നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9839

“ഷംസുക്കാ…അത്..അജ്മലിക്കാന്റെ വീട്ടിലാ ഉള്ളേ…”
“അജ്മലിന്റെ വീട്ടിലോ..എവടെ..അവിടെവ്ടാ ഉള്ളേ..”
അറിയാനുള്ള ആകാംക്ഷ ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു..
സോഫി പരിസരമൊന്നു വീക്ഷിച്ചു..പിന്നെ മെല്ലെ അവനോടടുത്തു നിന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
“വിവാഹത്തിനു കുറച്ചീസം മുന്നെ ഞാൻ അജ്മൽക്കാക്ക് ഒരു ഗിഫ്റ്റ് കൊടുത്തീനു..ഗ്ലാസു കൊണ്ടുള്ള ഒരു ശില്പം..അതിന്റെ ഉള്ളിലായിട്ട് തിരുകി വെച്ചിട്ടുണ്ട് എന്റെ മെമ്മറികാർഡ്..അതിലാ ഉള്ളെ..”
“താങ്ക്യൂ സോഫീ..താങ്ക്യൂ വെരിമച്ച്..ഞാനിപ്പോ തന്നെ അത് എത്തേണ്ടിടത്തെത്തിക്കാൻ നോക്കട്ടേ..”
.അവൻ പെട്ടെന്ന് തന്നെ പോവാനായി ബൈക്കിലേക്ക് കയറി…
സ്റ്റാർട്ട് ചെയ്ത് പോവാാനൊരുങ്ങുമവേ അവൻ കൈകളിൽ ചേർത്തുപ്പിടിച്ച ആ പത്രത്താളുകൾ അവൾക്ക് നേരേ നീട്ടി..
“പിന്നെ ..സോഫീ..ഇതില് നിനക്കൊരുപാട് സന്തോഷം നൽകുന്ന ഒരു വാർത്തയുണ്ട് ട്ടോ.വായിച്ചുകഴിയുമ്പോ…മനസ്സിലല്പം ദയ ആ മനുഷ്യനോട് തോന്നിയാല് വരാൻ മറക്കരുത്..നിന്റെ കാലു പിടിക്കാനൊരവസരം കൊടുക്കാൻ വേണ്ടിയെങ്കിലും..”
അതു പറഞ്ഞപ്പോഴാാ വാക്കുകളൊന്നിടറിയോ..പൊടി പറത്തിക്കൊണ്ടവൻ അകലേക്ക് മായുന്നത് വരേ അവളങ്ങനെ നിന്നു..
പിന്നെ ചുരുട്ടിവെച്ച ആ ന്യൂസ്പേപ്പറിലേക്കവളുടെ ശ്രദ്ധ തിരിച്ചു..
എന്തായിരിക്കും ഷംസുക്കാ ആ പറഞ്ഞതിന്റെ പൊരുൾ…
ജിജ്ഞാസയോടെയവൾ ആ പത്രത്താളുകൾ മെല്ലെ നിവർത്തി..
ഒരു വട്ടമേ നോക്കിയുള്ളു..ഫോട്ടോ സഹിതമുള്ള ആ വാർത്ത കണ്ടവൾ ഞെട്ടിത്തരിച്ചുപോയി..
‘ ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി സഹായം തേടുന്നു..

അകത്തെന്തോ വീണുടയുന്ന ശബ്ദം കേട്ടാായിരുന്നു ഷമി അങ്ങോട്ടോടി ചെന്നത്..
“ന്റെ പടച്ചോനേ..ഈ പൂച്ചളെ കൊണ്ട് മൻഷ്യൻ തോറ്റല്ലോ..എല്ലാറ്റിനേം കൂടെ തച്ചുകൊല്ലും ഞാൻ..ഒരു സാധനോം എവിടേം വെക്കാൻ കൊള്ളൂലാാച്ചാൽ..”
പ്രാകി കൊണ്ട് അങ്ങെത്തിയപ്പോൾ കണ്ടത് വല്യ ഒരു കാടൻ പൂച്ചനെ തന്നെയ്നു.
“അല്ലാ..ഷംസുക്കാ ഇങ്ങളെയ്നോ..ഇങ്ങക്കെന്താ ഇവടെ ഇക്കാക്കന്റെ റൂമിൽ..”
വാരിയിട്ട സാധനങ്ങളിലേക്കൊരമ്പരപ്പോടെ നോക്കികൊണ്ടായിരുന്നവളുടെ ചോദ്യം..
“അല്ലാ..ഞ്ഞി എന്തേലും നെരത്തി പരത്തിടാനുണ്ടോന്നൊന്ന് നോക്കിക്കാണി.”
.
“അത്.
പിന്നെ ഞാനൊരു സാധനം തെരയെയ്നു ഷമ്യേ..അജ്മലും ഉമ്മയും എത്താനായിക്ക്ണോ ആശുപത്രീന്ന്..”
“പിന്നല്ലാണ്ട് ഓര് രാവിലെ നേരത്തേ പോയല്ലേ..ഇപ്പം ങ്ങടെത്താനായിണ്ടാവും
അതിരിക്കട്ടെ ഇക്കാ ഇങ്ങളെന്താപ്പോ തെരഞ്ഞോണ്ടിരുന്നേ..”
ചിതറിക്കിടക്കുന്ന സാധങ്ങളോരോന്നും അടക്കിപെറുക്കി വെക്കുന്നതിനിടയിൽ ഷമി ചോദിച്ചു..
“അത് പിന്നെ ഞാനൊരു….”
പറഞ്ഞോണ്ട് പിറകിലേക്ക് തിരിഞ്ഞതും അവനു മുന്നിലായി അജ്മലും ഖൈറുത്താായും..
നീരു വന്ന് വീർത്ത മുഖത്ത് സംശയത്തിന്റെ കണികകൾ ബാക്കിയാാക്കി അവൻ ഷംസുവിന്റെ മുഖത്തേക്കു തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു..
വിളറിയ മുഖവുമായൊരു നിമിഷം ഷംസു എന്തുപറയണമെന്നറിയാതെയങ്ങനെ നിന്നു..പിന്നെ നാവിൻ തുമ്പില് വന്ന ഒരു ഉത്തരത്തെ അവർക്കു മുമ്പിലേക്കെറിഞ്ഞു..
“ഞാനീ റൂമൊക്കെ ….ഒന്നു ….വൃത്തിയാക്കാന്ന് കരുതി…”
വിക്കി വിക്കി പറഞ്ഞൊപ്പിച്ചോണ്ടവൻ മെല്ലെ വിഷയം മാറ്റി.
“അല്ലാ..ഇങ്ങളെങ്ങനാപ്പം വന്നേ …വണ്ടിന്റെ ഒച്ചൊന്നും കേട്ടില്ലാലോ..”
“അതെങ്ങനാാ കേൾക്കാ…രണ്ടിന്റേയ്ം ഒച്ചീം പടേം അങ്ങ് റോട്ട്മ്മല്‌വരേ കേൾക്കാ..”
അതും പറഞ്ഞോണ്ട് ഡ്രസ്സുമാറാനായ് ഖൈറുത്താ റൂമിലേക്ക് പോയി..
“മോനൂസെവ്ടെ ഷമ്യേ..”
“മോനൊറങ്ങാ മ്മാ..”
അപ്പോഴേക്കും ഷംസു വേഗം പോയി അജൂനെ താങ്ങി ഒരു കസേരയിൽ ഇരിക്കാൻ സഹായിച്ചു..
.
നീരുവെച്ച ശരീരം അജ്മൽ എന്ന ആ യുവാവിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു..ആരോഗ്യവും ചുറുചുറുക്കും നിറഞ്ഞ ആ ശരീരത്തെ രോഗം പിടിച്ചടക്കി അവന്റെ യുവത്വത്തെ കവർന്നെടുത്തു ..ആഴ്ചയിൽ മൂന്ന് തവണയുള്ള ഡയാലിസിസ് എല്ലാം കൂടി കഴിയുമ്പോ ഒരു സംഖ്യ തന്നെ ആ കുടുംബം വഹിച്ച്..അതുകൊണ്ട് തന്നെ ക്രമേണ അവർ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയിരുന്നു..
അജ്മലിന്റെ ആ അവസ്ഥ ഷംസുന് കണ്ടു നിൽക്കാനാവുന്നതല്ലായിരുന്നു..നിറയുന്ന കണ്ണുകൾ അജ്മൽ കാണാതിരിക്കാനായവൻ പലപ്പോഴും അവനു മുഖം കൊടുക്കാതൊഴിഞ്ഞുമാറുമായിരുന്നു..അജ്മലിനെ ചെയറിലേക്ക് ചാരിയിരുത്തി കൊണ്ടവൻ പോകാനൊരുങ്ങവേ പെട്ടെന്നവൻ ഷംസുവിന്റെ കൈത്തണ്ടയിൽ പിടുത്തമിട്ടു..
“ഇത്തിരിനേരം ന്റെ അടുത്തൊന്നിരിക്കടാ..”
ദയനീയതയോടെയുള്ള അജുന്റെ യാചനക്കു മുമ്പിൽ അവന്റെ ചങ്ക് പൊട്ടിപിളരുന്നപോലെ തോന്നി..
“അജോ…ന്താദ്..ഇയ്യ് ന്നേം കൂടി…”
അവന്റെ കൈകളിൽ മുറുകേ പിടിച്ച് മനസ്സിനു ധൈര്യം കൊടുക്കവേയാണ് പ്രതീക്ഷിക്കാത്ത മറ്റൊരു ചോദ്യം അവന്റെ നാവിൽ നിന്നും വീണത്..
“ഷംസോ..ഇയ്യ് ഓളെ കണ്ടു ലേ..”
എന്തുത്തരം നൽകണമെന്നറിയാതവൻ വിയർത്തു കൊണ്ടിരിക്കേ അജ്മൽ വീണ്ടും ചോദ്യം ആവർത്തിച്ചു..
“പറയ്..ഇയ്യ് സോഫിനെ കണ്ടില്ലേ ടാ..”
“ഉം..കണ്ടു..”
“ന്നിട്ട്..ന്നിട്ട് ഓള് വന്നില്ലേ ടാാ..”
.
“അത്…ഓള് വരും അജോ..വന്നോളും..”
“ഇല്ലെടാ..ഓള് വരൂലാ..ന്റെ സോഫി വരൂലാ..അത്രക്ക് ന്നെ വെറ്ക്ക്ണ്ടാവും..നിക്കറിയാ..ഒന്നു കാണാൻ ..മരിക്ക്ണെയ്നു മുന്നെ ഒന്നു മാപ്പ് പറയാനെങ്കിലും നിക്ക് കഴിയോ ഷംസോ..”
“അജോ..ഇയ്യ് എന്തെത്താ പറയ്ണേ..അനക്ക് ഒന്നും സംഭവിക്കൂലാ..”
ഒരു പുച്ഛഭാവത്തിലൊന്നു ചിരിച്ചുകൊണ്ടവൻ അകലങ്ങളിലേക്ക് കണ്ണും നട്ടിരുന്നു..പെടുന്നനെ എന്തോ ഓർമ്മവന്നപോലെയവൻ ഷംസുനെ നോക്കി..
“ഇയ്യ് ചോയ്ച്ചോ ഓളോട്…ആ തെളിവിനെ പറ്റി..”
ആകാംക്ഷയോടെയവൻ
ഷംസുവിന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി..
“ഉം….ചോദിച്ച്”
“ന്നിട്ട് ..ന്നിട്ടെന്താ പറഞ്ഞേ ..ഓളെ കയ്യിലുണ്ടോ ഓരെ കുടുക്കാനുള്ള തെളിവൊക്കെ..”
“ഊം..അത് ഇവടെയാാ..കല്യാണത്തിനു മുന്നേ ഓൾ അനക്ക് തന്നീനെ ഗിഫ്റ്റിന്റെ അകത്തെന്നാ പറഞ്ഞേ..ഞാനതിവിടെ തെരയെയ്നു കുറേ നേരായിട്ട്.. ഏടേം നോക്കിട്ട് കണ്ടില്ലാാ..”
ഒരു ഞെട്ടലോടെയാായിരുന്നു അജ്മൽ അത് കേട്ടത്..
“എന്ത്…? ആ ഗിഫ്റ്റിലോ…അത് ഞാൻ…”
പെട്ടെന്നവനെന്തോ ഓർത്തിട്ടെന്നപോലെ സർവ്വ ശക്തിയും സംഭരിച്ചാ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു..
അപ്പോഴും അവന്റെ മനസ്സിൽ സോഫിയുടെ ആ സ്വരം മുഴങ്ങുന്നുണ്ടായിരുന്നു..
‘അജ്മൽക്കാ…ഈ സമ്മാാനം നല്ലപോലെ സൂക്ഷിക്കണേ..ഇതിലെന്റെ ജീവൻ ഒളിഞ്ഞിരിപ്പുണ്ട്..’
അന്നവൾ പറഞ്ഞതിനിങ്ങനെയൊരർത്ഥമുണ്ടായിരുന്നെന്നവനൊരിക്കലും നിനച്ചിരുന്നില്ലാ..
ശരിക്ക് നടക്കാൻ പോലും വയ്യാത്ത അവന്റെയാാ തത്രപ്പാട് കണ്ട് ഷംസുവിനും ആകെ ആധി കയറി..
“അജോ..നിക്ക് ഇയ്യെങ്ങട്ടാ പോണേ..”
വാാതിൽ പടിയിൽ തെന്നിവീഴാൻ പോയ അജുനേ അവൻ പെട്ടെന്ന് പോയി താങ്ങി..ഷംസുവിന്റെ കരങ്ങളെ ബലമായി പിടിച്ചുമാറ്റിയവൻ ലക്ഷ്യസ്ഥാനം നോക്കി വേദനയെ വെല്ലു വിളിച്ചു നടക്കാൻ തുടങ്ങി..
സുഹൃത്തിന്റെ വേച്ചു വേച്ചുള്ള ആ നടത്തം കണ്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന അവനും അജ്മലിന്റെ പിറകെയോടി..
രണ്ടുപേരുടെയും ആ ഓട്ടം അവസാനിച്ചത് അന്ന് കത്തിച്ചാമ്പലാക്കാൻ വേണ്ടികൂട്ടിയിട്ട സോഫിയുടെ ഉടയാടകൾക്കു മുന്നിലായിരുന്നു..പകുതിയിലധികവും മണ്ണിനാൽ മൂടപ്പെട്ടിരുന്നു..അതിലേക്കൊരു നിമിഷം വേദനയോടെങ്ങനെ നോക്കി നിന്ന അവൻ സ്വയം ശപിക്കുന്നുണ്ടായിരുന്നു..
പിന്നെ കുനിഞ്ഞു നിന്ന് ഭ്രാന്തമായൊരാവേശത്താൽ അവിടം കൈകൾ കൊണ്ട് മാന്തിയെടുക്കാൻ തുടങ്ങി..
“അജോ..ഇയ്യെന്താായീ കാാട്ട്ണേ..”
ഷംസു അവനെ തടയാൻ ശ്രമിച്ചെങ്കിലും പരാജിതനായി പിന്മാറേണ്ടി വന്നു…മണ്ണിൽ പൂണ്ടു കിടക്കുന്ന പുടവകളും ഫാൻസി ഓർണമെന്റ്സുകളുമെല്ലാം തന്നെ നോക്കി കൊഞ്ഞനം കുത്തുമ്പോലെയവനു തോന്നി…ഏറെ പരതിയിട്ടും അങ്ങനൊരു സാധനമവനു കണ്ടെത്തനായില്ലാ..
ക്ഷീണിച്ച ശരീരവും മനസ്സുമാായിട്ടവൻ ആ മണ്ണിലിരുന്ന് വാവിട്ടു കരഞ്ഞു..
“ഇവടെ..ഇവടാായിരുന്നെടാ ഞാനത് കളഞ്ഞേ..തോറ്റുപോയെടാ ഞാൻ..”
പ്രിയപ്പെട്ട കൂട്ടുകാരനെ എങ്ങനെ സമാാധാനിപ്പിക്കണമെന്നറിയാതെ ഷംസുവും..എല്ലാം നോക്കി കണ്ടുകൊണ്ട് നിറഞ്ഞ കണ്ണുകളുമായവർക്കു പിന്നിലാായി ഖൈറുത്തായും ഷമിയും.. ഉണ്ടായിരുന്നു..
“ഷംസോ…ഞാനിനി എന്താ ചെയ്യാാ ടാ..ന്റെ സോഫിനേ…സോഫിനേ ഓര് കൊല്ലും..നിക്ക് ഒന്നും ചെയ്യാൻ കഴിയ്ണില്ലല്ലോ ടോ..”
“ന്താ അജോ..ഇയ്യ് ഇങ്ങനെ വെഷമിക്കല്ലേ..ഞങ്ങളൊക്കെല്ലേ ഇവടെ..സോഫിനെ ആരും ഒന്നും ചെയ്യൂലാ..”
“ഇല്ലടാ…വിട്ടുകൊടുക്കൂലാ ഞാനോര്ക്ക് ന്റെ സോഫിനെ…ആ ഡോക്ടർ..ഷൈജൽ ..കൊല്ലണം നിക്കെല്ലാരേം…ഞാൻ മരിക്ക്ണേന്റെ മുന്നേ നിക്കത് ചെയ്യണം…ന്നിട്ട് ….ന്റെ സോഫി…ജീവിക്കണം.. സമാധാനായിട്ട്…
ജീവിക്കണം…”
വാക്കുകളെ മുഴുമിക്കാനാാവാത്തത്രേം കിതക്കുന്നുണ്ടായിരുന്നു..
“അജോ..ഇയ്യിപ്പം എണീക്ക്..നമ്മക്ക് അകത്ത് പോവാ…ഇതല്ലേൽ വേറെ ഒരു വഴി പടച്ചോൻ തുറന്നു തരും..”
“വേണ്ടാ…..ഷം..സോ..ഞാാ…ഞാൻ..വിധി ന്നോടിത്രെം ക്രൂരത കാാട്ട്ണതെന്തിനാടാ..”
അതും പറഞ്ഞോണ്ടജ്മൽ ചുമരിനോട് ചേർന്നൊരു കല്ലിൽ ചാരിയിരുന്നു..
“മോനേ..അജോ..ഇങ്ങനെ വെയിലും കൊണ്ടിവടെയിരിക്കാണ്ടിയ്യകത്ത് വാ കുട്ട്യേ..കുറച്ചേരം കെടക്ക്..”
ഷംസു ഉമ്മാനെ തടഞ്ഞു..അവിടെ കുറച്ചേരം ഇരുന്നോട്ടെ എന്ന ആംഗ്യത്തോടെ..അവന്റെ നിറഞ്ഞ കണ്ണുകളെ അംഗീകരിച്ചോണ്ട് ഉമ്മ അവിടുന്ന് പിന്മാറി..
“കഴിയൂല മ്മാ..നിക്ക് കഴിയ്ണില്ലാ … ഇതൊക്കെ കണ്ട് നിക്കാൻ…റപ്പിമാമനെങ്കിലും ഉണ്ടായിനേൽ..എന്നാ റപ്പി വരാ..”
“നിക്കറീല ഷംസോ…അന്ന് സോഫിനേ ഇറക്കിവിട്ടപ്പോ അജുനോട് കച്ചറണ്ടാക്കി ഇവടെന്ന് എറങ്ങിയതാ..വിവരങ്ങളൊക്കെ ഞാൻ പറഞ്ഞീണ്..ഒഴിവുപോലെ വരെയ്ക്കും ..”
ഒരു നെടുവീർപ്പോടെയവർ രംഗം വിട്ടു..
.
അജ്മലിനു ഓർമ്മകൾക്ക് തിരികൊളുത്താനൊരവസരം കൊടുത്തുകൊണ്ട്…
എടുത്തുചാട്ടം കൊണ്ട് താനില്ലാണ്ടാക്കിയത് എത്രയേറേ മൂല്യമുള്ളതായിരുന്നതെന്നോർത്തവൻ വിങ്ങിപ്പൊട്ടി..എത്രപേരുടെ ജീവനാണയാൾക്കു മുന്നിലിനിയും ബലിയാടാവാൻ പോവുന്നത്…എല്ലാം താൻ കാരണം…
കണ്ണുമടച്ചാ മുഖത്തെ മാത്രം മനസ്സിൽ ധ്യാനിച്ചവനങ്ങനെ ചുമരിനോട് ചാരിക്കിടക്കുകയയിരുന്നു..എത്ര നേരം
അങ്ങനെയിരുന്നെന്നോർമ്മയില്ലാ..
കണ്ണിലേക്ക് തുളച്ചു കയറിയ വെളിച്ചം അവനോടെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു..പതിയെ എഴുന്നേൽക്കാനൊരുങ്ങവേ പെട്ടെന്നവൻ വെറുതേ ആ വെളിച്ചത്തിന്റെ ഉറവിടം തേടി..ഒരു ഗ്ലാാസുപോലെയെന്തോ ഒന്നിൽ നിന്നാണാവെളിച്ചം മുഖത്തേക്ക് മിന്നിമറയുന്നത്..
സൂക്ഷിച്ച് നോക്കി..എന്തോ ഒരു പ്രതീക്ഷയുടെ നാമ്പവിടെ മൊട്ടിട്ടു..പതിയെ നടന്നതിന്റെ അരികിലേക്കടുത്തതും അതു കണ്ടവന്റെ കണ്ണുകൾ വിടർന്നു…

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com