നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9837

“ഇയ്യ് എന്തായാലും ഒന്നും പോയി നോക്കീട്ട് വാ മോളേ..’
അജ്മൽ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു..അതുകണ്ടപ്പോ സോഫിക്കെന്തോ വിളിക്കാൻ തോന്നിയില്ലാ..വല്ലപ്പോഴും കനിഞ്ഞ് കിട്ടുന്ന ഉറക്കമാണ്..ഉറങ്ങിക്കോട്ടേ പാവം..
ആ ഉറക്കിനെന്തോ അസാധാരണത്വം ഉണ്ടോ..ഉമ്മ കാണാതെയവൾ മെല്ലെയവന്റെ നെഞ്ചിൽ കൈവെച്ചു നോക്കി..ഉയർന്നുപൊങ്ങുന്ന നെഞ്ചിൻ താളം അവൾക്കൊരാശ്വാസം നൽകി..
അജ്മലിന്റെയടുത്ത് ഉമ്മാനെയാക്കി അവൾ ഡോക്ടറേ കാണാനായി പോയി..
ഡോക്ടറെ അന്വേഷിച്ചെത്തിയപ്പോൾ റൂമിലുണ്ടായിരുന്ന നേഴ്സാാണതിനുത്തരം നൽകിയത്
“ഡോക്ടർ കേഷ്യാലിറ്റിയാണ്..ഒരാക്സിഡന്റ് കേസ് നോക്കിക്കൊണ്ടിരിക്കാ..ഇപ്പോ വരും..നിങ്ങൾ വൈറ്റു ചെയ്യൂ…”
നിരനിരയാായിട്ടിരിക്കുന്ന ചെയറിൽ സ്ഥാനം പിടിച്ചവളങ്ങനെ തലയും കുനിച്ചിരുന്നു..
നേരേ നോക്കിയാൽ ഡോക്ടറേ കാണാം..ഡോക്ടർ നവാസും വേറേയും ചില ഡോക്ടർമാരും കൂടി നിന്ന് കൊണ്ടെന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. അതിനിടയിലുള്ള ചെറിയ വിടവിലൂടവൾ കണ്ടു.. രക്തത്തിൽ കുളിച്ചൊരു രൂപം..ഒന്നേ നോക്കിയുള്ളു തല കറങ്ങ്ണ പോലെ..ഇതിനു മുന്നേ ഒരുപാട് കണ്ടിട്ടുള്ളതാ..പക്ഷേ എന്തോ..ഇപ്പോ പഴയ ധൈര്യമെല്ലാം നഷ്ടമാായപോലെ..
ഹോ…എന്തൊക്കെയാാ ഇവിടെ…
ജീവനു വേണ്ടി പൊരുതുന്ന എത്രെയെത്ര ജീവിതങ്ങൾ…
അവസാനിക്കാറായ ജീവിതത്തിനു വേണ്ടി കാത്തിരിക്കുന്ന ചിലർ..ചിലരെ പെട്ടെന്ന് വിധിയങ്ങ് തട്ടിയെടുത്ത് കളയും എങ്കിൽ ചിലരോ സ്വയം വിധിയെ ഏറ്റുവാങ്ങുന്നവർ..
സ്വന്തക്കാരകന്നു പോവുമ്പോഴുള്ള ആ വേർപാട്..അതൊരു വല്ലാത്ത നോവു തന്നെയാ..
ഹേയ്..വിധീ.
നീ ചിരിച്ചോ..ഒരിക്കൽ നീയെന്റെ ജീവനായ ഉമ്മാനെ അകറ്റി..പിന്നെയെന്റെ നേർക്ക് നീട്ടിയ വാത്സല്യത്തിന്റെ കരങ്ങൾ എന്റെ അമ്മായിയേയും കുഞ്ഞിക്കായും… അവരേയും എന്നിൽ നിന്ന് തട്ടിമാറ്റി….ഇനിയുള്ളതെനിക്ക് അജ്മൽക്കാാ മാത്രമാണ്..കഴിഞ്ഞില്ലേ ന്നോടുള്ള നിന്റെ പ്രതികാരം..
കുനിഞ്ഞ ശിരസ്സുമായി വിധിയോട് തർക്കിച്ചിരിക്കവേയാണ് ആരുടേയൊ കൈകൾ അവളുടെ തോളിൽ സ്പർശിച്ചത്..
ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ ആശ്ചര്യം കൊണ്ടവളുടെ മിഴികൾ വിടർന്നു..
“ആതിരാ..!!!നീ…”
“ഓഹോ..അപ്പോ നീ…എന്റെ പേരു മറന്നിട്ടില്ലാാലേ..”
“ആതിരാ..നീയെന്താ ഇവടെ..”
“ഞാനൊരാഴ്ചയായിട്ട് ഇവടാ സോഫീ..നമ്മുടെ ഈ പഴയ ഹോസ്പിറ്റലിൽ…”
“ആണോ…എന്നിട്ട് ഞാനറിഞ്ഞില്ലാലോ..ഞാനിതെത്ര വട്ടം വന്നതാ..”
“അത്പോട്ടെ സോഫീ..
നീയെന്താ ഇവടെ..
.അജ്മലിനേയും കൊണ്ട് വന്നതാവും ലേ..നീയെന്റെ കോൾ ഒന്നും എടുക്കാറില്ലേലും ഞാനെല്ലാം അറിയാറുണ്ടായിരുന്നു..”
“സ്വന്തമാായവരെല്ലാം അകന്നുപോവാ..നീ..നീയ് ന്നെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേടാ… ന്റെ മാനസികാവസ്ഥ..”
“സോറീ ടാ..പിന്നെ സോഫീ…..അനസ്…”
“പ്ലീസ് ആതിരാ..ഈ സമയത്തും നിനക്കെങ്ങനെപറയാൻ തോന്നുന്നു അനസ്ക്കാനെ പറ്റി..ന്റെ ഇക്കാ അവിടെ മരണത്തോട് മല്ലിട്ട് കിടക്കാ അറിയോ..”
അതു പറയുമ്പോഴും സോഫിയുടെ കണ്ണുകളിൽ നനവു പടർന്നിരുന്നു..
“സോ..സോറി ടാ..ഞാനത്രക്കങ്ങോട്ട് ചി..”
അപ്പോഴേക്കും ക്യാഷാലിറ്റിയിൽ നിന്നുയർന്നു വന്ന കരച്ചിൽ അവരുടെ സംഭാഷണത്തിനൊരടിവരയിട്ടു..
“ടാ..ഞാനങ്ങോട്ട് ചെല്ലട്ടേ ..ആ ആക്സിഡന്റാായി കൊണ്ട് വന്ന പേഷ്യന്റ് മരണപ്പെട്ടെന്ന് തോന്നുന്നു..”
അതും പറഞ്ഞ് ആതിര
പരിഭ്രാന്തിയോടെ അങ്ങോട്ടോടി…
വിധിയോട് പടപൊരുതി തോറ്റുകൊണ്ടതാ ഒരു ജീവൻ കൂടി പൊലിഞ്ഞു പോയിരിക്കുന്നു..പുച്ഛം കലർന്നൊരു ചിരിയായിരുന്നപ്പോൾ സോഫിയുടെ ചുണ്ടിൽ വിരിഞ്ഞത്…
അപ്പോഴും ആരുടേയൊക്കെയോ കൂട്ടക്കരച്ചിലുകൾ അവളുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു…അല്ലാാ ആരുടേയോ അല്ലാ…തന്റേതു തന്നേ..അത് തനിക്ക് തന്നെ അസഹനീയമായി കൊണ്ടിരിക്കുന്നു…ഇത് വരാനിരിക്കുന്ന വിധിയുടെ മുന്നറീപ്പോ…അതോ….
ഇരുകൈകളാലവൾ കാതുകൾ പൊത്തിപ്പിടിച്ചു കൊണ്ടങ്ങനെയിരുന്നു..പതിയെ പതിയെ ആ കരച്ചിലങ്ങനെ നേർത്തു നേർത്തു വന്നു..
ധൃതി പിടിച്ച് നടന്നു വരുന്ന ഡോക്ടറേ കണ്ടപ്പോഴായിരുന്നു സോഫിക്ക് എന്തിനാ വന്നതെന്ന ബോധം തന്നെ ഉണ്ടായേ…
“ആ സോഫീയാാ..പെട്ടെന്ന് വരൂ..കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്…”
അല്പം ശങ്കയോടെയായിരുന്നവൾ ഡോക്ടറുടേ റൂമിലേക്ക് കടന്ന് ചെന്നത്..
“പിന്നേ..അജ്മലിനെ പെട്ടെന്ന് തന്നെ ഓപ്പറേഷനു വേണ്ടി തയ്യാറാക്കിക്കോളൂ..ഇപ്പോ മരണപ്പെട്ട ആ ആക്സിഡന്റ് കേസിലെ വ്യക്തിയുടെ കിഡ്നി അജ്മലിനു മേച്ചാവും…അയാളുടെ സമ്മതം കിട്ടീട്ടുണ്ട്..വേഗം ..അധിക സമയം നമുക്ക് മുന്നിലില്ലാാ ..അറിയാലോ…ആവശ്യമുള്ള സാധങ്ങളെല്ലാം ഞാൻ ആതിരാന്റെ കൈവശം എഴുതികൊടുത്തിട്ടുണ്ട്..”
അതും പറഞ്ഞ് ഡോക്ടർ എങ്ങോട്ടോ ധൃതിയിൽ നടന്നുപോയി..
എല്ലാം കേട്ടിട്ടും സോഫി അങ്ങനെ തരിച്ച് നിന്നു..
ഒരടി മുന്നോട്ട് നീങ്ങുന്നില്ലാ..മരവിച്ച് കിടക്കുന്നത് പാതങ്ങളാണോ മനസ്സാണോയെന്നവൾക്ക് നിശ്ചയമില്ലായിരുന്നു.
“സോഫീ..നീയിതെന്തെടുക്കാ ….വാ എന്റെ കൂടെ..ഡോക്ടർ പറഞ്ഞത് കേട്ടില്ലേ പെട്ടെന്ന് തയ്യാറാവാൻ..”
ആതിര വന്നു കുലുക്കി വിളിച്ചപ്പോഴാണവളുടെ ശ്വാസം നേരേ വീണത്..
“ആതിരാ..ഞാ…ഞാൻ….ന്റെ…അജ്മൽക്കാാ..”
“ആ..മോളേ..നിന്റെ അജ്മൽക്കാനെ തിരിച്ചെടുക്കാൻ വേണ്ടി തന്നെയാാ ഡോക്ടർ അതൊക്കെ പറഞ്ഞേ..”
അപ്പോഴേക്കും ഷംസുവും അങ്ങോട്ടേക്കോടിയെത്തി..
വിവരമറിഞ്ഞ അവനും ഇതേ അവസ്ഥയിലങ്ങനെ നിന്നു..കാരണം മറ്റൊന്നായിരുന്നില്ലാ. ജീവിതത്തിൽ നേരിടാനിരിക്കുന്ന ഈ പരീക്ഷയുടെ ഫലം ജയമോ..പരാജയമോ എന്ന ചോദ്യചിഹ്നം മാത്രമായിരുന്നതിനർത്ഥം..
“രണ്ടുപേരും ഇങ്ങനെ അന്തം വിട്ട് നിന്നാലെങ്ങനാ…നമുക്കജ്മലിനെ രക്ഷിക്കണ്ടേ..”
“വേണം..”
ഇരുവരും ഒരേ സ്വ്രത്തിലായിരുന്നു മറുപടി…
പിന്നീടെല്ലാാം വളരെ ദ്രുതഗതിയിലായിരുന്നു …
പെട്ടെന്നായതു കൊണ്ട് റഫീക്മാമനും ഷമിയും എത്തീട്ടില്ലാാ..
ഉമ്മാാാാ….
സോഫീീീ…….
ഷംസൂൂൂ..
എല്ലാാവരേയും മാറി മാറി വിളിച്ചുകൊണ്ട് ചിരിച്ചുകൊണ്ടകത്തേക്ക് കടക്കുമ്പോഴും ആ മിഴികളെന്തിനോ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
ഓപ്പറേഷൻ തിയ്യേറ്ററിനകത്തേക്ക് കയറുന്നതിനു തൊട്ടു മുന്നേയായി ഡോക്ടർ ഷംസുവിനേയും സോഫിയേയും വിളിച്ചു..
“ചാൻസ് ഫിഫ്റ്റി ഫിഫ്റ്റിയാണ്..ഒരു ശതമാനമെങ്കിലും പോസിറ്റീവ് ഭാഗത്തേക്ക് തൂങ്ങുന്നുവെങ്കിൽ അത് നിങ്ങളുടെ പ്രാർത്ഥനയുടെ ഫലം കൊണ്ടായിരിക്കും..സോ..പ്രാർത്ഥിക്കുക..എല്ലാം മുകളിലുള്ളവന്റെ കൈകളിലാണ്..ഞങ്ങൾ അതിനൊരു കാരണക്കാർ മാത്രം…”
ഡോക്ടറുടെ നാവിൽ നിന്നും കേട്ട തൃപ്തികരമല്ലാത്ത മറുപടിക്കു മുന്നിൽ പകച്ചു നിന്നുകൊണ്ടിരുവരും തങ്ങൾക്കു മുമ്പിലടഞ്ഞ വാതിലിലേക്ക് ഉത്കണ്ഠയോടെങ്ങനെ നോക്കി നിന്നു….

ഓപ്പറേഷൻ തിയ്യേറ്ററിനു മുന്നിലിരിക്കുന്ന
ഓരോ സെക്കന്റുകൾക്കും ഓരോ മണിക്കൂറുകളുടെ ദൈർഘ്യം ഉള്ളതു പോലെയാണവർക്കനുഭവപ്പെട്ടത്..
ആരും പരസ്പരം സംസാരിക്കുന്നില്ലാ…ആ നിശബ്ദതയിൽ ഒരാളുടെ നെഞ്ചിടിപ്പ് മറ്റൊരാൾക്ക് ശ്രവിക്കാനാവുമെന്ന്‌ തോന്നിപ്പിക്കുന്നത്രേയും ഉണ്ടായിരുന്നുവതിന്..
ധൃതിയിൽ ചില ഡോക്ടർമാർ അകത്തേക്ക് കയറിപ്പോവുന്നു..ചിലർ ഓടിക്കിതച്ചു പുറത്തേക്ക് വരുന്നു..
അടക്കിപ്പിടിച്ച ശ്വാസവുമായി അവർ നിമിഷങ്ങൾ തള്ളി നീക്കി..
തലേദിവസത്തെ ഉറക്കൊഴിച്ചിലിനിടയിലെപ്പോയോ സോഫിയൊന്നു മയങ്ങിപ്പോയി..
ഡോക്ടറുടെ കൈകൾ തോളിൽ സ്പർശിച്ചപ്പോയാണവൾ ഞെട്ടിയുണർന്നത്..
“സോറീ സോഫിയാ..അജ്മലിനെ…
ഞങ്ങൾക്ക് രക്ഷിക്കാനായില്ലാാ..”
തലകുനിച്ചു നിൽക്കുന്ന ഡോക്ടർക്കു മുന്നിലവൾ നിന്നട്ടഹസിച്ചു..
“ഒരു ദിവസം…ഒരു ദിവസം കൂടിയെങ്കിൽ അങ്ങിനെ..കൂടെയുണ്ടാവുമായിരുന്നില്ലേ ന്റെ അജ്മൽക്കാ ….കീറിമുറിച്ചതെന്തിനാ വെറുതേ..”
ഡോക്ടറുടെ ആ പവിത്രത നിറഞ്ഞ കുപ്പായത്തിന്റെ കോളർ ശക്തിയായി കുലുക്കി കൊണ്ടവൾ കരഞ്ഞു..
“മോളേ…. സോഫി മോളെ..ന്താായിത്…ന്തായ്യി കാട്ട്ണേ..”
ഖൈറുത്താ കുലുക്കി വിളിച്ചപ്പോളാണവളാ മയക്കത്തിൽ നിന്നുണർന്നത്..
അപ്പോ താൻ കണ്ടത് സ്വപ്നമായിരുന്നോ
നിന്നു കിതച്ച് കൊണ്ടൊരു ദീർഘനിശ്വാസം വിട്ടപ്പോഴാണവളാ കാഴ്ച കണ്ടത്..
വെള്ള മൂടിയ ഒരു മൃതദേഹം സ്ട്രക്ചറിൽ പതിയേ ആരുടേയൊക്കെയോ സഹായത്താൽ അവളുടെ മുന്നിലൂടെയുരുണ്ടു നീങ്ങുന്നുണ്ടായിരുന്നു…
“അജ്മൽക്കാാ…..ന്റെ ഇക്കാ…”
എന്നുപറഞ്ഞ് അലമുറയിട്ടവൾ അതിന്റെ പിന്നാലെയോടി..
അവൾക്ക് പിന്നാലെയാായി ഷംസുവും‌..
ഓടിച്ചെന്നവൻ സോഫിയുടെ കൈകളിൽ പിടുത്തമിട്ടു..
“സോഫി…നിക്ക്..ഇയ്യെങ്ങോട്ടോ ഈ ഓട്ണേ..”
“ഷംസുക്കാാ..ന്റെ അജ്മൽക്കാ..അതാ ഓര് കൊണ്ടോവ്ണാ..”
അതും പറഞ്ഞവൾ ഏങ്ങലടിച്ച് കരയുകയായിരുന്നു
“സോഫീ..അത് അജ്മലല്ലാ..അജ്മലിന് തന്റെ അവയവങ്ങളിലൊന്നു പകുത്തു നൽകിയ നല്ലൊരു മനസ്സിന്റെ ഉടമയാ..ആക്സിഡന്റിൽ പെട്ട ആ വ്യക്തി..പോസ്റ്റുമോർട്ടത്തിനു വേണ്ടി കൊണ്ടോവാാ..”
ഒരു നിമിഷം സത്യമേത് മിഥ്യയേതെന്നറിയാതവൾ മിഴിച്ചു നിന്നു..
“അജ്മലിന്റെ കാര്യം ഒന്നും പറയാറായിട്ടില്ലാ..ബോധം തെളിഞ്ഞെങ്കിൽ മാത്രമേ വല്ലതും……..
ഡോക്ടർ പറഞ്ഞതും ഇയ്യും കേട്ടതല്ലേ സോഫീ…പ്രാർത്ഥിക്കാൻ..ഇങ്ങനെ കരഞ്ഞോണ്ട് എന്ത് കാര്യാ ഉള്ളേ..മനസ്സറിഞ്ഞ് പ്രാർത്ഥിക്ക്..സോഫിയെപോലുള്ളൊരു അനാഥയുടെ പ്രാർത്ഥന പടച്ചോന് തട്ടിക്കളയാൻ പറ്റൂലാ..”
ഒരു ഭ്രാന്തിയെപ്പോലെയവൾ ആ തറയിൽ നിന്നെന്തൊക്കെയോ പിറുപിറുക്കാൻ തുടങ്ങി..അജ്മലിനു വേണ്ടി രക്ഷിതാവിനോടുള്ള ഒരു കേഴൽ ആയിരുന്നു അത്..
നിമിഷങ്ങളും മണിക്കൂറുകളും അവർക്കിടയിലൂടിഴഞ്ഞു നീങ്ങി..
പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന അവർക്കിടയിലേക്കൊടുവിൽ ദൈവദൂതനെപോലെ ഡോക്ടർ കടന്നു വന്നു..
വട്ടക്കണ്ണട ഊരിയവർ മുഖമൊന്നു തുടച്ച്…ഡോക്ടർക്ക് പറയാനുള്ള വാക്കുകൾക്ക് വേണ്ടിയവർ ഐ സി യുവിന്റെ നിശബ്ദതയിൽ ആകാംക്ഷയോടെ ചെവിയും കൂർപ്പിച്ചിരുന്നു..
“അജ്മൽ കണ്ണു തുറന്നിട്ടില്ലാ..എന്നാലും നമുക്കാശ്വസിക്കാം ..അയാളുടെ ശ്വാസഗതി ഇപ്പോ നോർമൽ ആണ്.”
കേട്ട വാർത്തക്ക് നന്ദി കുറിക്കാൻ വീണ്ടും വീണ്ടുമവർ ഡോക്ടർക്കു മുമ്പിൽ കൈകൂപ്പി..
“നന്ദി പറയേണ്ടത് എന്നോടല്ലാ..ഒരു വലിയ പരീക്ഷണത്തിൽ നിന്നും നിങ്ങളെ കൈപിടിച്ചു കയറ്റിയ പടച്ചവനോടാണ്..പിന്നെ ഓരോരുത്തരാായി‌വേണെങ്കിൽ കയറി കണ്ടൊളൂ..”
ആനന്ദക്കണ്ണീർ പൊഴിച്ചു കൊണ്ടിരിക്കേ ആ വാക്കുകൾ കേട്ടതും ഖൈറുത്താ പൊന്നുമോന്റെയരികിലേക്കോടി..ആ ഓട്ടത്തെ വെല്ലുന്നതായിരുന്നു സോഫിയുടേത്..ഉമ്മാനെ മറികടന്നവൾ ഓടിയപ്പോ..പിന്നിൽ നിന്നും ആ ഉമ്മ നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു..
അതേ..അതാണു ശരി എന്നംഗീകരിച്ചു കൊണ്ട്..
*************************************
മൂന്നുമാസങ്ങൾക്ക് ശേഷം…..
“അജോ..എന്ത് ഇരിപ്പാ ഇത് ..വേഗം ചോറ് തിന്ന് റെഡിയാവാൻ നോക്ക് ..നമുക്ക് ഹോസ്പിറ്റലിൽ പോണ്ടേ..”
പത്രത്തിലേക്ക് തന്നെ കണ്ണും നട്ടിരിക്കയായിരുന്നു അജ്മൽ..
“ഷംസോ..ഇത് നോക്ക്.. ഷൈജലിനും ഡോ.അനിലിനും ജീവപര്യന്തം തടവ്..കാസിംഭായിക്ക് 10 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ..”
“ആ..ഞാൻ കണ്ടു..മാധ്യമങ്ങളത്രെന്നെ കൊട്ടിഘോഷിച്ചിട്ടില്ലേലും ആരെയോ കൊന്ന കേസിലാ ശിക്ഷ ഇത്രേം കൂടിയതെന്നാ കേട്ടത്..അല്ലാ..എവടെ അന്റെ സോഫി ..”
“ആ..അകത്തുണ്ട്..കുറേ നേരായി ഒരുങ്ങാൻ തൊടങ്ങീട്ട്..”
ഒരു ചെറു ചിരിയോടെ ഷംസു അവളെ നീട്ടി വിളിച്ചു..
“സോഫീ നമ്മൾ കല്യാണത്തിനല്ല ഹോസ്പിറ്റലിലേക്കാട്ടോ പോണേ..”
“ആണോ വല്യ കോളായിപ്പോയി..നമ്മളെ ഒരുക്കൊക്കെ എപ്പോഴോ കഴിഞ്ഞിക്കി..ഇങ്ങളെ ചങ്ങായിയാ ഇനിം ഒരുങ്ങിക്കഴിയാത്തേ..”
“ആ..പിന്നെ ഷംസോ ഇന്ന് ഒന്നു രണ്ട് സ്ഥലത്തൂടെ വേറേ പോവാനുള്ളതാ മറക്കണ്ടാാ..”
“മറന്നിട്ടില്ലാാ അജോ..എല്ലാ ആഴ്ച പോവുമ്പോഴും കേൾക്ക്ണതാണല്ലോ…ഒന്ന്.. അനക്ക് പൈസ തന്ന് സഹായിച്ചയാൾ..പിന്നെ നിന്നെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കാരണക്കാരനായ അയാളുടെ വീട്ടിൽ അല്ലേ..അതിന് ഡോക്ടറും കൂടി വിചാരിക്കണ്ടേ..ഓരെ ഡീറ്റെൽസ് ഡോക്ടർ സാറിന്റെ കയ്യിലല്ലേ ഉള്ളേ..അത് കിട്ടാണേൽ നമ്മളെപ്പോഴേ റെഡി..”
“ഏടോക്കെ പോവാണേലും ആദ്യം എന്തേലും കഴിച്ചിട്ട് മതി ബാക്കി..”

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com