നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9837

“മോൽക്ക് ന്റേയ് ന്നിറ്റ് മ്മച്ചിനേ കാനാാൻ കഴിയാഞ്ഞേ..മോൽടെ മ്മച്ചീക്ക് കൊച്ചുട്ടിനേ ഇസ്ടല്ലെയ്നോ..”
“പിന്നേേേ…ഒരുപാട് ഇഷ്ടയെനു..പിന്നെ പടച്ചോൻ വിളീച്ചാ പോവാണ്ടിരിക്കാൻ പറ്റ്വോ മോളൂസേ..”
“ന്നിറ്റാണോ മ്മച്ചി പോയേ..പാവം ന്റെ മ്മച്ചി..”
“അതിന് മോൾക്കിപ്പോ ഒരു മ്മച്ചിണ്ടല്ലോ..മോൾടെ ചോപ്പിമ്മ…”
“മാന്റാാ ..നിച്ചിഷ്റ്റല്യാ ചോപ്പിമ്മനേ…”
“അതെന്താാ മോളൂ..മോൾടെ സ്വന്തം സോഫിമ്മച്ചിയാന്ന് പറഞ്ഞിട്ടിപ്പോ ന്താ പറ്റിയേ..”
“ന്നിട്ട് മോൾ കണ്ടല്ലോ ന്റെ പ്പച്ചിനോട് വഴക്ക് കൂട്നേ..നല്ല കുട്ടിയള് വഴക്കൊന്നും ണ്ടാക്കൂലാാന്ന് പ്പച്ചി ല്ലേ കൊച്ചൂനോട് പർഞ്ഞീനേ..”
അപ്പോ സോഫി പറഞ്ഞതെല്ലാം മോൾ കേട്ടിരിക്കുന്നു..അത് തിരുത്തിയില്ലേൽ എന്നും ഇവളുടെ മനസ്സിലതൊരു കറയായി കിടക്കും..ബുദ്ധിപൂർവ്വം തന്നെ അവനത് നേരിടുകയും ചെയ്തു..
“കൊച്ചൂട്ടി..അത് സോഫിമ്മാക്ക് വിശന്നോണ്ടല്ലേ..അങ്ങനൊക്കെ പർഞ്ഞേ..വിശന്നാല് ന്റെ മോളും അങ്ങിനാണല്ലൊ..”
“വിശക്ക്ണ്ടേല് കുറേ ചോറ് ൺല്ലോ അതൊക്കെ തിനൂടെ..”
“ചോപ്പിമ്മക്ക് നൂഡിൽസാണ് പോലും വേണ്ടത്..നമ്മക്ക് പോയി വാങ്ങിക്കൊടുക്കാാ ട്ടോ..അപ്പോ പിന്നെ ചോപ്പിമ്മാന്റെ ദേഷ്യൊക്കെ മാറും..”
“ഉം ഉം…അയ്യേ..ഈ ചോപ്പിമ്മാന്താ..ചെറ്യകുട്ടിയാ.. ”
കുണുങ്ങി ചിരിച്ചവൾ വീണ്ടും എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു..രണ്ടു പേരുടേയും കഥകൾ അങ്ങനെയങ്ങനെ നീണ്ടുപോയി
..
അവരുടെ ആ സംസാരം ചുമരുകൾ തുളച്ചു കയറി സോഫിയുടെ കാതുകളിലേക്കും ഒഴുകിയെത്തിയിരുന്നു..
അനസിനോടൊങ്ങനൊക്കെ പറഞ്ഞുപോയതിലവൾക്ക് വല്ലാതെ കുറ്റബോധമുണ്ടാായിരുന്നു.. അതിനിടയിലാണ് കൊച്ചുട്ടിയുടെ ആ വിലയിരുത്തലും..എന്താണ് തനിക്കപ്പോ സംഭവിച്ചേ..ഒരു ഉമ്മ എന്ന് സ്ഥാനത്ത് നിന്നൊരു നിമിഷം താൻ വ്യതിചലിച്ചുപോയതോണ്ടല്ലേ ആ കുഞ്ഞു മനസ്സിൽ നിന്നങ്ങനൊരു വാക്ക് വരാനിടയായതും….എല്ലാം കൂടിയവൾക്ക് ഭ്രാന്ത് പിടിക്ക്ണ പോലെ തോന്നി..എല്ലാവരുടേയും വെറുപ്പ് വാങ്ങിക്കൂട്ടിയെന്തിന്..
പോണം…എങ്ങോട്ടേലും..ഇനിം അനസ്ക്കാനെ ഫേസ് ചെയ്യാൻ തനിക്കാവൂലാാ..കൊച്ചുട്ടിക്ക് ഉമ്മയായി അനസ്ക്കാക്ക് നല്ലൊരു ഇണയായി എവിട്വ്യെങ്കിലും ഒരു നല്ല പെണ്ണ് ജീവിച്ചിരിപ്പുണ്ടാവും…
വേദന തിന്നു വിശപ്പടക്കി ആ രാത്രിയുടെ യാമങ്ങളോരോന്നും അവളുടെ മുന്നിലൂടിഴഞ്ഞു നീങ്ങി.
..പ്രഭാതം സൂര്യനെ വരവേറ്റിട്ടും അടുക്കളയിൽ നിന്നും പതിവുപോലുള്ള ശബ്ദ കോലാഹലങ്ങളൊന്നും കേൾക്കാത്തതിനാൽ സൈനുത്താ അടുക്കളയിലേക്കൊന്നെത്തിനോക്കി..പാതിവിനു വിപരീതമായവടെ നിശബ്ദത തളം കെട്ടി നിന്നിരുന്നു..
സോഫിയെന്തേ..എണീറ്റില്ലേ..
സാധാരണ ഇങ്ങനെ ഉറങ്ങാറുള്ളതല്ലല്ലോ..സംശയവും പേറിയവർ സോഫിയുടെ മുറിയിലേക്ക് കടന്നു ചെന്നു..പക്ഷേ അവിടെയെവിടെയും അവൾടെ നിഴൽ പോലും കണ്ടെത്താനായില്ലാ..ആധിയോടെയവർ അനസിന്റെ അരികിലേക്കോടാനൊരുങ്ങുമ്പോഴായിരുന്നു ഭംഗിയായി വിരിച്ചിട്ട ബെഡ്ഷീറ്റിൽ പുറത്തുനിന്നും വീശുന്ന മന്ദമാരുതന്റെ താളത്തിനൊത്ത് തെന്നിക്കളിക്കുന്ന ഒരു കടലാസു കഷ്ണം അവരുടെ ശ്രദ്ധയിൽ പെട്ടത്..
വിറക്കുന്ന കൈകളാലതെടുത്ത് നിവർത്തിനോക്കി..
‘പ്രിയപ്പെട്ട അനസ്ക്കാക്ക്…’
സ്വന്തം ചോര വിട്ടകന്ന സങ്കടം അംഗീകരിക്കാനാവാത്തതോണ്ടാവണം അത് മുഴുമിക്കാനാവാതെയവർ അനസിന്റെയരികിലേക്കോടി..
സുബ് ഹി നിസ്ക്കാരവും കഴിഞ്ഞ് കൊച്ചുട്ടിയേയും കെട്ടിപ്പിടിച്ച് വെറുതേയങ്ങനെ കിടക്കുകയായിരുന്നു അനസ്..സോഫി വന്ന നാളു തൊട്ട് സോഫിക്കൊപ്പം കിടക്കാറുണ്ടായിരുന്നയവൾ ഇന്നലെന്തോ അതിനു വിസമ്മതിക്കുകയായിരുന്നു..
ഓടിക്കിതച്ചു വരുന്ന ഉമ്മാനെ കണ്ടെന്തോ പന്തികേടു തോന്നിയ അവൻ പെട്ടെന്ന് തന്നെ എഴുന്നേറ്റിരുന്നു..
“ന്താ..മ്മാാ..ന്തിനാ ഇങ്ങളിങ്ങനെ…”
“കുഞ്ഞോ…സോഫി മോൾ…മോള് പോയി..ദാ ഈ എഴുത്തും എഴുതി വെച്ചിക്ക്ണ്..ഉമ്മാന്റെ കണ്ണുകളിലിപ്പോ ഇതിന്റാത്തുള്ള അക്ഷരങ്ങളൊന്നും തെളീല കുഞ്ഞോ..”
നിറഞ്ഞു വന്ന ആ കണ്ണുകൾ കാാണാൻ ധൈര്യമില്ലാതവൻ എഴുത്തിലേക്ക് ശ്രദ്ധപ്തിപ്പിച്ചു…
‘പ്രിയപ്പെട്ട അനസ്ക്കാക്ക്..
നിങ്ങളെന്നോട് ക്ഷമിക്കണം..എന്റെ മാനസികാവസ്ഥ ശരിയല്ലാാത്തതുകൊണ്ടായിരുന്നു എനിക്കങ്ങനെയൊക്കെയപ്പോ…കൊച്ചുട്ടിയുടെ ഉമ്മയായിരിക്കാനെനിക്കിനി ഒരു യോഗ്യതയുമില്ലാ..കൊച്ചുട്ടിക്ക് വേണ്ടി അനസ്ക്കാ മറ്റൊരു വിവാഹത്തിനു തയ്യാറാവണം ..ഇതെന്റെയൊരപേക്ഷയാണ്..ഞാൻ പോവാണ്..
ഒരിക്കൽക്കൂടി ക്ഷമക്ക് വേണ്ടി യാചിച്ചു കൊണ്ട്…
സ്നേഹപൂർവ്വം സോഫി..’
എല്ലാം വായിച്ചൊരു നെടുവീർപ്പോടെ ആ എഴുത്തവൻ ബെഡിലേക്കിട്ടു..രണ്ടു കൈകൾ കൊണ്ടും താടിയെല്ലിനെ താങ്ങി നിർത്തികൊണ്ട്..അവന്റെ മുഖത്ത് പ്രത്യേക ഭാവമാറ്റങ്ങളൊന്നും പ്രകടമാവാത്തതു കണ്ട് സൈനുത്താക്ക് അദ്ഭുതമായി..
“കുഞ്ഞോ..ഇയ്യ് ഇതെന്താാലോചിച്ചിരിക്കാാ..
ഓളെവ്ടാ നോക്കണ്ടേ നമ്മക്ക്..”
അതിനു മറുപടിയായവൻ ആ ന്യൂസ്പേപ്പർ ഉമ്മാാക്ക് നേരെ നീട്ടി..
“എല്ലാാറ്റിനും മറുപടി ഇതിലുണ്ടുമ്മാ..സോഫി എത്തും..സുരക്ഷിതമായ സ്ഥലത്ത് തന്നെ…”
നിവർത്തിപ്പിടിച്ച പത്രത്താളുകളിൽ അച്ചടിമഷി പുരണ്ട ആ വാക്കുകൾ കണ്ട് സൈനുത്താ ഒരു ഞെട്ടലോടെ ആ ബെഡിലങ്ങനെയിരുന്നു പോയി…
*********************************
സമയം പതിനൊന്നരയായിരിക്കുന്നു..ഉച്ചക്കലേക്കുള്ള ചോറിന് ഇപ്പോയെങ്കിലും അരി ഇട്ടങ്കിലേ സമയത്തിന് വല്ലതും കഴിക്കാൻ പറ്റൂ..ഖൈറുത്താ വേഗം തീ കൂട്ടാൻ പോയി..രാവിലെത്തന്നെ ഒന്നും കഴിച്ചിട്ടില്ലാ..അല്ലേലും ആർക്കായിപ്പോ ഇവടെ തിന്നാൻ വേണ്ടിയത്…ഒരിക്കൽ അടുപ്പൂതി ചുമച്ച് അസുഖം കൂടിയതാ..അങ്ങനെയാ അന്ന് അജ്മൽ ഗ്യാസ് അടുപ്പ് വാങ്ങി തന്നത്..എല്ലാ കഷടകാലവും മാറീനു..ഇപ്പോ വീണ്ടും ഈ വീട് പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചു പോവാണല്ലോ പടച്ചോനേ…ഓരോന്നോർത്തോണ്ടങ്ങനെ കത്തിപ്പിടിക്കാത്ത അടുപ്പിനോട് ദേഷ്യം തീർക്കവേ നോവിന് നിറം കൂട്ടാനൊരു സംഗീതം ഒഴുകിയെത്തിയത്..
?…അളവു നോക്കാനാവുകില്ല..അത്രമേലാ സ്നേഹമെന്നിൽ..
നാളുതോറും എന്റെ മുത്തേ ..നീ പകർന്നില്ലേ…
പകരമില്ലാ ഭൂമുഖത്ത് എന്റെ ഖൽബിൻ തീ കെടുത്താൻ..
മഴ നിലാാവായ് നിന്റെ മുത്തം മാത്രമല്ലാാതെ..
കണ്ണുനീർപന്തല്ലിൽ വാടുന്ന പൂവുകൾ തേങ്ങവേ..
കാത്തു നിൽപ്പൂ നിന്നെ ഞാൻ ഖൽബിന്റെ ജാാലക വാതിലിൽ…???
മൊബൈലിൽ നിന്നൊഴുകി വന്ന ശോകാർദ്രമായ മാപ്പിളപ്പാട്ട് അജ്മലിന്റെ മുറിയിൽ നിന്നാണെന്നാലോചിക്കാൻ ഖൈറുത്താക്ക് അധിക സമയം വേണ്ടി വന്നില്ലാ..കാരണം കുറച്ച് ദിവസാായിട്ട് ഇതാണവന്റെ ചിന്ത..സോഫി..സോഫി എന്ന പേരു മാത്രം..
മോളേ..സോഫീ..എവടെപ്പോയിക്കിടക്കാാ നീ..എവിടാന്നറിഞ്ഞാാൽ അവീടെ വന്നീ ഉമ്മ കാലു പിടിച്ചോളാം ന്റെ പൊന്നു മോനു വേണ്ടി..ഇനിം നിക്ക് കാണാൻ വയ്യ ഈ സങ്കടം..
അങ്ങനെ മറക്കാത്ത ഓർമ്മകളും നിലക്കാത്ത കണ്ണുനീരും ആ കുടുംബത്തിന്റെയോരോ നിമിഷങ്ങളും കവർന്നെടുത്തുകൊണ്ടിരിക്കവേ പെട്ടെന്നായിരുന്നതിനൊരു തടസ്സം നൽകി പുറത്തു നിന്നാരോ കോളിംഗ്ബെല്ലടിച്ചത്..
അതു ശരിക്കും ഖൈറുത്തായിൽ ഒരു ഞെട്ടലു തന്നെയാണ്…കാരണം അജ്മലിനെ സന്ദർശിക്കാൻ വരുന്ന അതിഥികളാണെപ്പോ എപ്പോഴും വീട്ടിൽ..ഇടവേളകളില്ലാതെ വിരുന്നെത്തുന്ന അവർക്കറിയില്ലല്ലോ ഇവടെ പഞ്ചസാരയും ചായപ്പൊടീം ഒന്നുല്ലാന്നുള്ള കാര്യം ..രണ്ടു വീടുകളിലേയും ചെലവു നോക്കാാനുള്ളത് ഷംസു എന്ന ഒരു പാവം ഒപ്പിച്ചുണ്ടാക്കുന്നതാണെന്ന്..
എന്തു തന്നെയായാലും ഈ വീടിന്റെ സങ്കടം ഇതിനുള്ളിൽ തന്നെ തളച്ചിടണമെന്നുറച്ച തീരുമാനത്തോടെയവർ വാതിൽ തുറന്നു..
ഫായിസ്….അന്നു താൻ പുറത്താട്ടിവിട്ട ഫായിസ്..
ചുളിഞ്ഞ നെറ്റിത്തടത്തോടെയവർ ഫായിസിനെ തുറിച്ചു നോക്കി…
സങ്കടം നിഴലിക്കുന്നയാ മുഖത്തിനപ്പോ എന്തൊക്കെയോ അവരോട് പറയാനുണ്ടായിരുന്നു…

പടി വാതിലിൽ ഫായിസിന്റെ മുഖം കണ്ടതും ഖൈറുത്താന്റെ മുഖത്ത് രോഷം ആളിക്കത്തി…അവനു വേണ്ടി തുറന്ന ആ വാതിൽ വലിയൊരു ശബ്ദത്തോടെയവർ വലിച്ചടച്ചു…
“ഖൈറുത്താ ഇങ്ങള് വാതിൽ തുറക്കി..എനിക്ക് പറയാനുള്ളതൊന്നു കേൾക്കിൻ..”
പിന്തിരിഞ്ഞവർ അടുക്കളയിലേക്ക് പോവാനൊരുങ്ങവേ വീണ്ടും അവർക്ക് മുന്നിലവൻ കെഞ്ചി കൊണ്ടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
“പ്ലീസ് ഒന്നു തൊറക്കി..എനിക്ക് വളരേ പ്രധാനപ്പെട്ടൊരു കാര്യം ഇങ്ങളോട് പറയാൻണ്ട്..”
യാചനയോടെയുള്ള അവന്റെ സ്വരവും പറയാനുള്ളതെന്താണെന്നറിയാനുള്ള ജിജ്ഞാസയും കാരണം അവന്റെ മുന്നിലാവാതിൽ വീണ്ടും തുറക്കപ്പെട്ടു..
“ഫായിസേ മതിയായില്ലേ അനക്ക് ഇനിം.
..ഒരിക്കൽ ഇയ്യ് ന്റെ കുട്ടിനെ കത്തീം എടുപ്പിച്ചോണ്ടിവടെന്ന് പറഞ്ഞയച്ചില്ലേ..കിട്ടീലേ അന്ന് ന്റെ കുട്ടിക്ക് പള്ള നിറച്ചും..ദാ ജീവച്ഛവമായി കിടക്ക്ണ്ട്..അകത്തു പോയി പറയ് ഇനീം.. ന്നിട്ട് ബാക്കിള്ള ജീവനും കൂടിയങ്ങെടുത്താാളാ…”
ഖൈറുത്താന്റെ ആ ഗർജനത്തിനു മുന്നിൽ ഫായിസ് ശിരസ്സു കുനിച്ചു നിന്നു..
“അജ്മലിന്റെ ഉമ്മാാ..ക്ഷമിക്കി ന്നോട്..ങ്ങളിങ്ങനെ ശവത്തിൽ കുത്ത്ണപോലെ പറയല്ലി..ഇങ്ങനൊന്നും ആയിത്തീരും ന്ന് ഞാനൊരിക്കലും കരുതില്ലാാ..”
അടങ്ങാത്ത ദേഷ്യവുമായവരപ്പോഴും പല്ലും ഞെരിച്ചു നിന്നു..
“എനിക്കറിയാ ഇങ്ങക്കെന്നോട് ദേഷ്യായിരിക്കും ന്ന്..അതോണ്ടെന്നാ ഷംസുക്കാ എന്നോടെല്ലാം പറഞ്ഞിട്ടും ഞാൻ വരാൻ മടിച്ച് നിന്നേ..പക്ഷേങ്കില് അതിനൊരു പ്രായശ്ചിത്തം ചെയ്യാൻ കൂടിയാ ഞാനിപ്പോ വന്നത്..”
“പ്രായശ്ചിത്തോ..എന്ത് പ്രായശ്ചിത്തം…??
അവനു പറയാാനുള്ളതെന്താന്നറിയാനവർ നെറ്റിചുളിച്ചു..
“ഷംസുക്കാനെ ഞാനൊരാഴ്ച മുന്നേ കണ്ടിനു..അപ്പോയാാ ന്നോട് കാര്യങ്ങളൊക്കെ പർഞ്ഞേ..ആ കൂട്ടത്തില് സോഫീനെ തെരഞ്ഞു നടക്ക്ണ കാര്യവും പറഞ്ഞീനി..”
“ആ..അതോണ്ട്…?”
“നിങ്ങൾ തെരഞ്ഞു നടന്നീനെ ആ സോഫിനെ ഞാന് കയ്യോടെ കൂട്ടി കൊണ്ടോന്ന്ക്ക്ണ്..”
അതു കേട്ടതോടെ ഖൈറുത്താന്റെ കണ്ണുകൾ വിടർന്നു…
“എവടെ…എവിടെ ന്നിട്ട് സോഫിമോൾ..”
ചുമരിന്റെ മറവിൽ എല്ലാം ശ്രവിച്ചുകൊണ്ട് നിശബ്ദം നിൽക്കയായിരുന്നു സോഫി മെല്ലെ പുറത്തേക്ക് വന്നു..
“മോളേ സോഫീ..”
വിടർന്ന കണ്ണുകളുമായവർ ഓടിപ്പോയി സോഫിയെ കെട്ടിപ്പിടിച്ചു..
ഇരുവരും അവിടെയൊരു ആനന്ദക്കണ്ണീർ പൊയിക്കുന്നതൊരു നിർവൃതിയോടെ നോക്കികാണുകയായിരുന്നു ഫായിസ്..
“ഇന്നെനിക്ക് റെയിൽ വേ സ്റ്റേഷന്റെ അടുത്തായൊരു വീട്ടിലായിരുന്നു പണി..അപ്രതീക്ഷിതമായാാണ് ഞാൻ കണ്ടത്…എങ്ങോട്ടോ പോവനായി ധൃതിയിൽ നടന്നുപോവുന്ന സോഫിയെ..കരഞ്ഞു കാലു പിടിച്ചയിനു ശേഷാ ന്റെ കൂടെ പോന്നേ..”
ഒന്നു നിർത്തിക്കൊണ്ടവൻ ചോദിച്ചു
“ഖൈറുത്താ ഷംസുക്കാ എവടേ..വന്നില്ലേയ്നോ ഇന്ന്..”
സോഫിയെ കണ്ട സന്തോഷത്തിലെല്ലാ ദേഷ്യവും അവരിൽ നിന്നും മാഞ്ഞു പോയിരുന്നു..
“ഓനെന്തോ കേസിന്റെ കാര്യത്തിനായിട്ട് കോടതി വരേ പോയിക്കാ..പിന്നെ സോഫിമോൾ തന്ന എന്തോ ഒരു തെളിവിനെപറ്റിയൊക്കെ പറയ്ണകേട്ടു അത് കൊടുത്താല് ഷൈജലൊക്കെ കുടുങ്ങൂന്ന്..അത് കൊടുക്കാനെങ്ങാണ്ടോ ആണു പോയേ…”
“ഊം..തക്കതായ ശിക്ഷ തന്നെ കിട്ടട്ടേ ആ തെമ്മാടിക്ക്.. പിന്നെ ഖൈറുത്താ..ഞാനൊന്ന്.
അജ്മലിക്കാനെ കണ്ടോട്ടെ..”
“.ആ..ഇയ്യ് വാ ഫായിസേ..മോളെ ..ഇയ്യും ഇങ്ങകത്തേക്ക് കയറിവാ..”
ഫായിസിന്റേയും ഖൈറുത്താന്റേയും പിന്നിലായി തുടിക്കുന്ന ഹൃദയവുമായി സോഫിയും നടന്നു നീങ്ങി..
എന്തു പറയും… എങ്ങനെ തുടങ്ങുമെന്നൊരാശങ്കക്ക് തിരികൊളുത്തിയായിരുന്നു അവളുടെയോരോ ചുവടുകളും..
അജ്മലിന്റെ റൂമിന്നടുത്തെത്തിയതും ഫായിസും ഖൈറുത്തായും മെല്ലെ സോഫിക്ക് വേണ്ടി വഴിമാറിക്കൊടുത്തു…
ഒരൊറ്റ തവണയേ നോക്കിയുള്ളു..ആ കാഴ്ചയവളുടെ ഹൃദയത്തെ കീറിമുറിക്കുന്നത് പോലെയാണവൾക്ക് തോന്നിയത്.

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com