നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9834

“കൊല്ലാൻ..”
ഒട്ടും കൂസലില്ലാതെ
ഒറ്റവാക്കിലൊരുത്തരം കൊടുത്തുകൊണ്ടവൻ പോവാനൊരുങ്ങിയതും വീണ്ടും ഖൈറുത്താ അവന്റെ കയ്യിൽ മുറുകേ പിടിച്ചു..
“ന്നാ കൊല്ല്..ആദ്യം അന്റെ ഉമ്മാനെ തന്നെ ആയ്ക്കോട്ടേ..ഇങ്ങനെ കണ്ണീരു കുടിപ്പിക്ക്ണതിലും ഭേദം അന്റെ കയ്യോണ്ട് തന്നെ മരിക്ക്ണതാ..”
“ഉമ്മാ..ങ്ങള് ന്നെ വിടി…എനിക്ക് പോണം ..പോയേ പറ്റൂ..ന്റെ ജീവിതമില്ലാണ്ടാക്കിട്ട് ഓനങ്ങനെ സുഖിക്കാൻ ഞാൻ വിടൂലാ..സോഫിയനേയും..രണ്ടിനേം കൊല്ലണമെനിക്ക്..”
“അജോ..ഓര് തെറ്റ് ചെയ്തിണേൽ അയിനുള്ള ശിക്ഷ പടച്ചോൻ കൊടുത്തോളും..പടപ്പുകൾക്ക് അതില് കയ്യിടാൻ പറ്റൂലാ..”
ഉമ്മാന്റെ കൈ ബലമായി പിടുവിടിച്ചവൻ വീണ്ടും നടന്നു..വാതിലോളമെത്തിയപ്പോയേക്കും ഉമ്മാ ഓടിയവന്റെ കാലിൽ വീഴുന്നുണ്ടായിരുന്നു..
“പൊന്നുമോനേ..ഞാൻ അന്റെ കാലു പിടിക്കാം മോനേ..വിട്ടേക്ക് ഓരെന്തോ ആയിക്കോട്ടെ..”
“ഇല്ല മ്മാ… ഇങ്ങളെന്ത് പറഞ്ഞിട്ടും കാര്യല്ല..ചോര നീരാാക്കി അന്യനാട്ടിൽ പോയി ഞാനുണ്ടാക്കിയെട്ത്ത സമ്പാാദ്യം മുഴുവൻ സോഫിയക്ക് വേണ്ടി ആയിരുന്നു..ആ സ്നേഹത്തിനു വേണ്ടി..പണം കയ്യില് കുന്നു കൂടിയപ്പോ ഓളെന്നെ മറന്ന് വേറൊരുത്തനെ കൂടെ പൊറുക്കാൻ ധൈര്യം കാട്ടിലേ..എന്റെ ജീവിതവും തൊലച്ച്…ഇല്ലാ ..ഈ ജന്മം രണ്ടാൾക്കും മാാപ്പ് കൊടുക്കാനീ അജ്മലിനു പറ്റൂലാ..”
കാലുകൾ ശക്തമായൊന്നു കുടഞ്ഞവൻ ഉമ്മാന്റെ ആ പിടുത്തത്തിൽ നിന്നും മോചിതനാാായി..തറയിലിരുന്ന് ആ ഉമ്മാ യാാചനയോടെ നിലവിളിച്ചു..
“അജോ..ഉമ്മ പറയ്ണതൊന്ന് കേൾക്ക് മോനേ ..പോവല്ലേ…”
ഉമ്മാന്റെ വാക്കുകളനുസരിക്കാൻ പക നിറഞ്ഞ അവന്റെ മനസ്സനുവദിച്ചില്ലാ..സമ്പാദ്യങ്ങളാാൽ സ്വന്തമാക്കിയ ആ ഷിഫ്റ്റ് കാറും ഓടിച്ചോണ്ടവൻ പോവുന്നത് കണ്ണിൽ നിന്നും മറയുന്നത് വരേയും നോക്കിക്കൊണ്ട് ആ ഉമ്മ കണ്ണീർ വാർത്തു..
പെട്ടെന്ന് എന്തോ ഓർമ്മവന്നപോലെ ചാടി എഴുന്നേറ്റവർ ഫോണിന്റെ അടുത്തേക്കോടി..
ഷമീലയുടെ നമ്പറിലേക്ക് ആ വിളി ഓടിയെത്തി..
ഫോണെടുത്തതും പറയാാനാവാതെ ഒരു പൊട്ടിക്കരച്ചിലാായിരുന്നു..
“ന്താാ മ്മാാ..ന്തിനാ..ന്തിനാ ഇങ്ങള് കരയ്ണേ..”
ഉമ്മാന്റെ ആ കരച്ചില് കേട്ട് ഷമീലാക്ക് ആകെപ്പാാടെ സമാധാനമില്ലാതായി..
“മ്മാ..ഇങ്ങള് ന്നേം കൂടി ബേജാറാാക്കാതെ…ന്താാന്ന് പറയ്..”
ഷമീലയുടെ നിർബന്ധത്തിനൊടുവിൽ എങ്ങനെയൊക്കെയോ തേടിപ്പിടിച്ച വാക്കുകളെ കൂട്ടിച്ചേർത്തവർ പറഞ്ഞൊപ്പിച്ചു..
“മ്മാാ..ഇങ്ങള് വിഷമിക്കല്ലി…ഷംസുക്കാ സാധനമെടുക്കാാനായിട്ട് ടൗണിൽ പോയിരിക്കാാ..ഇപ്പോ വരും…വന്നാാ ഉടനെ ഞങ്ങളങ്ങട് വരാ..ളുഹ്രിനു മുന്നായിട്ട് തന്നെ…”
അതും പറഞ്ഞ് ഫോൺ വെക്കുമ്പോഴും ഖൈറുത്താ ഒരു സമാധനവുമില്ലാാണ്ടങ്ങനെ ഓടി നടക്കായിരുന്നു..കാാരണം ആ മനസ്സിലെ ആധി അജ്മലിനെ കുറിച്ച് മാത്രമായിരുന്നു..
എല്ലാ പെരേലും പെൺകുട്ടികളെയോർത്താാവും വേവലാതി..എന്നാൽ തനിക്കോ ഇവടൊരുത്തനുണ്ട്..എന്തു ചെയ്യാനുമൊരു പേടിയുമില്ലാത്തോൻ..
ഷമീലയുടെ ഭാഗത്തന്നൊരു തെറ്റ് വന്നുപോയീണെങ്കിൽ ഇന്നവളെ പൊന്നു പോലെ നോക്കാനൊരാളും തങ്കം പോലത്തെ ഒരു മോനുമുണ്ട്…മനസ്സുമായെന്തൊക്കെയോ കലപില കൂട്ടിയവർ പൊന്നുമോനു വേണ്ടി വിധിയോട് കേഴുകയായിരുന്നു..
ഷംസുവിന്റെ വാക്കുകൾക്കൊരിക്കലും അജ്മലിന്റെ മനസ്സിൽ സ്ഥാനമുണ്ടാവില്ലാാന്നറിഞ്ഞിട്ടും വരാനിരിക്കുന്ന ദുരന്തത്തെ തനിച്ചു നേരിടാനാവാത്ത ആ മനസ്സ് ഷംസുവിന്റേയും ഷമീലയുടേയും വരവിനു വേണ്ടി ഉത്കണ്ഠയോടെ കാത്തിരുന്നു..
പടച്ചോനേ..ന്റെ കുട്ടിക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന പ്രാർത്ഥനയുമായി…
ഷൈജലിനേയും തിരഞ്ഞു കൊണ്ട് അജ്മലിന്റെ കാർ അതിവേഗം മുന്നോട്ട് കുതിച്ചു..ഫായിസ് പറഞ്ഞ സ്ഥലത്തു നിന്നും മാറി ഒരു പെട്രൂൾ പമ്പിന്റടുത്ത് വെച്ച് ഷൈജലിന്റെ കാർ അവന്റെ ശ്രദ്ധയിൽ പെട്ടു..റോഡിനോരം സൈഡാക്കി നിർത്തി ഷൈജലിന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്ന തിളങ്ങുന്ന ആ ആയുധം കയ്യിലെടുത്തു ക്രൂരമായ ഒരു ചിരിയോടെ അതിൽ ചുംബിച്ചു..
അപ്പോഴേക്കും ഷൈജലിന്റെ വണ്ടി പതുക്കെ റോട്ടിലേക്കിറങ്ങിയിരുന്നു..പിന്നെ താമസിച്ചില്ലാ..അതിനു പിന്നാലെ ഒരു ഭ്രാന്തനെപ്പോലെ അജ്മലും… ജീവിതത്തിലെല്ലാം നഷ്ടപ്പെട്ടെന്നു കരുതുന്ന അവന് മുന്നും പിന്നുമൊന്നും നോക്കാനുണ്ടായിരുന്നില്ലാ..
പെട്ടെന്ന് ശരീരത്തിനെന്തോ വല്ലാാത്ത ക്ഷീണം പോലെ.. പക്ഷേ മനസ്സിൽ കത്തിജ്വലിക്കുന്ന പ്രതികാരാഗ്നി അവന്റെ ലക്ഷ്യത്തെ ഒരണു പോലും പിറകോട്ട് വെക്കാനനുവദിച്ചില്ലാ..കൊല്ലണം..ഒരുപാട് തവണ മുറിവേല്പിച്ച് ഇഞ്ചിഞ്ചായി കൊല്ലണം..തന്നോട് ചെയ്ത ചതിക്ക് അതിനേക്കാൾ നല്ലൊരു ശിക്ഷ വേറെയില്ലാ..ആളൊഴിഞ്ഞൊരു സ്ഥലത്തെത്തുവാനായവൻ കാത്തിരുന്നു..
ഷൈജലു നേരെ പോയത് കാസിംക്കായുടെ ബ്രഡ് കമ്പനിയിലേക്കായിരുന്നു..പുറത്തു വരുന്നത് വരേ കാത്തിരിക്കാമെന്ന് കരുതി കുറച്ച് നേരം നിന്നപ്പോളെന്തോ അവന് അകത്തേക്ക് പോവാനൊരു ഉൾവിളിപോലെ തോന്നി..
ജോലിക്കാരുടെ കണ്ണു വെട്ടിച്ചവൻ മാനേജറുടെ റൂമിന്നടുത്തെത്തിയപ്പോൾ പതിഞ്ഞ സ്വരത്തിലുള്ള സംസാരം കേട്ടത്..സംസാാരം പിന്നീട് വാക്കു തർക്കത്തിലേക്ക് വഴിമാറി..ഷൈജലിന്റെ ശബ്ദത്തിനു ഘനം കൂടിയപ്പോൾ വിഷയത്തിനായവൻ കാതോർത്തു..
“താനെന്ത് തന്തയില്ലായ്മയാണെടോ കാട്ടിക്കൂട്ടിയത്..തന്റെ ഈ നെറികെട്ട കാമപ്രാന്തോണ്ട് നഷ്ടമയാത് ഒന്നും രണ്ടും രൂപയല്ല ലക്ഷങ്ങളാ ലക്ഷങ്ങൾ..”
“അതുപിന്നെ …ഷൈജലേ ഞാനൊപ്പോയത്തൊരാവേശത്തിൽ..”
.കാസിംക്കാ തല ചൊറിഞ്ഞും കൊണ്ട് തുടർന്നു…
“ഓളെ ആ മൊഞ്ച്ണ്ടല്ലോ..ആരേയുമൊന്ന് ഹരം പിടിപ്പിക്ക്ണതാ..”
ഷൈജൽ ആർക്കു വേണ്ടിയാണ് കെണിയൊരുക്കിയതെന്നറിയാനവന്റെ മനസ്സ് വെമ്പി..
“ഇയ്യ് വെഷമിക്കണ്ട ഷൈജലേ.. സോഫിയ ഈ ഭൂമിലോകത്തെവിടെ ഉണ്ടേലും ഈ കാസിംഭായ് കണ്ടെത്തിയിരികും..ഇയ്യ് ധൈര്യായിട്ട് അന്റ്റെ ബോസിനോട് പറയ്..കൂടാതെ ബോസിനെതിരെ ഓളെ കയ്യിലുള്ള ആ തെളിവുകളും…എന്താ പോരേ അനക്ക്..”
ഒരു ഞെട്ടലോടെയായിരുന്നു അജ്മൽ പിന്നീടുള്ള അവന്റെയോരോ വാക്കുകളും ശ്രവിച്ചത്…
“ആ..അതുമതി..കാസിംക്കാ..ഓളെ നമ്മളും ഒന്ന് മോഹിച്ചതാ..അതിനു വേണ്ടിയായിരുന്നു ഷംസു എന്ന കൂട്ടുകാരനെ കള്ളക്കഥയുണ്ടാക്കി തമ്മിലകറ്റിയതും ആ മണ്ടൻ അജ്മലിനോടടുത്ത് കൂടിയതും..പക്ഷേ എന്റെ എല്ലാ കണക്കുകൂട്ടലും തെറ്റി….എന്നാലെന്താ ഇപ്പോഴും ആ വിഡ്ഡിത്തത്തിന്റെ മാറാപ്പും ചുമന്ന് അജ്മൽ എന്ന ആ തെണ്ടി ഒഴന്ന് നടക്കുമ്പോൾ കാര്യങ്ങൾ നമുക്ക് കുറച്ചൂടെ അനുകൂലമായി വന്നിരിക്ക്വാാ..എപ്പോ പെണ്ണിനെ കുടുക്കാൻ ശ്രമിച്ചാലും ഓളെ പിന്നാലെ രക്ഷകനായാരേലും ഉണ്ടാവും..ഇനി പ്രശ്നല്ല്യാ….ഇപ്പോ സോഫിയക്കെന്ത് സംഭവിച്ചാലും ചോദിക്കാനൊരു പുല്ലും വരൂലാ…”
എല്ലാം കേട്ട അജ്മലിന് നിക്കപൊറുതിയില്ലാതെയായി ..വാതിൽ തള്ളി തുറന്നവൻ തിളങ്ങുന്ന ആ ആയുധവുമേന്തി ഷൈജലിനെ ലക്ഷ്യം വെച്ച് പാഞ്ഞടുത്ത്…
“ടാാാാ…”
അപ്രതീക്ഷിതമായ ആ ആക്രമണം ഷൈജലിൽ ഒരു ഞെട്ടലുണ്ടാക്കി..എന്തു ചെയ്യണമെന്നറിയാതെ നിന്നയവൻ പെട്ടെന്ന് പിന്നോട്ട് മറിഞ്ഞു..
പക്ഷേ പെട്ടെന്നായിരുന്നത് സംഭവിച്ചത്..
അജ്മലിന്റെ കണ്ണിലെന്തോ ഇരുട്ട് കയറുന്നപോലെ..കാഴ്ച മങ്ങി…അവ്യക്തമായ കണ്ണുകളിലൂടെയവൻ ഓരോരുത്തരേയും മാറി മാറി നോക്കി..കയ്യിലുണ്ടായിരുന്ന ആയുധം അവന്റെ പിടിയിൽ നിന്നും മോചിതനായി താഴേക്കൂർന്ന് വീണു…കൂടെ തളർന്നവശനായി അജ്മലും..
ശത്രുവിന്റെ പതനം ഉറപ്പായതോടെ ഷൈജലിൽ നിന്നും നഷ്ടപ്പെട്ട ധൈര്യം തിരികെയെത്തി..
ഒരു ദയാദാക്ഷിണ്യവും നൽകാതെ അവൻ കിടന്നലറി..
“തല്ലിക്കൊന്ന് പുറം തള്ളെടാ.ഈ തെണ്ടിയെ..”
നിര നിരയായി നിന്നിരുന്ന കാസിംഭായിടെ കാവൽ ഭടന്മാർ ഇത് കേട്ടതും അജ്മലിന്റെ മേൽ ചാടി വീണു..തളർന്നുകിടക്കുന്നയവനെ അവനെ തലങ്ങും വിലങ്ങും ആക്രമിച്ചവർ യജമാനനോട് കൂറു കാട്ടി..കൂട്ടത്തിലൊരുവൻ പറഞ്ഞു..
“ഇവൻ മരിച്ചെന്നാ തോന്നുന്നേ..”
അജ്മലിന്റെ രക്തം വാർന്ന മുഖം കണ്ട് സഹതാപം തോന്നിയൊരുത്തനത് തിരുത്തി..
“മതിയെടാ വിട്ടേക്ക്..ശരീരത്തിലൊരല്പം ശ്വാസം ബാക്കിയുണ്ടേലിവൻ പോയി രക്ഷപ്പെട്ടോട്ടേ..ഇനി ഇടിച്ചു ചതക്കാനേതായാാലും ഇവന്റെ ദേഹത്തൊന്നുല്ലാ…നെഞ്ചിൻ കൂട് വരേ ഇടിച്ചു കലക്കീണ്..”
മരണത്തോട് മല്ലടിച്ച് ആ തറയിൽ കിടന്നവൻ ഞെരങ്ങുമ്പോഴും രണ്ടേ രണ്ടു വാക്കുകളവന്റെ ചുണ്ടുകളേറ്റു പറയുന്നുണ്ടായിരുന്നു…
“സോഫീ….വെ….വെള്ളം ….വെ…..ള്ളം..”
പതിയെ ആ ശബ്ദം നേർത്ത് നേർത്തില്ലാതായി..
————————————-
അനസിന്റെ വീട്ടിലെ ജീവിതവും കൊച്ചുട്ടിയുടെ സാമീപ്യവും ഒരു പരിധിവരേ സോഫിക്ക്
സങ്കടങ്ങളിൽ നിന്നുമൊരു മോചനം നകിയിരുന്നു..എങ്കിലും ഒരിക്കലുമോർക്കാൻ ഇഷ്ടപ്പെടാത്ത….ഹൃദയത്തിലേറ്റ ആ മുറിപ്പാടിലേക്കാരോ വീണ്ടും കല്ലെറിയുന്നപോലെ..വേദനയായവ വീണ്ടും വീണ്ടും പച്ച പിടിക്കുന്ന പോലെ..
ഉച്ചഭക്ഷണം കഴിക്കാനായി സോഫിയെ കാത്തിരിക്കാൻ തുടങ്ങിട്ട് കുറേ നേരായി സൈനുത്താ..
ഈ പെണ്ണ് നിസ്ക്കരിക്കാൻ പോയിട്ട് കുറേ നേരായല്ലോ..ഇവളിതെവിടെപ്പോയി..
“സോഫീ..മോളേ.‌ സോഫീ.‌.”
മറുപടിയൊന്നും കേൾക്കുന്നില്ലാ..എഴുന്നേറ്റവർ അവളെത്തേടി റൂമിലെത്തിയപ്പോൾ
നിസ്ക്കാരപ്പായയിലിരുന്നു വിതുമ്പുന്ന കാഴ്ചയായിരുന്നു കണ്ടത്..
“മോളേ…”
സോഫി തലതിരിച്ചൊന്നു നോക്കി..
കരഞ്ഞു കലങ്ങിയ കണ്ണുകൾ ചുവന്ന് കൺതടങ്ങളിൽ തുടിപ്പ് വന്നിരുന്നു..അതുകണ്ടപ്പോ സൈനുത്താന്റെ മനസ്സും നൊന്തു..
“ന്റെ മോളെന്തിനാ ഇങ്ങനെ കരയ്ണേ..”
ആ ചോദ്യംകൂടി കേട്ടതോടെ കെട്ടിക്കിടക്കുന്ന നൊമ്പരങ്ങൾ വീണ്ടും ബന്ധനത്തിൽ നിന്നും മോചനം നേടിയവിടെ കുതിച്ചു ചാടി..ഒരു പൊട്ടിക്കരച്ചിലിന്റെയകമ്പടിയോടെയവൾ സൈനുത്താന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

സോഫിയുടെ ആ കരച്ചിൽ നിസ്ക്കാരറൂമിന്റെ വാതില് കടന്നു ഭക്ഷണം കഴിഞ്ഞ് കൊച്ചുട്ടിയേയും മടിയിലിരുത്തി കളിപ്പിച്ചുകൊണ്ടിരിക്കയായിരുന്ന അനസിന്റെ കാതുകളിലേക്കൊഴുകിയെത്തി..

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com