും കണ്ണീർകണങ്ങൾ മത്സരിച്ചൊഴുകുന്നുണ്ടായിരുന്നു..ആ രംഗം കാണാനാവതില്ലാത്ത അനസ് അല്പം മറഞ്ഞു നിന്നു..അവൾക്ക് പറയാനുള്ളതെന്തെന്ന് കാതോർത്തുകൊണ്ട്..
“ഇങ്ങനെ കരയാണ്ടിരിക്കെന്റെ കുട്ട്യേ..ഞങ്ങളൊക്കെയില്ലേ അനക്ക്..ഞങ്ങളെ അന്റെ സ്വന്തക്കാരായിട്ട് തന്നെ കൂട്ടിക്കോ..”
ഒരു നിമിഷം അടർന്നു വീണുകൊണ്ടിരിക്കുന്ന കണ്ണുനീർത്തുള്ളികളെ കൈകൊണ്ടൊപ്പിയെടുത്തവൾ തുടർന്നു…
“ഉം..ഞാൻ പറയാം ഉമ്മാാ..ആ രാത്രിയെ ക്കുറിച്ച്…എന്റെയെല്ലാ സ്വപ്നങ്ങളേയും തകർത്തെറിഞ്ഞ ആ സംഭവത്തെ ക്കുറിച്ച്..”
കുട്ടിക്കാലത്തേ ഓർമ്മകളിലെ സോപി എന്ന തന്റെ കളിക്കൂട്ടുകാരിക്ക് പറയാനുള്ള നോവിന്റെ കഥ കേൾക്കാൻ തൊല്ലൊരാകാംക്ഷയോടെ ഒരു വാതിലിനെ മറയാക്കിയവൻ നിന്നു..
അപ്പോയവളുടെ കണ്ണുകളിൽ തിളങ്ങിയത് എരിഞ്ഞടങ്ങിയ കിനാവിന്റെ നൊമ്പരമാണോ നഷ്ട സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളക്കുമെന്ന പ്രതീക്ഷയാാണോ എന്ന് തിരിച്ചറിയാനവനും കഴിഞ്ഞില്ലാ..വിതുമ്പലോടെയവൾ പറഞ്ഞുതുടങ്ങി…
” ചെറുപ്പം മുതലേ കണ്ണുനീരായിരുന്നെന്റെ കൂട്ട്..ഉമ്മ പോവുന്ന വരേ സന്തോഷത്താൽ ആറാടിയ ആ ജീവിതം ഉമ്മ മരിച്ചതോടെ എന്നേയും വിട്ട് അകന്നുപോയിരുന്നു..
ഇളയമ്മയുടെ തലയണമന്ത്രത്തിലൂടെ മനസ്സുമാറിയ ഉപ്പ എന്നോടൊരു ദയവുകാട്ടി..കൊന്നില്ലാ…ഓർഫനേജിന്റെ പടികളിൽ ദിനങ്ങളെണ്ണി കഴിയുമ്പോഴും ന്റെ ഉപ്പ എനിക്ക് എല്ലാമായിരുന്നു..എന്നെക്കൊണ്ടോവാൻ ഉപ്പ തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലാതാകും വരേ…
സാമ്പത്തികമായി നഷ്ടത്തിലായിരുന്ന ആ ഓർഫനേജിൽ ആരെങ്കിലും തന്ന് സഹാായിക്കുന്ന ഭക്ഷണങ്ങളും വസ്ത്രങ്ങളും മാത്രമായിരുന്നു ഞങ്ങൾക്കാശ്രയം..
കുറച്ച് കാലങ്ങൾക്ക് ശേഷം അത് മറ്റൊരാളുടെ അധീനതയിലാായി..അങ്ങനെ ഞങ്ങളെ ഓരോരുത്തരേയും ഓരോ സമ്പന്ന കുടുംബക്കാരുടെ വീടുകളിലേക്ക് ദത്തെടുത്തു..ഞങ്ങൾ ഇരുപത് പേരായിരുന്നു..ഓരോരുത്തരും ഓരോ വീടുകളിലേക്കായി പറഞ്ഞയക്കപ്പെട്ടു..”
“അവിടേയും കഷ്ടകാലം എന്നെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു..അവിടത്തെ ഗൃഹനാഥൻ.., ഉസ്താദിന്റെ നിർബന്ധപ്രകാരം എന്നെ അവിടെ പാർപ്പിച്ചിരിക്കുകയായിരുന്നു..എന്നെ അവിടെ നിർത്തുന്നതിലൊരിക്കലും അവിടത്തെ ഉമ്മാക്ക് യോജിപ്പുണ്ടായിരുന്നില്ലാ..അവരുടെ അസംതൃപ്തി അവർ പല വിധത്തിലും എന്നോട് കാണിച്ചു തുടങ്ങി….എനിക്കുവേണ്ടിയവർ ഒരു ചൂരൽ തന്നെ കരുതിയിരുന്നു..ജോലികളിലുള്ള പിഴവുകൾക്കനുസരിച്ച് ശിക്ഷയുടെ കാഠിന്യവും കൂടിക്കൂടി വന്നു..
എല്ലാ മാസവും ഞങ്ങളെ സന്ദർശിക്കാനായിട്ട് എല്ലാവീടുകളിലും കയറിയിറങ്ങാറുണ്ടായിരുന്നു ഉസ്താദ്..എന്റെ അരികിൽ വരുമ്പോ ഇവരെക്കുറിച്ച് പറയാൻ വേണ്ടി പലവട്ടം ഞാൻ തുനിഞ്ഞതാ അപ്പോഴൊക്കെ ആ സ്ത്രീ പിറകിൽ നിന്നെന്തൊക്കെയോ ആഗ്യഭാഷയിലെന്നെ ഭീഷണിപ്പെടുത്തുമ്പോ പിന്മാറും‌..അതിനേക്കാാൾ വലിയ ശിക്ഷയെ പേടിച്ച്…
പിന്നീട് എനിക്ക് മനസ്സിലായി അവിടെത്തെ ഉപ്പാക്ക് ഗൃഹനാഥനെന്ന പേരു മാത്രമേ ഉള്ളുവെന്ന്..ആ സ്ത്രീ കാണാതെ പലപ്പോഴും എന്നെ സ്നേഹിച്ചിരുന്ന ആ പാവം ഉപ്പായേയും എന്നേയും ചേർത്തവർ എന്തൊക്കെയോ പറഞ്ഞുണ്ടാക്കി.ഒരു എട്ടു വയസ്സുകാരിക്ക് അതിന്റെ അർത്ഥമെന്താന്ന് പോലും തിരിയാത്തൊരു കാലമായിരുന്നത്….
ഒരിക്കൽ അവരുടെ ഈ പ്രവൃത്തികൾ കണ്ടോണ്ട് കയറിവന്ന ഉസ്താദ് അവരോട് കയർത്തു സംസാരിച്ചെങ്കിലും
എന്നെക്കുറിച്ചെന്തൊക്കെയോ ഇല്ലാ വചനങ്ങൾ അവരും നിരത്തി..അന്ന് ആദ്യമായി ചെയ്യാത്ത കുറ്റത്തിനു മുന്നിൽ ഞാൻ തെറ്റുകാരിയായി..
സ്നേഹമെന്തന്നറിയാത്ത ,മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ സ്ത്രീയോടൊപ്പം
ഒരു വർഷത്തോളംകഴിച്ചുകൂട്ടിയ എന്നെ
അപ്പോ തന്നെ ഉസ്താദ് കൂട്ടികൊണ്ടുപോയി…
പിന്നീട് കുറച്ചുകാലം ഉസ്താദിനോടും കുടുംബത്തോടുമൊപ്പം .പട്ടിണിയായിരുന്നെങ്കിലും എന്നെ അദ്ദേഹം പഠിപ്പിച്ചു..ഏതെങ്കിലും കാലം സ്വന്തംകാലിൽ നിൽക്കാനുള്ള പ്രാപ്തി നേടാൻ വേണ്ടിയായിരുന്നത്..പിന്നെ കുറച്ചുനാളുകൾക്കകം ഉസ്താാദിന്റെ പരിചയത്തിലുള്ള മറ്റൊരു ഓർഫനേജിൽ…
അപ്പോഴും അനസ് ഓർത്തിരുന്നത് കുഞ്ഞുകാലത്ത് സോഫിക്ക് വേണ്ടി തേടി നടന്നിരുന്ന ആ നാളുകളെയായിരുന്നു..അന്ന് ഞങ്ങൾക്കരികിലെത്തീനേൽ ന്റെ സോഫി…പാവം…
ഒരു നെടിവീർപ്പിനെ പുറന്തള്ളിയ ശേഷം അവൾ വീണ്ടും തുടർന്നു..അവരുടെ കാരുണ്യമായിരുന്നെന്നെ ഹോസ്പിറ്റലിലെ ജോലിയിൽ വരേ എത്തിച്ചത്..പക്ഷേ അവിടെ വെച്ചാാണ് ഞാൻ ഒരാളെ കണ്ടുമുട്ടുന്നത്..ക്രൂരതയുടെ പര്യായമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരാളെ….അയാൾ…
“ആരാാ..ആരായിരുന്നു സോഫീ ആ. ആൾ..!!”
ചുമരിനപ്പുറം നിന്ന് നിറഞ്ഞ ആകാംക്ഷയാൽ അവനായിരുന്നത് ചോദിച്ചത്..
സോഫി ഒരു നിമിഷം ഒന്നു നിർത്തി സൈനുത്താന്റെ മുഖത്തേക്കൊന്നു നോക്കി..
സൈനുത്താ തലകൊണ്ടവളോട് ആഗ്യം കാണിച്ച് ..
“പറഞ്ഞോ മോളെ..ഓനെ അനക്ക് വിശ്വസിക്കാ..”
“എന്നിട്ട്..”അനസിനു ക്ഷമയില്ലായിരുന്നു..
വീർപ്പുമുട്ടുന്ന മനസ്സുമായവൾ തുടർന്നു..
അന്നൊരു ദിവസം..അതേ ..ഞാനോർക്കുന്നു അന്നുമുതലാായിരുന്നു ശരിക്കും പ്രശ്നങ്ങൾക്കു തുടക്കം കുറിക്കുന്നത്…
ആ രാതി അവളുടെ ഓർമ്മയിലൂടൊരു നിമിഷം കടന്നു പോയി..പെട്ടെന്നവൾ കണ്ണുകൾ ഇറുകെയടച്ചു..കൈപ്പത്തികളാൽ മുഖം മറച്ചു ഒന്നു വിതുമ്പി..
“സോഫീ…പറയ്..അന്നുരാത്രി എന്താ..ണ്ടായേ…”
അനസിനു വീണ്ടും വീണ്ടും ചോദിച്ചു..
“സാറേ….ഇവിടാരൂല്ലേ….സാറേ… ”
പെട്ടെന്നായിരുന്നൊരാൾ പുറത്ത് നിന്ന് വിളിച്ചത്..
“ആരാാ വന്നേ നോക്കിയാ കുഞ്ഞോ…”
ഉമ്മാ അങ്ങനെ പറഞ്ഞപ്പോളവൻ..
സിറ്റൗട്ടിലേക്കൊന്നെത്തി നോക്കി..
ഒരു ഭിക്ഷക്കാരൻ..!!
ഇയാൾക്കൊക്കെ വരാാൻ കാണ്ടൊരു നേരം…
എഴുന്നേറ്റു പോയി ഒരു പത്തുരൂപാ നോട്ടയാൾക്ക് നൽകി…. അപ്പോഴായിരുന്നു അനസ് അയാളെ അടിമുടിയൊന്നു വീക്ഷിച്ചത്..
അറുപഴഞ്ചൻ കോലം..മുഖത്തെന്തോ ഒരു കള്ളലക്ഷണം ഒളിഞ്ഞിരിപ്പുണ്ടോ..അനു നിമിഷം തെറ്റിദ്ധാരണയിൽ നിന്നു പിന്തിരിഞ്ഞു..
ഹേയ്..അങ്ങനെ ചിന്തിക്കാനേ പാാടില്ലാ.. അവരും ഞാനുമെല്ലാം പടച്ചോന്റെ പടപ്പുകളാണ് ‌….അല്ലെങ്കിലെന്തിനാപ്പോ ഞാനതൊക്കെ നോക്ക്ണേ..
അത്തരം ചിന്തളെയവിടെ ഉപേക്ഷിച്ചിട്ട്
ധൃതിയിൽ ബാക്കി കേൾക്കാനായി‌ സോഫിക്കരികിലെത്തി..
“പറ സോഫീ..പിന്നെ ന്താ സംഭവിച്ചേ..”
മനസ്സിനല്പം ശാന്തത വന്ന ശേഷം അവൾ വീണ്ടു തുടർന്നു..
അജ്മൽക്കാന്റെ ഉമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റായ ആ ദിവസം
ഓർഫനേജിലെ ആയമ്മയെ വിളിക്കാനായിരുന്നു അന്നുരാത്രി ഞാൻ ആശുപത്രി വരാന്തയിലൂടെ നടന്നത്..രാത്രി ഏകദേശം പന്ത്രണ്ട് മണിയൊക്കെ ആയിണ്ടാവും..റേഞ്ച് തേടി ഞാനെത്തിയത് ഒഴിഞ്ഞൊരു ഡോക്ടേർസ് റൂമിന്റെ അടുത്തായിരുന്നു..
വിളിക്കാനായി നമ്പർ ഡയൽ ചെയ്തോണ്ടിരിക്കുമ്പോ പെട്ടെന്ന് ഒരു മുറിയിൽ നിന്നൊരു പതിഞ്ഞ സംസാരവും ഒരു ചെറുപ്പക്കാരന്റെ നിലവിളിയും കേട്ടു..പിന്നെ അത് നേർത്തില്ലാതാവുന്നതും…
ആറൂമിൽ ആ സമയത്ത് സാധാരണയായങ്ങനെയാരും ഉണ്ടാവാറുള്ളതല്ല..വെളിച്ചം അങ്ങനെ പുറത്തേക്ക് കടക്കുന്ന രീതിയിലുള്ളതല്ല..അതിനുള്ളിലാരോ ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ ചാരിയിട്ട ജനല്പാളികൾ മെല്ലെ തുറന്നു..ആ വിടവിലൂടെ മെല്ലെ ഒന്നെത്തിനോക്കി..അപ്പോഴായിരുന്നു ഞെട്ടിക്കുന്നൊരു കാഴ്ച ഞാൻ കണ്ടത്..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നി..ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ശ്വാസം വിടാൻ പോലും മറന്ന് ഞാനങ്ങനെ നിന്നു..

അനസിനേയും ഉമ്മയേയും ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് സോഫി കഥ തുടർന്നു..
“ആ കാഴ്ച എന്റെ മനസ്സിനെ വല്ലാതൊന്നു പിടിച്ചുലച്ചു..
സ്വയം മറന്നങ്ങനെ നിന്ന ഞാാൻ പെട്ടെന്നൊരു ബുദ്ധി തോന്നി അതെന്റെ ഫോണിൽ ഷൂട്ട് ചെയ്യാൻ തുടങ്ങി..”
“സോഫീ..മോളേ..ഇയ്യ് ന്ത് കാഴ്ചയാ അവിടെ കണ്ടേ…”
ഉമ്മ അതു ചോദിച്ചപ്പോളൊരു തരം ഭീതി അവളുടെ കണ്ണുകളിൽ കാണാമായിരുന്നു..
“അത്…ഉമ്മാ…
അത് പറയാൻ മാത്രമുള്ള ശക്തിയൊന്നും എന്റെ നാവിനില്ലാ..ന്നാലും പറയാതിരിക്കാനും വയ്യ..നാളൊരു നാൾ ഈ സോഫിയില്ലാണ്ടായാൽ..ഇതെല്ലാം ആരെങ്കിലുമൊന്നറിഞ്ഞിരിക്കണ്ടേ..”
“അറം പറ്റുന്ന വാക്കൊന്നും പറയല്ലേ മോളേ..അങ്ങനൊന്നും സംഭവിക്കൂലാ..”
ഒരു നേർത്ത പുഞ്ചിരിയാ ചുണ്ടുകളിൽ വിരിയ്ച്ചവൾ വീണ്ടും തുടർന്നു..
“അതെന്താാന്നു വെച്ചാൽ…
ആക്സിഡന്റെ പേരിൽ അന്നു വൈകുന്നേരം അവിടെ അഡ്മിറ്റു ചെയ്ത ഒരു യുവാവിനെ….രണ്ട്മൂന്നുപേർ കൊല്ലാൻ ശ്രമിക്കുന്നത്..”
“കൊല്ലാനോ എന്തിനു…!!?”
“അതേ..കൊല്ലാൻ… ആ ക്രൂരതക്ക് ചുക്കാൻ പിടിച്ചത്..അയാളായിരുന്നു..ഡോ.അനിൽ”
ആ പേരു കേട്ടപ്പോ തന്നെ അനസിന് ആളെ മനസ്സിലായി..ഒരിക്കൽ താൻ അയാൾക്കു മുന്നിൽ ജീവനുവേണ്ടി കേണത്..
” നിസ്സാരമായ ആക്സിഡന്റുകേസുകളേ..അതും നാഥനില്ലാത്തതാണേൽ അയാളത് പെരുപ്പിച്ചവർക്ക് മരണമെന്നൊരു വിധിയെഴുതും.. അവിടെ അയാളുടെ ജീവനെ ഇല്ലാതാക്കി ആ ജീവൻ മറ്റൊരാൾക്ക് പകുത്തു നൽകുന്ന ബിസിനസ്സിൽ കോടികൾ സമ്പാദിച്ച ക്രൂരനായ മനുഷ്യനായിരുന്നയാൾ..എന്നിട്ട് ആ ശരീരത്തിൽ നിന്നെന്തെല്ലാം അടർത്തി മാറ്റാനാവുമോ അതെല്ലാം അയാൾ…
അതിനൊത്താശ ചെയ്യാനായിട്ട് കുറേ പേരും..മരിച്ചെന്നു കരുതിയ ആ യുവാവിനെ കീറിമുറിക്കാനൊരുങ്ങുമ്പോ ബോധം തെളിഞ്ഞ അയാളെ ചുറ്റിക കൊണ്ടടിച്ചു കൊല്ലുന്ന ഭയാനകമായ ഒരു കാഴ്ചക്കായിരുന്നു ഞാൻ ദൃക്സാക്ഷിയായത്..”
പറഞ്ഞു നിർത്തി സോഫി നിന്ന് കിതച്ചു..തരിച്ചു നിന്നുകൊണ്ട് അനസും പിന്നെ സൈനുത്തായും ആ രംഗംമുന്നിൽ കാാണുകയായിരുന്നു..സോഫിയുടെ ചുണ്ടുകൾ തുടർന്നു പറയുന്നതും ശ്രവിച്ചുകൊണ്ട്..
“പെട്ടെന്നായിരുന്നു എന്റെ ഫോൺ റിംഗ് ചെയ്തത്..അതോടെ ഞാനവിടെ നിന്നും ഓടി ..എന്റെ പിന്നാാലെയായവരും..അങ്ങനെ പലതവണ അവരെന്നെ ആക്രമിക്കാനായി ശ്രമിച്ചു..ആരുടേയോ പ്രാർഥനകൊണ്ടാവാം ഇന്നും ഞാൻ ജീവനോടെ…ഇങ്ങനെ ഒരു തെളിവ് എന്റെ കയ്യിലുണ്ടോ എന്നവർക്ക് സംശയം മാത്രമേ ഉള്ളൂൂ..പക്ഷേ അതേതു സമയം വേണമെങ്കിലും അവർക്ക് മനസ്സിലാായേക്കാം..മാത്രവുമല്ല ഞാനിവടെയാണെന്നറിഞ്ഞാൽ നിങ്ങളുടെ ജീവനും അപകടത്തിലായേക്കാം..”
“സോഫീ..എന്നിട്ടെവിടെയത്..??ഇപ്പോഴും നിന്റെ കയ്യിൽ….?”
“ഇല്ലാാ..അതിപ്പോഴും അജ്മൽക്കാന്റെ വീട്ടിൽ ഭദ്രമായിരിപ്പുണ്ടെന്നാണെന്റെ വിശ്വാസം..”
“എന്നിട്ട് നിങ്ങൾക്കിടയിലിങ്ങനൊരു പ്രശ്നണ്ടായത് എങ്ങനെയാ മോളേ..”
ആകാംക്ഷയോടെയായിരുന്നു ഉമ്മയുടെ ആ ചോദ്യം..
“എന്റെ ജീവന്റെ സുരക്ഷക്ക് അജ്മലിനെപ്പോലെത്തെ ഒരാൾ തന്നെ വേണമെന്ന ആതിരയുടെ നിർബന്ധപ്രകാരമാണ് ഞാൻ ആ ഇഷ്ടത്തെ സ്വീകരിച്ചതും അത് വിവാഹത്തിലെത്തിച്ചേർന്നതും…

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com