നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9759

അജ്മലിന്റെ ആ ഗർജനം കേട്ട് മിഴിച്ചു നിൽക്കായിരുന്ന് സോഫി..
എന്തൊക്കെയോ പുലമ്പിക്കൊണ്ടവൻ ബെഡിലേക്ക് മറിഞ്ഞു വീണു…
ആ സൗഹൃദത്തിനു അന്ത്യം കുറിക്കാൻ കാരണക്കാരനാരാണെന്ന് മനസ്സിലാക്കാൻ സോഫിക്കധികം സമയം വേണ്ടി വന്നില്ലാ..
ഷൈജൽ..!!പക്ഷേ..എന്തിന്…??അജ്മലിക്കാാന്റെ മനസ്സിൽ പകയുടെ വിഷം പുരട്ടി ഇത്രേം മാറ്റിയെടുക്കാനെങ്ങനെ കഴിഞ്ഞെന്നോർത്തപ്പോഴവൾക്ക് അത്ഭുദം തോന്നി.തുടരെത്തുടരെയുള്ള ഷൈജലിന്റെ വിലയിരുത്തലിനു മുമ്പിൽ കീഴടങ്ങേണ്ടി വന്നതാവാംഅജ്മലിക്കാ..അല്ലാതൊരിക്കലും . ഇങ്ങനൊരു മനം മാറ്റത്തിനു വഴിയില്ലാ..
എത്ര നേരമങ്ങനെ തരിച്ചു നിന്നുപോയതെന്നോർമ്മയില്ലാ..അപ്പോഴേക്കും അജ്മൽ നിദ്രകളിലഭയം പ്രാപിച്ചിരുന്നു
അനുസരണയില്ലാതൊഴുകിയിറങ്ങുന്ന കണ്ണുനീരിനു മുന്നിൽ പരാജയം സമ്മതിച്ചവൾ കട്ടിലിന്റെ ഒരറ്റത്ത് അവന്റെ കാലിൻ ചുവട്ടിലാായി തറയിലിരുന്നു കൊണ്ട് തല ബെഡിൽ ചായ്ച്ച് അങ്ങനെ മഴങ്ങിപ്പോയി.. ആദ്യരാത്രിയുടെ ഓർമ്മകളെ നോവുകളുടെ ഏടുകളിലേക്കെഴുതിവെച്ച് അന്നത്തെ രാത്രിക്ക് സമാപ്തിയായി..സോഫിയുടെ സങ്കടത്തിൽ പങ്കുചേരാൻ വിളിക്കാതെ വന്ന അതിഥിയെ പോലെ നല്ലൊരു മഴ രാത്രിയുടെ യാമങ്ങളിലെപ്പോഴോ വിരുന്നെത്തി…
തോരാതെ പെയ്ത മഴക്ക് ശക്തികൂടിയതോടെ ജനലരികിൽ കിടന്ന അജ്മലിന്റെ മുഖത്തേക്ക് ജലകണങ്ങൾ ചീറ്റിയടിച്ചു ..നേർത്തൊരു സുഖമുള്ള കുളിരായി മഴത്തുള്ളികൾ മിഴികളിൽ പതിച്ചപ്പോഴവൻ പതിയെ കണ്ണുകൾ തുറന്നു..സുബ് ഹി ബാങ്കിന്റെ അലയൊലികൾ അകലെ പള്ളി മിനാരങ്ങളിൽ നിന്ന് നേർത്തൊരു ശബ്ദവീചികളുമായവന്റെയരികിലേക്കൊഴുകിയെത്തിയിരുന്നു.. യാഥാർത്ത്യങ്ങളെ ഓർമ്മകളിൽ നിന്നും ചികഞ്ഞെടുത്തപ്പോൾ ഇന്നലെയുണ്ടായ സംഭവങ്ങൾ അവനിൽ ഓടിയെത്തി..തീർത്തുമൊരു കുറ്റബോധ മനസ്സുമായി അവന്റെ കണ്ണുകൾ സോഫിക്ക് വേണ്ടി പരതി നടന്നെങ്കിലും അവിടെയെങ്ങും അവളെ കണ്ടെത്താനായില്ലാ..ചെയ്തുപോയ തെറ്റിനെ മനസ്സാ ശപിച്ചുകൊണ്ടവനോരോ ചുവടു വെക്കുമ്പോഴും അവളുടെ നാമം ഉരുവിടുന്നുണ്ടായിരുന്നു..

സോഫിയേയും തിരഞ്ഞും കൊണ്ടവൻ .ചാരിയിട്ട വാതിൽ മലർക്കേ തുറന്നുകൊണ്ട് റൂമിന്റെ വെളിയിലേക്കിറങ്ങി..എല്ലായിടത്തും തിരയുന്നതിനിടയിലാണ് നിസ്ക്കാരറൂമിന്റെ അരണ്ട വെളിച്ചത്തിൽ നിന്നൊരു തേങ്ങൽ കേട്ടത്..അത് സോഫിയുടേതാണെന്ന് തിരിച്ചറിയാനവനധിക സമയം വേണ്ടി വന്നില്ല..സങ്കടവും കുറ്റബോധവും കൂടിക്കലർന്ന മനസ്സുമായി അവൻ അവളുടെയരികിലേക്ക് ചെന്നു..
ഇലാഹായ റബ്ബിനോട് മനം നൊന്ത് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നവൾ..കരച്ചിലിന്റെ ശബ്ദം ഇടക്കിടെ കേൾക്കാം..
“സോഫീ…ന്നോട് ദേഷ്യാണോ നിനക്ക്”
മങ്ങിയ വെളിച്ചത്തിലും സോഫി കണ്ടു..നിറഞ്ഞു നിൽക്കുന്ന പ്രാണേശ്വരന്റെ മിഴികളെ..അല്പസമയം അവൾ മൗനം പാലിച്ചു.പ്രതികരണം ലഭിക്കാത്തതവന്റ്റെ മനസ്സിൽ കൂടുതൽ സങ്കടത്തിനു കാരണമായി..മുട്ടുകുത്തി അവൾക്കു മുന്നിലിരിന്നു ഒരായിരം ക്ഷമയുടെ പൂച്ചെണ്ടുകൾ അവൾക്കു സമ്മാനിച്ചു…
“മോളേ..ക്ഷമിക്ക്..ഇക്ക ഇങ്ങനെയായിപ്പോയി ..പെട്ടെന്ന് ദേഷ്യപ്പെടും..വേറെ ഒന്നും ചിന്തിക്കാൻ കഴിയൂല അപ്പോ..അതോണ്ടാ അപ്പോ ഞാനങ്ങനെ…ആ കുമ്പസാരം അവൾക്ക് മുന്നിലൊരു സഹതാപത്തിന്റെ കോട്ട പണിതു..”
“സാരല്യ ഇക്കാ..പെട്ടെന്നങ്ങനൊക്കെ കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റീലാ..എന്റിക്കാക്ക് സങ്കടാായോ..”
സങ്കടങ്ങൾ പരസ്പരം ഏറ്റുപറഞ്ഞവിടെ ഇരുവരും ഒരു കണ്ണീർപുഴ ഒഴുക്കി..
“ആഹാ..രണ്ടുപേരുമെന്തായിവിടെ വല്ല കരച്ചിൽ മത്സരവും നടത്ത്ണ്ടോ… ”
അതും പറഞ്ഞോണ്ടായിരുന്നു ഖൈറുത്താ അങ്ങോട്ട് കടന്നുവന്നത്..
“ന്തേയ്..ന്നിം കൂടെ കൂട്ടോ..”
“അതില്ലാ..ഇതു ഞങ്ങൾ ഭാര്യേം ഭർത്താവും തമ്മിലുള്ള കാര്യാ..”
അജ്മലങ്ങനെ പറയുമ്പോഴും കരഞ്ഞു കലങ്ങിയ കണ്ണുകളെ ഉമ്മായിൽ നി‌ന്നൊളിപ്പിക്കാനായി മുഖത്തൊരു പുഞ്ചിരി വിടർത്തി അവൾ തലയും കുനിച്ചു നിന്നതേയുള്ളു..
“മോളേ..അന്നോട് പറയാൻ വിട്ടതാ..ഇവനൊരു മുൻശുണ്ഠിക്കാരനാ..ദേഷ്യം വന്നാ എന്താ പറയാന്ന് ഓനെന്നെ നിശ്ചയണ്ടാവൂലാ..അതോണ്ട് ന്റെ മോളതൊന്നും കാര്യാക്കരുത് ട്ടോ..”
“ഉം..”ഒന്നു മൂളിക്കൊണ്ടവൾ മനസ്സുകൊണ്ട് പടച്ചവനോട് നന്ദി പറയുന്നുണ്ടായിരുന്നു..
“അജോ..അന്നോടും കൂടിയാ പറഞ്ഞേ..ന്റെ സോഫി മോളെ ഇനി വെറ്തനെ കണ്ണീര് കുടിപ്പിക്കരുതെന്ന്..”
പറഞ്ഞു കഴിഞ്ഞപ്പോയേക്കും ഖൈറുത്താന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.
“അത് പറഞ്ഞാപോരേ ഉമ്മാ ഇങ്ങളെന്തിനാ കരയ്ണേ…”
“പോ കുട്ട്യേ..ഞാൻ കരഞ്ഞിട്ടൊന്നും ല്ലാ..”
അതും പറഞ്ഞു മൂവരും ചിരിച്ചു..ചിരിയുടെ മറവിൽ കണ്ണീർകണങ്ങളെ ഒളിപ്പിച്ചുകൊണ്ട്..
ഉദയ സൂര്യന്റെ പൊൻ കിരണങ്ങൾ പാരിലെ സൗന്ദര്യ ലഹരികളിൽ പൊന്നാടയണിയ്ച്ചങ്ങനെ പുഞ്ചിരി തൂകി നിന്നു.. ഖൈറുത്താനെ വീട്ടുജോലികളിൽ സഹായിച്ചും മറ്റും അങ്ങനെ സമയത്തോടവൾ ഏറ്റുമുട്ടി..
കളിയും ചിരിയുമായങ്ങനെയങ്ങനെ അവരുടെ ദാമ്പത്യജീവിതം ഒരു മാസം പിന്നിട്ടു..അജു ഹമീദ്ക്കാന്റെ സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയി തുടങ്ങി..ഉത്തരവാദിത്തത്തോടെയും ഭംഗിയായും ജോലിചെയ്തുകൊണ്ടിരുന്ന അവനെ കാഷ്യറായി പിന്നീട് നിയമിച്ചു‌..അങ്ങനെയിറരിക്കെയാണ് ഹമീദ്ക്കായുടെ മകൻ ഫസലുന്റെ ദുബായിലെ ഒരു ഷോപ്പിലേക്കൊരാളെ ആവശ്യമായി വരുന്നത്..
“അജോ..ന്റെ മോൻ ഫസലുന്റെ ഷോപ്പിലേക്ക് ഒരാളെ ആവശ്യണ്ടെന്ന്..ഓനത് പറഞ്ഞപ്പോ നിക്ക് പെട്ടെന്ന് ഓർമ്മ വന്നത് അന്റെ മുഖാ..ന്താ ഇയ്യ് ഒരു കൈ നോക്ക്ണോ..ഇതുപോലെത്തെ ജോലിയൊക്കെ തന്നെയാ അവിടേം.‌” മറുപടിക്കായി അജ്മലിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന ഹമീദ്ക്കാനോടെന്തുത്തരം പറയണമെന്നവനറിയില്ലായിരുന്നു..
“അത് പിന്നെ..നിക്ക് ആഗ്രഹൊക്കെ ഉണ്ട് ഹമീദ്ക്കാ ന്നാലും പെരക്കാരോട് കൂടി ഒന്നാലോചിക്കട്ടെ..”
“ആ ..അയിക്കോട്ടേ..നല്ലോണം ആലോചിച്ചിട്ട് ഒരു തീരുമാനം പറാഞ്ഞാ മതി..”
സോഫിക്കും ഖൈറുത്താക്കും ഒട്ടും ആഗ്രഹമില്ലേലും വീടിന്റെ കടങ്ങളും കല്യാണം വഴി ഉണ്ടായ കടങ്ങളും അതിനു മുമ്പേ ഉണ്ടായ അപകടങ്ങളിൽ നിന്നും ഉണ്ടായ വണ്ടീടെ നഷ്ടങ്ങളുംഅതൊന്നും നാട്ടിൽ കിട്ടുന്ന നക്കാപിച്ച കൊണ്ട് തീരൂലാ എന്നാ അജ്മലിന്റെ വാദത്തിനു മുന്നിലവർക്ക് സമ്മതം മൂളേണ്ടി വന്നു..
അങ്ങനെ ഒടുവിൽ അജ്മൽ ഇരുവരുടേയും അനുവാദത്തോടെ വിദേശത്തേക്ക് പോവാൻ തയ്യാറായി..
“അജോ..ഇയ്യ് പോയി വരുമ്പോ ഉമ്മ ഇനി ഉണ്ടാവോന്ന് പറയാൻ പറ്റൂലാ..അന്റെ ചോരയല്ലേ ഷമീല ..അനക്ക് ഓളോടെങ്കിലും ഒന്നു മിണ്ടിയാലെന്താ..കല്യാണം കഴിഞ്ഞിത്രേം ആയിട്ട് ഓല് വന്ന് പോവാ അല്ലാണ്ട് ഒരു സത്കാരം ഇതുവരേ നമ്മൾ കഴിച്ചീണോ..ന്റെ കുട്ടിക്ക് എത്രമാത്രം ഉള്ളിൽ സങ്കടണ്ടാവും..”
അതും പറഞ്ഞ് ഖൈറുത്താ നിന്ന് വിതുമ്പാൻ തുടങ്ങി..അജ്മൽ സോഫിയുടെ മുഖത്ത് നോക്കിയപ്പോഴുണ്ട് ആംഗ്യഭാഷയിൽ അവളുടെ യാചന..
“ഇക്കാ..പ്ലീസ്..സമ്മയിക്ക്..”
എല്ലാം കൂടിയായപ്പോ അജ്മൽ സമ്മതം മൂളി..
സത്ക്കാരത്തിന് ഷമീയും ഷംസുവിനേയും കൂടാതെ ഷൈജലും ഓർഫനേജിലുള്ള സോഫിയുടെ അംഗങ്ങളേയും എല്ലാം ക്ഷണിക്കപ്പെട്ടു..എല്ലാവരോടും വേണ്ട വിധത്തിൽ ആതിഥേയ മര്യാദ കാണിച്ച അജ്മൽ ഷംസുവിൽ നിന്നു മാത്രം ഒരകലം പാലിച്ചിരുന്നു. ഒരു കാലത്ത് ആ വീടിന്റെ മുക്കിലും മൂലയിലും വരേ സ്വാതന്ത്ര്യം ലഭിച്ചിച്ചിരുന്ന ഷംസുവിന് ഭാര്യവീടായിട്ടും തീർത്തും ഒരന്യനെപ്പോലെ തോന്നി..ഓരോ നിമിഷവും ഇറങ്ങിയോടാനുള്ള അനുഭവങ്ങൾ നേരിട്ടിട്ടും സ്നേഹം വറ്റാത്ത ആ മനസ്സ് എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒരു പാവയെപ്പോലെ നിന്നു..ഷൈജലിന്റേയും അജ്മലിന്റേയും പൊട്ടിച്ചിരിയാൽ ആ വീട് ശബ്ദമുഖരിതമായിരുന്നു..കഴിഞ്ഞുപോയ കാലത്തെ ഓർമ്മകളെ അയവിറക്കിയപ്പോൾ കണ്ണിൽ നിന്നൊരിറ്റ് കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ഓളം തള്ളിയിരുന്നു..
“ഷംസോ..”
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് പിന്തിരിഞ്ഞപ്പോൾ ഖൈറുത്താ..
“ഇയ്യ് ഒന്നോണ്ടും വിഷമിക്കണ്ട മോനേ..ഒക്കെ ശരിയാവും..ഓനെ അനക്കറിയ്ണപോലെ മറ്റാർക്കാ അറിയാ..” ആശ്വാസവാക്കുകൾ അവർക്കു മുന്നിൽ ചൊരിയുമ്പോഴും അതിനെത്ര കാലത്തെ കാത്തിരിപ്പ് വേണ്ടി വരുമെന്ന് പറയാൻ ഖൈറുത്താക്ക് കഴിയുമായിരുന്നില്ലാ..
“സാരല്യ ഉമ്മാ..ന്റെ അജു എന്നെങ്കിലും ന്നെ മനസ്സിലാക്കും അതുവരേ കാത്തിരിക്കാൻ ഈ ഷംസു തയ്യാറാ..”
“ഇക്കാ ..നമുക്കിറങ്ങാം..”
ഷമീല വന്ന് ഷംസുനോട് പറഞ്ഞു..
“മോളേ ഇങ്ങൾ രണ്ടാളും അജൂനോടെന്തേലും രണ്ട് വാക്ക് മിണ്ട്..ഇങ്ങളും ഓനെപ്പോലാാവാണോ..”
“വേണ്ട ഉമ്മാ..ഇത്രേം ആൾക്കാരെ വിളിച്ചിട്ടും ഞങ്ങളോടൊന്നു മിണ്ടാനോ ചിരിക്കാനോ ഇക്കാക്ക മറന്നുപോയിക്ക്ണ്..അജ്മൽക്കാന്റെ ചോര തന്നെയല്ലേ ഞാനും..നിക്കുംണ്ട് വാശിയൊക്കെ..”
രണ്ടു മക്കളുടെയും മത്സരത്തിനു മുന്നിൽ ആ ഉമ്മ ഒരു നിസ്സഹായയായി നിന്നു..
എന്തു ചെയ്യാനാ..അക്കാര്യം പറഞ്ഞങ്ങോട്ട് ചെന്നാ മതി ..കുരച്ച് ചാടിക്കൊണ്ടായിരിക്കും അജുന്റെ മറുപടി..
അതെങ്ങനാ..ഓന്റെ ഉപ്പാന്റെ സ്വഭാവാ ഓനിക്ക് ..ഒരാളെ വെറുത്താ പിന്നെ വെറുത്തതാ..അതിനി ആരു പറഞ്ഞിട്ടും കാര്യല്ലാ..പടച്ചോൻ തന്നെ ആ മനസ്സില് മറവിയുടെ ഒരു മൂടുപടമിടണം..
ഒരിക്കല് ചോദിക്കാൻ പോയ സോഫിക്ക് തന്നെ കിട്ടി വേണ്ടുവോളം…ഇത്രയധികം എന്റെ കുട്ടീടെ മനസ്സ് മാറിപ്പോയല്ലോ.. പടച്ചോനേ..വീണ്ടും ന്റെ കുട്ട്യോളെ ഒന്നാാക്കണേ..
“ഒക്കെ ശരിയാവും മ്മാ…”
ഉമ്മാന്റെ ആ ആവലാതി കേട്ടോണ്ടാായിരുന്നു സോഫി അങ്ങോട്ട് വന്നത്..
ഒരു നെടുവീർപ്പോടെ ഖൈറുത്താ ആ സങ്കടങ്ങൾക്ക് മീതെ ഒരു തിരശ്ശീലയിട്ടു..
അപ്പോഴും അജ്മൽ പകൽകിനാവിന്റെ ലോകത്തൂടൊരു യാത്രയിലായിരുന്നു..
ഒടിഞ്ഞു തൂങ്ങിയ ഒരു ചാരു കസേരയിൽ തിരികെട്ടുപോയ സൗഹൃദത്തിന്റെ മങ്ങലേൽക്കാത്ത ഓർമ്മകളെ ഒരിക്കൽ കൂടിയവൻ പൊടിതട്ടിയെടുക്കുന്നുണ്ടായിരുന്നു..അതേ …കൂടെയാടിത്തീർത്ത ജിവിതമെന്ന നാടകത്തിലെ മുഖ്യ വേഷധാാരിയായ ഷംസു..അവനെക്കുറിച്ചായിരുന്നു ആ ഓർമ്മകൾ..
..എത്ര മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും അവനോടൊരുമിച്ചുള്ള ആ നിമിഷങ്ങൾ ഓളം തള്ളി മനതാരിലേക്ക് അലയടിച്ചു കൊണ്ട് കടന്നു വരികയായിരുന്നു….പലപ്പോഴും ഒറ്റക്കിരുന്നു കൊണ്ടുള്ള ആലോചനകളും ചിരികളും അതിനുള്ള തെളിവായിരുന്നു..അതു പക്ഷേ മനസ്സിലാാക്കാൻ സോഫിക്കോ ഉമ്മാക്കോ കഴിഞ്ഞിരുന്നില്ലാന്ന് മാത്രം..
ഓരോ ദിനങ്ങളും അവന്റെ മനസ്സിലൊരു നീറ്റൽ സൃഷ്ടിച്ചുകൊണ്ട് കടന്നു പോവുന്നുണ്ടായിരുന്നു..എല്ലാം മറക്കാനൊരോളിച്ചോട്ടമെന്ന പോലെയവൻ അധിക സമയവും സോഫിയുടേയോ ഷൈജലിന്റേയോ കൂടെ ചിലവഴിക്കുമായിരുന്നു..ഉള്ളിലടിഞ്ഞു കൂടിയ നൊമ്പരമെന്താന്നാരേയും അറീക്കാതിരിക്കാൻ വേണ്ടിയായിരുന്നു അത്..
“സോഫീ..വേഗം റെഡിയാവ്..നമ്മൾക്ക് പുറത്ത് വരേ ഒന്നു പോയിട്ട് വരാ..കൊണ്ടോവാൻ കുറച്ച് ഡ്രസ്സും സാധനങ്ങളൊക്കെ വാങ്ങിക്കാനുണ്ട്..”
അജ്മലിനു പോവാനിനി ഏതാനും ദിവസങ്ങളേ ബാാക്കിയുള്ളു..സങ്കടമുണ്ടേലും സോഫിക്കു മുമ്പിലത് പ്രകടിപ്പിക്കാതെയവൻ കഷ്ടപെടുന്നുണ്ടായിരുന്നു….പക്ഷേ സോഫിയുടെ മനസ്സിൽ ആകെ ഒരു സങ്കടം..
“ഇയ്യ് എന്താ പെണ്ണേ ആലോചിക്ക്ണേ..വേഗം ഡ്രസ്സ് മാറിട്ട് വാ..”
സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ഒരു സൽ വാറായിരുന്നു വേഷം…വെളുത്ത ചുരിദാറിൽ ചുമന്ന പൂക്കൾ കൊണ്ട് തുന്നിയൈരുന്ന ഒരു പുടവയായിരുന്നു അത്..
പ്രണയാർദ്ദമായ മിഴികളോടെ അവൻ അവളെ നോക്കി
“സോഫീ…”
“ഊം..”
“ഈ വേഷത്തിൽ ന്റെ മോളൊരുപാട് സുന്ദരിയാാട്ടോ..
പച്ച പട്ടണിഞ്ഞ പ്രകൃതിയും നിലാവിൽ പുഞ്ചിരി തൂകി നിൽക്കുന്ന പൂർണ്ണേന്ദുവുമെല്ലാം‌ എന്റെ ഈ സോഫിയുടെ വദനം കണ്ടാൽ മുട്ടു മടക്കി പരാജയം സമ്മതിക്കും..”
സോഫിയുടെ ആ തുടുത്ത കവിൾത്തടം കൈക്കുമ്പിളിൽ കോരിയെടുത്തവൻ തന്റെ പ്രേമഭാജനത്തെ ചേർത്തു നിർത്തി..
“ഒന്നു പോ ഇക്കാ..സുഖിപ്പിക്കാതെ..”
അജ്മലിന്റെ ആ വർണ്ണന കേട്ട് അവൾ ചിരിച്ചുപോയി..
“സത്യമായിട്ടും മുത്തേ..”
“ഓ..ആയിക്കോട്ടെ സമ്മതിച്ചു‌..ന്നാ പോവാം ലേ..”
ഉമ്മാനോട് സലാം പറഞ്ഞിറങ്ങി ഇരുവരും

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com