നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9837

ഇത്ര നേരം താനെന്താണോ തിരഞ്ഞത്..അത്..അതു തന്നെ..തന്റെ പ്രിയപ്പെട്ടവൾ തനിക്കു സമ്മാനിച്ചയാ പളുങ്കു ശില്പം…
അതിരറ്റ ആഹ്ലാദത്തോടെയവൻ കൊച്ചുകുട്ടികളെപ്പോലെ ഷംസുനെയാർത്തു വിളിച്ചു..
അവന്റെയാ ആനന്ദത്തിൽ പങ്കു ചേരാാനെന്നോണം എവിടുന്നോ ഒരു കുളിർകാറ്റവിടെ ഒഴുകിയെത്തി..
“അജോ..ഇത്…ഇതോണ്ടിനി ഒരു കാര്യണ്ടാവോ ടാ..ഇത്രേം കാലം മണ്ണില് കിടന്നതല്ലേ”
ഷംസുവിന്റെ ആ നിഗമനം തെളിഞ്ഞുനിന്ന ആ മുഖത്തെ പുഞ്ചിരി മാഞ്ഞവിടെ നിരാശയുടെ കാർമേഘം ഉരുണ്ടു കൂടിയിരുന്നു..
**************************************
രണ്ടുനാൾ പിന്നിട്ടിട്ടും
പത്രത്താളുകളിൽ തെളിഞ്ഞു കണ്ട ആ വാർത്ത വിശ്വസിക്കാനാാവാത്തൊരവ്സ്ഥയിലായിരുന്നി സോഫി.. എന്തുകൊണ്ടോ ആ ഷോക്കിൽ നിന്ന് മുക്തയാവാനവൾക്കാവുന്നില്ല….ഒരു കാലം തന്റെ എല്ലാാമെല്ലാമായിരുന്നയാൾ..അജ്മൽക്കാ..ഇന്ന് സ്വന്തം ജീവനുവേണ്ടി മറ്റുള്ളവരുടെ മുന്നിൽ യാചിക്കുകയോ….!!!
സ്വന്തം ഭർത്താവാണ് പക്ഷേ..ആ ഭർത്താവെന്ന വാക്കിനൊത്തിരിയർത്ഥങ്ങളുമുണ്ട്..അവയിലൊന്നാണ് സംരക്ഷകൻ..ആരുടെയൊക്കെയോ വാക്കുകൾക്കടിമപ്പെട്ട് ഇരുട്ടിലേക്ക് തള്ളിവിട്ട അയാൾക്ക് ചേരുമോ ആ നാമം..
സൈനുത്തായും ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവളുടെ മാാറ്റങ്ങൾ..
“കുഞ്ഞോ..സോഫിമോൾക്ക് രണ്ടീസാായിട്ട് എന്തോ ഒരു മാറ്റംണ്ട്..ഒരു മിണ്ടാട്ടോം ല്ലാ.ചോയ്ക്ക്ണതിനു മാത്രം മറുപടിം തന്നിട്ട് ഒരൊറ്റ പോക്കാണ്..”
“അതിങ്ങക്ക് വെർതേ തോന്ന്ണതാവും ഉമ്മാ..”
അനസങ്ങനെ പറഞ്ഞെങ്കിലും അവനും ശ്രദ്ധിക്ക്ന്നുണ്ടായിരുന്നു അവളുടെ ഈ നിശബ്ദത..
“അല്ല കുഞ്ഞോ ഉള്ളത തന്ന്യാ.ഇനിക്ക് തോന്ന്ണത് ഓളൊറ്റക്കാന്ന്ള്ള സങ്കടാാന്നാ..ഇയ്യ് ഇഞ്ഞിങ്കിലും ഓളോടൊന്ന് പറഞ്ഞോക്ക്യാ കുഞ്ഞോ..ഓൾക്കൊരു നല്ല ജീവിതം കിട്ടിയാൽ ഈ സങ്കടങ്ങളൊക്കെ മാറുവെങ്കിലോ.. അങ്ങിനെങ്കിലും ന്റെ മോൾക്ക് ഇത്തിരി സമാധാനം കിട്ടട്ടേ..”
“പറയാം ഉമ്മാ..ഒക്കെ… കുറച്ചൂടെ കഴിയട്ടേ”
“ആ..പറയണം..ഇപ്പോ തന്നെ പറയണം..അന്റെ മ്മാനോടനക്ക് സ്നേഹണ്ടേൽ ഇനിം നീട്ടികൊണ്ടോവര്ത്..”
ഉമ്മാന്റെ നിർബന്ധത്തിനു വഴങ്ങിയവൻ എല്ലാം അവളോട് തുറന്നു പറയാൻ തനന്നെ തീരുമാനിച്ചു..
“കൊച്ചുട്ടി സ്ക്കൂൾ വിട്ട് വന്നില്ലേ ഉമ്മാ..
“ആ വന്ന്..ആദ്യായിട്ട് സ്ക്കൂളില് പോയതല്ലേ..അയിന്റെ വിശേഷങ്ങള് കുറേ പറഞ്ഞങ്ങനെ ഉറങ്ങിപ്പോയി..”
അപ്പോഴും ആലോചനകളിൽ മുഴുകിയങ്ങനെ ജനലഴികളും പിടിച്ച് വിദൂരതയിലെങ്ങോ കണ്ണും നട്ടിരിക്കായിരുന്നു സോഫീ, അതുകൊണ്ട് തന്നെ അനസിന്റെ ആഗമനമൊന്നും അവൾ അറിഞ്ഞതേയില്ലാ..
“സോഫീ…”
അതിവേഗം മിടിക്കുന്ന ഹൃദയവുമായവൻ വിളിച്ചു.
ഒരു ഞെട്ടലോടെയവളൊന്നു പുറകോട്ട് തിരിഞ്ഞു..
“എന്താ സോഫീടെ പ്രശ്നം..?
രണ്ടീസായിട്ടൊരു ഉഷാറും ല്ലാലോ..”
കണ്ണീർ ചാലിട്ടൊഴുകിയ മുഖത്തൊരു പുഞ്ചിരി വിരിയ്ക്കാനവൾ ശ്രമിക്കുന്നുണ്ടായിരുന്നു..
“ഒന്നുല്ലാ അനസ്ക്കാ..”
“എനിക്കറിയാാ…പഴയതൊക്കെ ഓർത്താവും ലേ..സോഫിക്ക് ഇവടെ എന്തെങ്കിലും കുറവ് ണ്ടെങ്കില് പറയണം ട്ടോ..”
“അങ്ങനൊന്നുല്ലാ അനസ്ക്കാ..”
“ഉം..കൊച്ചുട്ടിക്ക് സോഫിയെന്ന് വെച്ചാൽ ജീവനാ..സോഫിക്ക് തിരിച്ചങ്ങോട്ടും അങ്ങനെയാന്നറിയാം..ന്റെ കൊച്ചുട്ടിയുടെ സന്തോഷമാ എനിക്കേറ്റവും വലുത്..”
വാക്കുകളെ ലക്ഷ്യത്തിലേക്കെത്തിക്കാനൊരു വഴി തേടിക്കൊണ്ടിരിക്കാായിരുന്നവൻ..
“പിന്നെ സോഫിയോടെനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു..”
“എന്ത് കാര്യം ..?
അദ്ഭുതത്തോടെയവൾ മിഴിച്ചു നോക്കിയെങ്കിലും ആ വാക്കുകൾ അവളിലെന്തൊക്കെയോ സംശയം ജനിപ്പിച്ചിരുന്നു.. പെട്ടെന്നവളുടെ മിഴികളിലെന്തെക്കെയോ ഭാവങ്ങൾ മിന്നിമറഞ്ഞു..എന്തർത്ഥമാണതിനു നൽകേണ്ടതെന്നു തിരിച്ചറിയാാവാനാത്ത വിധമായിരുന്നു അത്…

അനസിനു പറയാാനുള്ളതെന്താണെന്നറിയാനായവൾ അവന്റെ മുഖത്തേക്ക് തന്നെ കണ്ണും നട്ടിരുന്നു..
എങ്ങനെ പറയണമെന്നറിയാതെ നില്ല്ക്കുന്നയവന്റെ നെറ്റിത്തടങ്ങളിൽ വിയർപ്പു പൊടിയുന്നതവൾക്ക് കാണാമായിരുന്നു..
“പറ അനസ്ക്കാ എന്തുകാര്യാമാ പറയാനുണ്ടെന്ന് പറഞ്ഞത്..”
“അ…അത്…ഞാൻ…സോഫീടെ..”
“ഞാൻ സോഫീടെ ജീവിതത്തിലേക്ക് വരട്ടേ എന്നായിരിക്കും ലേ…”
അവനു നിന്നു വിയർത്ത വാക്കുകളെ പൂരിപ്പിച്ചത് അവളുടെ പുച്ഛം കലർന്ന സ്വരമായിരുന്നു..
അതു കേട്ടപ്പോൾ അനസ് അന്ധാളിച്ചു നി‌‌ന്നു..
“അത് ..സോഫീ…ഞാൻ..”
“ഇതിനു വേണ്ടി അനസ്ക്കാ നിന്നു വിയർക്കണമെന്നില്ലാ..അല്ലാ..നിങ്ങളെന്താാ എന്നെപറ്റി കരുതിയിരിക്ക്ണേ..നിങ്ങളെനിക്ക് അഭയം തന്നു എന്നുള്ളതൊക്കെ ശരിയാ..എന്നു വെച്ച്…ഞാനെന്റെ ജീവിതമൊന്നും ആർക്കും തീറെഴുതി വെച്ചിട്ടില്ല..”
ഉച്ചത്തിലുള്ള സോഫിടെ സംസാരം കേട്ട് പകച്ചു നിൽക്കുകയായിരുന്നു അനസ്..ഇടക്കെപ്പോഴോ കൊച്ചുട്ടിയും ഉറക്കമുണർന്നങ്ങോട്ട് എത്തി നോക്കി..നൊഞ്ചുപൊട്ടുന്ന വേദനയോടെ സൈനുത്തായും എല്ലാം കേൾക്കുന്നുണ്ട്..
“സോഫീ..ഞാൻ.. അങ്ങനൊന്നും….”
“എനിക്കറിയാ അനസ്ക്കാ..എല്ലാർക്കും അവരവുടെ സന്തോഷങ്ങൾക്കാായി മാത്രം എന്നെ ചൂഷണം ചെയ്യാനായി നല്ലോണം അറിയാ..എന്റെ മനസ്സിലൊരു സ്ഥാനമുണ്ടായിരുന്നു ഇങ്ങക്ക്..‌.ഇങ്ങൾ പറയാനൊരുങ്ങി വന്ന കാര്യം നേരത്തേ ഉമ്മ എന്നോട് സൂചിപ്പിച്ചതാ.അത് ഉമ്മാക്ക് തോന്നിയൊരു വിഢ്ഡിത്താാണെന്നായിരുന്നു ഞാൻ കരുത്യേ..ഇത്രേം വിവരോം വിദ്യാഭാസോം ഉള്ള ഇങ്ങളും ഇങ്ങനെ ചിന്തിക്കൂന്ന് ഞാൻ കരുതില്ല..കുറേ നോവിപ്പിച്ചീണേലും ഞാനിന്നും വേറെ ഒരുത്തന്റെ ഭാര്യ തന്നെയാ..അതുപോലും ചിന്തിക്കാനുള്ള ബുദ്ധി കൂടി ഇല്ലാണ്ടായിപ്പോയല്ലോ ഇങ്ങക്ക്…കഷ്ടം..”
“അതിനു.സോഫീ..ഞാനെന്താ പറഞ്ഞത്..”
“മതി..നിർത്തിക്കാളി .അനസ്ക്കാം.എനിക്ക് കേൾക്കണ്ട ഇനിയൊന്നും…”
കൈകൊണ്ട് ഒരു തടയിട്ടവൾ‌ മുഖം തിരിച്ചു കളഞ്ഞു..
എല്ലാാം കേട്ട് സ്തംബ്ദനായി നിൽക്കുകയായിരുന്നവൻ..ഒരു നിമിഷമവൻ നെഞ്ചിൽ കൈവെച്ച് പോയി..ശ്വാസോച്ഛാസത്തിനു വേണ്ടിയവൻ പാടുപെട്ടു..
അപ്പോഴും അവന്റെ മനസ്സവൾക്കു മുന്നിലെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
‘സോഫീ..നീ ഈ അനസിനെ മനസ്സിലാക്കിയില്ലാലോ..ഞാൻ പറയാൻ വന്നതെന്താന്ന്..
ഞാൻ സോഫീടെ കുഞ്ഞിക്കയാണെന്നായിരുന്നു..കുഞ്ഞുനാളിൽ നീ തന്ന വാാക്കുകളിലേറേയും ഈ സോഫി കുഞ്ഞിക്കാന്റെയാണെന്നായിരുന്നു..ആ ജീവിതം തിരിച്ച് ചോദിക്കാാനല്ല ഞാൻ വന്നത്..ആ കണ്ണു നിറയുന്നത്, ആ മുഖം വാടുന്നതൊന്നും ഇന്നും നിക്ക് സഹിക്കിണില്ല സോഫീ..നിനക്കിഷ്ടല്ലാത്തൊരു ജീവിതത്തിലേക്കൊരിക്കലും ഞാൻ നിന്നെ ക്ഷണിക്കൂല ..പക്ഷേ നീ ആ കണ്ണ് നിറക്കല്ലേ ന്റെ ഖൽബ് പിടക്കുന്നുണ്ട്..’
നിറഞ്ഞ കണ്ണുകൾക്കു മുമ്പിൽ തോറ്റു കൊടുത്തവൻ കുനിഞ്ഞ ശിരസ്സുമായി മെല്ലെ തിരിഞ്ഞു നടന്നു..അടർന്നു വീണുകൊണ്ടിരിക്കുന്ന കണ്ണുനീർതുള്ളികളെ മെല്ലെ കൈകൾ കൊണ്ടൊപ്പിയെടുക്കവേ പെട്ടെന്നൊരു മിന്നായം പോലെ ആ വാർത്ത അവന്റെ മിഴികളിലുടക്കി..മേശപ്പുറത്ത് നിവർത്തിയിട്ട ആ പത്രത്താളുകളിലെ ആ വാർത്ത…
കണ്ണുകൾ തുറിച്ചു കൊണ്ടവൻ ആ വാർത്ത വായിച്ചു..
‘ഇരു വൃക്കകളും തകരാറിലായ യുവാവ്….’
ഇടം കണ്ണാലെ സോഫിയെ തിരിഞ്ഞു നോക്കുമ്പോൾ അവളപ്പോഴും ജനലഴിയും പിടിച്ചു കൊണ്ട് തലയും താഴ്ത്തി നിൽക്കുകയായിരുന്നു…
സോഫിയുടെ ആ പ്രതികരണത്തിന്റ്റെ കാരണമെന്തെന്നറിയാൻ അവനു കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ലാ..അവൾ കാണാതെ കൈകൾ കൊണ്ടാ പേപ്പർ കഷ്ണങ്ങളെയവൻ വാരിക്കൂട്ടി..
റൂമിന്റെ പടികടന്നപ്പോഴേക്കും വിതുമ്പുന്ന മുഖവുമായി ഉമ്മ..അവനെ കണ്ടതും അവരാ മാറിലേക്ക് വീണു..
“മോനേ…കുഞ്ഞോ…..”
സങ്കടം നിഴലിക്കുന്ന മുഖത്ത് പുഞ്ചിരി വരുത്തി അവൻ ഉമ്മാനെ സമാധാനിപ്പിച്ചു..
“ന്താ ..മ്മാ..ഇങ്ങളെന്തിനാ കരയ്ണേ..”
“ഞാനല്ലേ ന്റെ കുട്ടിനെ വെറ്തേ ആശിപിച്ചേ”
“ഹ.. ഹ..ഹ..ആശിപ്പിച്ചെന്നോ..ആര്..എന്താശിപ്പിച്ചെന്നാാ ..എന്തൊക്കെയാാ ന്റെ ഉമ്മ പറയ്ണേ..
ഇങ്ങക്കറീലേ ഉമ്മാ..ഈ അനസിനൊന്നും ആശിക്കാനുള്ള അർഹതല്ലാന്ന്…”
“മോനേ..”
“സാരല്യ മ്മാാ..സോഫിക്ക് അവൾടേതായ പ്രശ്നങ്ങളും ഇഷ്ടങ്ങളും ഒക്കെ ണ്ടാവും അതൊക്കെ നമ്മളല്ലേ നിറവേറ്റി കൊടുക്കേണ്ടേ..എല്ലാം ഓളെ ഇഷ്ടം പോലെ നടക്കട്ടേ..ഇങ്ങളൊരിക്കലും ഓളെ വെറുക്കല്ലേ..”
അതും പറഞ്ഞവൻ നടന്നകലുമ്പോൾ ഒരിക്കൽ കൂടി ഉമ്മാനെ ഒന്നു തിരിഞ്ഞു നോക്കി….
“ഉമ്മാ…ഇനി ഓളോട് പറയാൻ പോണ്ടാ ട്ടോ പഴയതൊന്നും…ഓളെ മനസ്സിന്ന് ഈ അമ്മായിയും കുഞ്ഞിക്കായും എന്നോ അകന്നു പോയിക്ക്ണ്..അതങ്ങനെ തന്നെ നിന്നോട്ടേ..നമ്മളെ മനസ്സിലുണ്ടല്ലോ ..അ..തുമതി.”
ഇടറി വീണ ആ വാക്കുകൾക്കൊരുത്തരം നൽകാതെയവർ ശിരസ്സു കുനിച്ചു..
എല്ലാം കണ്ടെന്തെക്കെയോ മനസ്സിലാക്കിയ
കൊച്ചുട്ടി ഓടിപ്പോയി റൂമിന്റെ ഒരു മൂലയിലിരുന്നു തേങ്ങിക്കരഞ്ഞു..അപ്പോഴും അവളുടെ മാറോട് ചേർത്തുകൊണ്ടൊരു ഫ്രയിം ചെയ്തും വെച്ച ഫോട്ടോ ഉണ്ടായിരുന്നു..കെട്ടു കഥപോലെ കേട്ടു പഴകിയ കഥയിലെ നായികയായ അവളുടെ ഉമ്മയുടെ..അവൾ കണ്ടിട്ടില്ലാത്ത ഉമ്മയുടെ…
നേരമേറെ ഇരുട്ടി തുടങ്ങിയിട്ടും അനസെന്തോ ആലോചനയിൽ തന്നെ മുഴുകികൊണ്ടിരിപ്പാണ്..ഒരു വേള ആ ശരീരത്തില് ശ്വാസമിരിപ്പുണ്ടോയെന്നുപോലും സംശയിച്ചു പോകുന്ന രീതിയിലാായിരുന്നത്..നോവിന്റെ കയ്പുനീരവനു പകർന്നു കൊടുത്ത വേദനയോടെ നിൽക്കുകയായിരുന്ന സൈനുത്താക്ക് അവന്റെയരികിലേക്ക് ചെന്നു ആ ചിന്തകൾക്ക് ഭംഗം വരുത്താനെന്തോ മടി തോന്നി..
കരഞ്ഞു കലങ്ങിയ കുഞ്ഞികണ്ണുകളെ പൈപ്പുവെള്ളത്തിന്റെ സഹായത്താൽ കഴുകി തുടച്ച് കൊച്ചുട്ടി ഉപ്പാന്റെ അരികിലേക്കു ചെന്നു..
ആ മടിത്തട്ടിലേക്കേന്തിവലിഞ്ഞ് കയറുന്നയവളെ പിടിച്ചു മടിയിലിരുത്തി ആ നെറ്റിയിൽ ഒരു മുത്തം നൽകി..
സാധാരണ ചറപറാ സംസാരിക്കുന്ന ആ മുഖത്തപ്പോൾ ദുഃഖം തളം കെട്ടി നില്ക്കുന്നുണ്ടാായിരുന്നു..
മൗനമായി വാനിലേക്ക് നോക്കിയിരിക്കുന്നയവളെ കണ്ടപ്പോൾ അനസിന് അദ്ഭുതമാണ് തോന്നിയത്..
“ഇന്നെന്തേ ന്റെ വായാടിക്കുട്ടിക്ക് പ്പച്ചിനോടൊന്നും പറയാനില്ലേ..”
നിഷ്കളങ്കമായ ആ മുഖത്തപ്പോയൊരു സംശയഭാവം തെളിഞ്ഞു വന്നു..
“ഉപ്പച്ചീ..ഈ നച്ചത്രക്കുപ്പായം ന്ന് പർഞ്ഞാ ന്താ..”
“നക്ഷത്രക്കുപ്പായം ന്ന് പറഞ്ഞാലിപ്പോ ന്താ..നക്ഷത്രങ്ങളിടുന്ന കുപ്പായം അല്ലാണ്ടെന്താാ..”
“അപ്പോ..കൊച്ചിട്ടീടെ മ്മച്ചിം ണ്ടാവൂലേ നച്ചത്രകുപ്പായോം ഇറ്റോൻട് ആകാശത്തില്..”
മകളുടെ വിചിത്രമായ സംശയം കേട്ട് ആ ഉപ്പ ഒന്നമ്പരന്നു..
“മ്മച്ചി സ്വർഗത്തിലല്ലേ ണ്ടാവാ..മോളൂസിനോടാരാ ഇതൊക്കെ പറഞ്ഞേ..”
“ന്റെ ക്ലാച്ചിലെ കാവ്യ മോള് പർഞ്ഞല്ലോ..മരിച്ചുപോയോല് ആകാശത്തില് നച്ചത്രക്കുപ്പായോം ഇട്ടോണ്ട് നമ്മലേ നോക്കി ചിരിച്ചൂന്ന്..കന്റോ കന്റോ പ്പച്ചീ..മോളൂസിന്റെ മ്മച്ചി നമ്മലെ നോക്കി ചിരിച്ച്ണ്..”
ഇരുളിലൊന്നു കൺചിമ്മിയ താരകത്തെ നോക്കി
അത്യ്ധികം ആഹ്ലാദത്തോടെയുള്ള കൊച്ചുട്ടിയുടെ പ്രകടനത്തിനു മുന്നിൽ തെറ്റു തിരുത്താനും അവനു തോന്നിയില്ലാ..
.”പ്പച്ച്യേ….കൊച്ചുറ്റിന്റെ മ്മച്ചി പാവെയ്നോ..”
“ഊം…ന്തേ മോളൂ…”

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com