നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9759

രണ്ടുപേരുടേയും ചോദ്യത്തിനായവൻ ഉത്തരം നൽകിയത് ഇതായിരുന്നു..
“ആരു വരാൻ..പാട് ഞാൻ നിലത്തേക്കൊന്നു വീണുപോയി..
ഈ അനസാ ന്നെ പിടിച്ചെഴുന്നേൽപ്പിച്ചേ…”
അപ്പോഴായിരുന്നു സോഫി പുറം തിരിഞ്ഞു നിൽക്കുന്ന അനസിനെ ശ്രദ്ധിക്കുന്നതും…
കേട്ടു കേൾവിയുള്ള അനസ് എന്ന യുവാവിനെ പരിചയപ്പെടുന്ന തിർക്കിലായിരുന്നു ഷംസു ..സോഫിയുടെ തറപ്പിച്ചുള്ള നോട്ടത്തിലെന്തോ അപാകത തോന്നിയ അനസ് ഉടനെ തന്നെയവിടുന്നു യാത്രപറഞ്ഞിറങ്ങി…
“അനസ്ക്കാ..ഒന്നവിടെ നിക്കി…”
സോഫിയുടെ വിളികേട്ട് അവനൊന്നു പിന്തിരിഞ്ഞു നിന്നു..
“അജ്മൽക്കാ എപ്പോഴും പറയാറുള്ള കാര്യമായോണ്ട് എന്താ ഇങ്ങളോട് പറഞ്ഞേയെന്നെനിക്ക് ഊഹിക്കാവുന്നതേയുള്ളു..അതോണ്ട് എനിക്ക് നിങ്ങളോടൊരു കാര്യേ പറയാനുള്ളൂ..ദയവായി ഇങ്ങളെന്റെ അജ്മൽക്ക മരിക്കാനായിട്ടൊന്നും പ്രാർത്ഥിക്കരുതേ..”
“സോഫീ…നീ…നീയെന്തൊക്കെയാാ..”
അനസിന്റെ ഹൃദയം വിങ്ങിപ്പൊട്ടി..കണ്ണുകളത് ഏറ്റുവാങ്ങാതിരിക്കാനായവൻ ഒത്തിരി പാടുപെടുന്നുണ്ടായിരുന്നു..
“ഇങ്ങൾ വിചാരിക്ക്ണ പോലെ അജ്മൽക്കാനേ സ്നേഹിക്ക്ണ മാതിരി എനിക്കിങ്ങളെ സ്നേഹിക്കാൻ കഴിയൂലാ..പിന്നെ ഒരു കാര്യവും കൂടി ഇനി ദയവായി ഇങ്ങൾ അജ്മൽക്കാന്റെ മുന്നിലേക്ക് വരരുത്..ഇതെന്റെ അപേക്ഷയാാണ്..ഒരുമിച്ച് കണ്ട സ്വപ്നങ്ങളുണ്ടൊരുപാട് അതിലെന്നും ജീവിക്ക്ണതെന്റെ അജ്മൽക്കാ മാത്രമാണ്..”
മറുത്തൊരു മറുപടി നൽകും മുന്നേ സോഫി നടന്നകന്നിരുന്നു..
സോഫിയുടെ വാക്കുകൾ ക്രൂരമ്പുകളായവന്റെ ഹൃദയത്തിൽ തുളച്ചു കയറി..
ഇല്ല സോഫീ..ഈ അനസൊരിക്കലും നിന്റെ ജീവിതത്തിലെ സന്തോഷം അടർത്തിമാറ്റാൻ വന്നതല്ല..വരികയും ഇല്ലാ..
എന്റെ ആഗമനം നിന്റെ മനസ്സിലൊരു വെറുപ്പ് സൃഷ്ടിച്ചെടുത്തെങ്കിൽ പൊറുക്കുക എന്നോട്..
സോഫീ ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കരുതെന്ന് പറയാനർക്കും അവകാശമില്ലല്ലോ..പക്ഷേ അത് തിരിച്ചു കിട്ടണമെന്ന് വാശിപിടിക്കുമ്പോഴാണ് എല്ലാവരും തോറ്റുപോവുന്നതും..ഞാനൊരിക്കലും സോഫീടെ സ്നേഹത്തിനു വേണ്ടി വാശിപിടിക്കൂലാ..പക്ഷേ എന്നെങ്കിലും നീ തിരിച്ചറിയും ഞാൻ നിന്നെ ഒരുപാടൊരുപാട് സ്നേഹിച്ചിരുന്നെന്ന്.
അറ്റമില്ലാത്ത വീഥിയിലൂൂടെയാ നാലു ചക്രവാാഹനമങ്ങനെ ചീറിപായുമ്പോയും അനസിന്റെ മനതാാരിൽ അലയടിച്ചുകൊണ്ടിരുന്നത് സോഫിയുടെ ആ കടുത്ത വാക്കുകളായിരുന്നു…ദുഃഖഭാരം കൂടിയ ഹൃദയത്തിന്റേ വേദന കുറക്കാനായി കണ്ണുനീർ കണ്ണിലൂടൊഴുകി തുടങ്ങും തോറും മുന്നോട്ടുള്ള പാതകൾ അവ്യക്തമായിക്കൊണ്ടിരുന്നു..
എങ്ങനെയൊക്കെയോ വീടിന്റെ ഗേറ്റിനരികിൽ എത്തിച്ചേർന്നപ്പോഴേക്കും കണ്ണീരിനെ വഴിയിരികിലവൻ ഒഴുക്കിത്തീർത്തിട്ടുണ്ടായിരുന്നു….തന്നെ പ്രതീക്ഷിച്ചു കഴിയുന്ന രണ്ട് ജീവനുണ്ടിവിടെ…ഈ കണ്ണൊന്നു നനഞ്ഞാലവരുടെ ഖൽബ് പിടക്കും..ഇല്ലാ..അതിനൊരവസരം ഈ അനസുണ്ടാാക്കില്ലാ എന്ന ദൃഢനിശ്ചയത്തോടെയായിരുന്നവന്റെയോരോ ചുവടുകളും…
“എനിക്ക് മേണ്ടാ ഞാൻ കയിക്കൂലാാ..ഇങ്ങള് ചോപ്പിമ്മനെ കൂട്ടികൊണ്ടുവാ..അപ്പോയീ കൊച്ചുട്ടി കഴിച്ചോളാാ…”
“ന്റെ പൊന്നുമോളല്ലേ ഒന്നു കഴിക്ക്..ചോപ്പിമ്മാനെ കൂട്ടിക്കൊണ്ടാരാാൻ ഉപ്പച്ചി പോയിക്ക്ണ് മോളേ…”
“ഇല്യാാ ഇങ്ങള് ന്നോട് വെർതെ പറയാ..എത്രീസയി ഇങ്ങലിന്നെ പറ്റിക്ക്നേ..ചോപ്പിമ്മക്ക് നൂഡിൽസ് മാാങ്ങി കൊടുക്കാാഞ്ഞിട്ടല്ലേ പെണങ്ങി പോയേ..ഇപ്പം കൊണ്ടോരണം..
ചോപ്പിമ്മാനെ..”
“ചോപ്പിമ്മ വരും മോളെ..അങ്ങനെ വരണേൽ ആ മാമനു മരിക്കണം..ന്നാ ചോപ്പിമ്മ വരും..”
.
അവരുടെ സംഭാഷണം കേട്ടുകൊണ്ടാായിരുന്നു തകർന്ന മനസ്സുമായി അനസ് അങ്ങോട്ട് കയറി ചെന്നത്…
“ഉമ്മാാാാ……
ഇങ്ങളെന്താ ന്റെ കുട്ടിനോട് പറഞ്ഞു കൊടുക്ക്ണേ ..ഒരാളെ സന്തോഷം ഇല്ലാാണ്ടാാക്കീട്ട് വേണോ നമ്മള് സന്തോഷിക്കാൻ…”
അനസിന്റെ അപ്പോഴത്ത ആ വരവിനെ സൈനുത്തായും പ്രതീക്ഷിച്ചതായിരുന്നില്ല.
“ഞാൻ പിന്നെ എന്താ അന്റെ മോളോട് പറഞ്ഞ് കൊടുക്കേണ്ട്യേ…നൊണ പറഞ്ഞ പറഞ്ഞ് ഞാൻ മടുത്തു..എന്നെങ്കിലുംസോഫി ഈ പെരേൽക്ക് തന്നെ വരും ന്നുള്ള പ്രതീക്ഷ അനക്കും ഇല്ലേ…അതോണ്ടല്ലോ കുഞ്ഞോ ഇയ്യ് ഈ പെരെന്റെ ആധാരം പണയം വെച്ച് ഓനെ ചികിത്സിക്കാനെറങ്ങിയേക്ക്ണത്.. ”
“അല്ല മ്മാ..അല്ലാാ..അതിനു അങ്ങനെ ഒരു കണക്കില്ലാ..ന്റെ സോഫി..ഞാൻ കുഞ്ഞുനാൾ മുതലേ നെഞ്ചിലേറ്റി നടക്ക്ണ സോഫിം.ഓളെ സന്തോഷം മാത്രം കണ്ടാാ മതിയുമ്മാ ഈ കുഞ്ഞൂന്..പിന്നെ ആധാരം പണയം വെക്കേണ്ടി വന്നത്…കാസിംഭായി ജാമ്യത്തിലെറങ്ങീണ് അദ്ദേഹത്തോട് ഞാൻ ചോയ്ച്ചീണ് എന്റെ വിഹിതം തരാൻ ..അതുവരേക്കും മതി..അതോർത്തൊന്നും ഉമ്മ ബേജാറാവണ്ട..”
“മോനേ …ഞാൻ…..”
“എനിക്കറിയാം ഉമ്മാ..ഉമ്മക്ക് ന്നോടും ന്റെ മോളോടും ഉള്ള സ്നേഹാ ഇങ്ങനൊക്കെ പറയിപ്പിക്ക്ണേന്ന്..പക്ഷേ മറ്റുള്ളോർക്കും ണ്ടാവൂലേ അവരുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒക്കെ..അവരുടെ ലോകത്ത നമ്മുടെ സ്ഥാനം വെറും പൂജ്യമായിരിക്കും..അങ്ങനെ പിടിച്ചടക്കിയുള്ള സ്നേഹം ഈ അനസിനും മോൾക്കും വേണ്ടാ..ഒരിക്കലും നടക്കാത്ത മോഹത്തിനു വേണ്ടി ന്നെ പോലെ ന്റെ കുട്ടീം ഇങ്ങനെ ഉരുകിത്തീരണോ മ്മാാാ”
അതും പറഞ്ഞു വിതുമ്പിക്കരയുകയായിരുന്നവൻ..എല്ലാ സങ്കടങ്ങളും പൊതുവേ ഉള്ളിലൊതുക്കി പുഞ്ചിരി തൂകാറുള്ള പൊന്നുമോൻടെ ആ അവസ്ഥ ആ ഉമ്മക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു…
അടർന്നു വീണുകൊണ്ടിരിക്കുന്ന അവന്റ്റെയാ കണ്ണീർ കണങ്ങളെ തോൽപ്പിച്ചുകൊണ്ടാായിരുന്നു പിന്നീടാാ ഉമ്മാന്റെ പൊട്ടിക്കരച്ചിലവിടെ അരങ്ങേറിയത്..
എല്ലാം കണ്ടെന്തൊക്കെയോ മനസ്സിലാാക്കിയ കൊച്ചുട്ടിയും അവർക്കിടയിൽ നിന്നെന്തിനോ തേങ്ങിക്കരഞ്ഞു…

ഷൈജലിന്റെ ആ വാക്കുകൾ അജ്മലിന്റെ മനസ്സിന് വല്ലാത്തൊരാഘാാതമായിരുന്നു സൃഷ്ടിച്ചത്..ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ട അവന്റെ മനസ്സിൽ സോഫിയെക്കുറിച്ചുള്ള വേവലാതി നിറഞ്ഞു നിന്നു..
അതോണ്ട് തന്നെ അസുഖം മൂർച്ഛിക്കാനത് കാരണവുമായി..
ഡയാലിസിസ് കഴിഞ്ഞ് വീട്ടിൽ പോയെങ്കിലും അജ്മലിന്റെ അവസ്ഥ കുറച്ച് മോശമായതിനാൽ അവിടെയങ്ങനെ നിലനിർത്താനവർക്ക് സമാധാനമില്ലായിരുന്നു..ഒന്നുമില്ലേൽ ഡോക്ടറുടെ അടുത്താണെന്ന് സമാധാനിക്കെയെങ്കിലും ചെയ്യാലോ എന്നും കരുതിയായിരുന്നു അജ്മലിനെയവർ വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്..
ഇന്നലെ മുതൽ ശ്വാസം മുട്ടൽ വല്ലതെ കൂടിയിട്ടുണ്ട്..കണ്ടു നിൽക്കുന്നവർക്ക് തന്നെ വല്ലാത്ത പ്രയാസം സൃഷ്ടിക്കുന്ന തരത്തിലായിരുന്നത്..
പിന്നെയെങ്ങനെയവന്റെ ചങ്കായ ഷംസുനത് താങ്ങാനാവും..
“ഡോക്ടർ..വയ്യാാ ഡോക്ടർ..ഇനിം അവന്റെയീ അവസ്ഥ കണ്ടു നിൽക്കൻ നിക്ക് കരുത്തില്ലാ..”
അതും പറഞ്ഞോണ്ടവൻ ഡോക്ടർ നവാസിന്റെ അരികിലിരുന്നു പൊട്ടിക്കരഞ്ഞു..
“റിലാക്സ്..ഷംസുദ്ദീൻ..റിലാക്സ്..
എനിക്ക് മനസ്സിലാവും നിങ്ങളെ അവസ്ഥ.പക്ഷേ എന്തു ചെയ്യാനാ.. ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട് ..
.കാരണം അജ്മൽ എനിക്കത്രക്ക് വേണ്ടപ്പെട്ടൊരു വ്യക്തി കൂടിയാണ്..”
ഡോകടർ അദ്ദേഹത്തിന്റെ നിസ്സഹാായത വെളിപ്പെടുത്തി…
“ഡോക്ടർ…ന്റെ കിഡ്നിയെന്നല്ലാ ഹൃദയം വരെ ഞാനെന്റെ ചങ്ങായിക്ക് കൊടുക്കാൻ തയ്യാറാ..അത് അവനു ചേരൂലാങ്കിൽ പകരം ന്റെതാർക്കേലും കൊടുത്തിട്ടെങ്കിലും അതിന് ചേർന്നതൊന്നു ഒപ്പിക്ക് ഡോക്ടർ ..പ്ലീസ്..”
“എന്താ മിസ്റ്റർ ഷംസുദ്ദീൻ നിങ്ങൾ പറയുന്നേ..ഇതെന്താ കളിപ്പാട്ടോ മറ്റോ ആണോ പരസ്പരം മാറ്റിക്കളിക്കാൻ..അജ്മലിന് ചേർന്ന ഒന്നേയുള്ളു..അത് അജ്മലിന്റെ ഉമ്മാന്റേതാ..അതാണെങ്കിൽ ഓൾ റെഡി വീക്കാണ്..അത് മാറ്റിവെച്ചതോണ്ട് വല്യ ഉപകാരമുണ്ടെന്ന് തോന്ന്ണില്ലാ..
സമീപ പ്രദേശത്തുള്ള ഹോസ്പിറ്റലില്ലാം ഞാൻ ഇയാൾക്ക് മേച്ചാായ കിഡ്നിയെപറ്റി അന്വേഷിച്ചോണ്ടിരിക്കാ..എവിടെ നിന്നെങ്കിലും കിട്ടാതിരിക്കില്ലാ..നിങ്ങൾ സമാധാനപ്പെട്…അതുവരേ നമ്മക്ക് ഡയാലിസിസ് ചെയ്യ്ണത് മുടങ്ങാതെ നോക്കാം…
ഏതായാാലും ഈ അവസ്ഥയിൽ അവനിവിടെ നിൽക്കട്ടേ..അതാ നല്ലത്..”
അതും പറഞ്ഞ് ഡോക്ടർ മുന്നിൽ നിന്നകലുമ്പോഴും അവൻ കാണുന്നുണ്ടായിരുന്നു ദൂരെ നിന്നും…..,
ശ്വാസത്തിനായി പാടുപെടുന്ന ഉറ്റമിത്രമായ അജ്മലിനേയും വിധിയോടേറ്റുമുട്ടാൻ തയ്യാറായിക്കൊണ്ട് വിങ്ങുന്ന മനസ്സുമായി അവനരികിൽ നിന്നവന്റെ നെഞ്ചിൽ തലോടിക്കൊണ്ടിരിക്കുന്നൊരനാഥപെണ്ണ് സോഫിയേയും..
.അജ്മലിന്റെ ദിവസം എണ്ണപ്പെട്ടു കൊണ്ടിരിക്കയാണെന്ന് ഷംസുവിന് തോന്നി…
തന്റെ പ്രിയ സ്നേഹിതനു കൊടുക്കാം ഞാൻ എന്റെ ശരീരത്തിന്റെ ഏതവയവം വേണമെങ്കിലും..പക്ഷേ അതോണ്ട് കാര്യമില്ലല്ലോ ..ചേരാത്തത് ചേർത്താൽ നഷ്ടങ്ങളുടെ എണ്ണം കൂടുകയല്ലേ ഉള്ളൂ..
എങ്ങനെയാ അജോ നിന്നെ ഞാനീ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടത്..
അവനൊഴുക്കിയ കണ്ണീരിനു സാക്ഷി പറയാൻ ആശുപത്രി വരാന്തയിലെ ഓരോ ഒഴിഞ്ഞ മൂലകൾക്കും സാധിക്കുമായിരുന്നു..
സോഫി പുറത്തുപോയ സമയം നോക്കി..അജ്മൽ ഷംസുനെ അടുത്തു വിളിച്ചു..
“ഷംസോ..എനിക്ക് ജീവിക്കാൻ കൊതിയാവ്ണ് ടാ..ന്റെ സോഫിയോടൊപ്പം..”
ഓരോ വാക്കും പുറത്തേക്ക് കടന്നത് തളർച്ചയുടെ സ്വരമാായിട്ടായിരുന്നു..
“അജോ..ഇയ്യ് ഇങ്ങനെ തളരല്ലേ..നിനക്കൊന്നും സംഭവിക്കൂലാ..”
അവന്റെ കൈ കൂട്ടിപ്പിടിച്ചാശ്വസിപ്പിക്കുമ്പോഴും എങ്ങനെയൊന്നൊരു ചോദ്യം അവനിൽ അപ്പോഴും അവശേഷിക്കുന്നുണ്ടായിരുന്നു..കാരണം ഒരു കിഡ്നി മാറ്റിവെക്കാനുള്ള ചിലവ്..പിന്നെ ഈ ഡയാലിസിസിന് എത്രകാലമിങ്ങനെ ഇവന്റെ ജീവൻ പിടിച്ചു നിർത്താനാവും..കിഡ്നിക്ക് വേണ്ടി മാസങ്ങളായി രജിസ്റ്റർ ചെയ്തവരുടെ ഒരു ക്യൂ ആണ് ഡോക്ടർ നേരത്തെയെന്റെ മുന്നിൽ നിരത്തിയത്..അതു മറികടന്നെങ്ങനെ ….
“ഷംസോ..ഇയ്യെന്താ ആലോചിക്ക്ണേന്ന്…ഞാൻ പറയട്ടേ…എന്റെ മുഖത്ത് നോക്കി ശുദ്ധമായൊരു നുണപൊട്ടിക്കുമ്പോഴും അതെങ്ങനെയെന്നൊരു ചോദ്യചിഹ്നമല്ലേ അന്റെ മനസ്സിലിപ്പോ..”
അതും പറഞ്ഞോണ്ട് അജ്മൽ ഉറക്കെയുറക്കെ ചിരിക്കാൻ തുടങ്ങി..
അതുകേട്ട് പരിഭ്രാന്തിയോടെ ഷംസുവും..
കൂടെയുള്ളവരെല്ലാം വിങ്ങിപൊട്ടുമ്പോഴും
ആ ചിരി ആ ആശുപത്രി കെട്ടിടത്തെ മുഴുവൻ പിടിച്ചു കുലുക്കുന്നത് പോലെയാണ് ഷംസുവിനപ്പോ തോന്നിയത്…
വാർഡിലുള്ള രോഗികളുടേയും ബന്ധുക്കളുടേയുമെല്ലാം സഹതാപം നിറഞ്ഞ നോട്ടം അവനിലേക്ക് പതിക്കാൻ തുടങ്ങിയപ്പോ ഷംസു മെല്ലെ അവനെ തട്ടി വിളിച്ചു..അത് പിന്നെ പതിയെ കണ്ണീരിനു വഴിമാറിക്കൊടുത്തു..
“ന്റെ സോഫീ.. ഓളെ കാര്യം ഓർക്കുമ്പോഴാ നിക്ക്..ഒരിക്കലും ഒറ്റക്കാക്കൂലാ പറഞ്ഞൊരിക്കൽ കൈ പിടിച്ചു കൊണ്ടോന്നവളെ..ആ ഷൈജൽ എന്ന ദുഷ്ടന്റെ വാക്കുക് കേട്ടടർത്തിമാറ്റി..ഇപ്പോ വീണ്ടും അവൾ…അവനെന്റെ സോഫീനെ കൊല്ലൂലെ ടാ..”
“ഇല്ലാ അജോ..മറ്റെന്നാൾ അവരുടെ കേസിന്റെ വിധി വരും..അതിലേക്കീ തെളിവൂടെ ചാർത്തികൊടുത്താല് അടുത്ത കാലത്തൊന്നും പുറം ലോകം കാണൂലാന്നാ ജയരാജൻ വക്കീല് പറഞ്ഞേ..അതോർത്തിനി ഇയ്യ് ബേജാറാവണ്ടാാ..”
ഷംസു അതു പറഞ്ഞതോടെ
ആശ്വാസത്തിന്റെയൊരു നെടുവീർപ്പപ്പോൾ അജ്മലിൽ നിന്നും ഉയർന്നു വന്നിരുന്നു…
അന്ന് രാത്രിയെന്തോ
ഉമ്മാനേയും സോഫിയേയും തനിച്ചാാക്കാൻ തോന്നീലാ..
ഷംസു ഭക്ഷണം വാങ്ങിക്കാനായി പുറത്തു പോയ സമയത്തായിരിന്നു സിസ്റ്റർ ഓടി വന്നത്..
സോഫിയാ മാഡം നിങ്ങളെ ഡോക്ടർ വിളിക്കുന്നു..
ന്തിനാപ്പോ പതിവില്ലാതെ…
സംശയഭാവത്തിലവർ പരസ്പരം നോക്കി..

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com