നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9839

പറഞ്ഞു തീർക്കും മുന്നേ അനസ് സൈനുത്താന്റെ അരികിലേക്കോടിയെത്തി..
“മ്മാാ..ന്റെ മോള്…ന്റെ കൊച്ചുട്ടി…കാണുന്നില്ലാ..അവിടേടിം കാണുന്നില്ലാ..”
വാക്കുകൾക്ക് വേണ്ടി തപ്പിതടഞ്ഞോണ്ടവൻ നിന്നു വിതുമ്പി..
ഒരു ഞെട്ടലോടെയിരുവരും നിന്നയിരുപ്പിൽ നിന്നറിയാതെ എഴുന്നേറ്റു പോയി..
“ന്തെത്താ കുഞ്ഞോ ഇയ്യ് പറയ്ണേ..ഓളവിടെ എവിടേലും കാണും..”
“ഇല്ല മ്മാ..ഞാാനീ പെരേലിനി നോക്കാനൊരിടവും ബാക്കില്ല..”
അതും പറഞ്ഞുകൊണ്ടവൻ വിതുമ്പി..
ഒരു ഞെട്ടലോടെ അതു കേട്ട ഇരുവരും പൊന്നുമോളുടെ പേരും വിളിച്ചു കൊണ്ട് നാലും പാടും ഓടി..
“മോളേ…ന്റെ കൊച്ചുട്ടീ..മ്മച്ചീടെ പൊന്നെവടെയാ ഒളിച്ചിരിക്ക്ണേ ..ഒന്നിങ്ങോട്ടിറങ്ങിവാ മോളേ..”
വെപ്രാാളത്തോടെയുള്ള ആ വല്യുമ്മാന്റെ വിളി നാലു ചുവരുകൾക്കുള്ളിൽ മറ്റൊലി കൊണ്ടു..
“മോളേ ..കൊച്ചോ..മതി നിന്റെ ഒളിച്ചുകളി..ഇങ്ങ് പൊറത്ത വാ..ചോപ്പിമ്മ തോറ്റ്..”
ഉത്തരമില്ലാത്ത ആ വിളിയും പ്രകൃതിയിൽ ലയിച്ചില്ലാാണ്ടായി..സോഫിക്ക് വല്ലാത്ത കുറ്റബോധം തോന്നി..പടച്ചോനേ എല്ലാം താൻ കാരണമാണല്ലോ..തന്റെ ചരിത്രം പറയാൻ തുടങ്ങീതു കൊണ്ടാണല്ലോ മോളെ ക്കുറിച്ചുള്ള ശ്രദ്ധ എല്ലാരിൽ നിന്നും മറന്നു പോയതും..
ഇനി ആ ഡോക്ടറുടെ ഗുണ്ടകാാളാരെങ്കിലും കൊച്ചുട്ടിയെ..
ഓർത്തപ്പോൾ നെഞ്ചിലൂടൊരു ഭീതി ആളിക്കത്തി..
അനസിന്റെ സംശയം മറ്റൊന്നായിരുന്നു..സോഫിയുമായി സംസാരിച്ചോണ്ടിരിക്കുമ്പോ പടി കടന്നത്തെത്തിയ ആ ഭിക്ഷക്കാരനെ ക്കുറിച്ച്..അങ്ങനാണേൽ പടച്ചോനേ ന്റെ കുട്ടി..
അനസ് തളർന്ന് തറയിലിരുന്നു പോയി..
“അനസ്ക്കാ..ഇങ്ങനെ തളർന്നിരിക്കേണ്ട സമയമല്ലിത്..എണീക്ക്..എന്തേലും ചെയ്യ്..”
തളർന്ന കണ്ണുകളോടെയവൻ സോഫിയെ നോക്കീ..
“സോഫീ ഞാനെന്ത് ചെയ്യാനാ..എനിക്കൊന്നും അറീലാ..”
അപ്പോഴാണ് മലർക്കെ തുറന്നിട്ട ഗേറ്റ് അവരുടെ ശ്രദ്ധയിൽ പെട്ടത്..
എപ്പോഴും അടഞ്ഞു കിടക്കാറുള്ള ഈ ഗേറ്റ് ആരാ ഇങ്ങനെ തുറന്നിട്ടത്..പുറത്ത് നിന്നു വരുന്നവർക്കായി ഒരു ചെറിയ വാതിലാണ്..
സംശയത്തോടെ ഇരുവരുമൊന്ന് നോക്കിയ ശേഷം ഗേറ്റിനരികിലേക്കോടി..
അപ്പോഴും സൈനുത്താ സമനില തെറ്റിയവരേ പോലെ മോളെയും വിളിച്ച് ഓടി നടക്കുന്നുണ്ടായിരുന്നു..
ഗേറ്റും കടന്നവർ റോട്ടിലെത്തിയതും ഇരു വരും രണ്ടു വശത്തേക്കോടി.. കാണുന്ന മുഖങ്ങളിലെല്ലാം അവളാ കുഞ്ഞുമുഖത്തെ തിരഞ്ഞു..പ്രതീക്ഷയോടെ..
അരക്കിലോമീറ്ററോളമെത്തിയപ്പോൾ അവളാ കാഴ്ച കണ്ടു..ഒരു പൊട്ടുപോലെ..
കണ്ണും മിഴിച്ചവൾ വീണ്ടും വീണ്ടുമങ്ങോട്ട് നോക്കി..
കൊച്ചുട്ടി!!!
അതേ..കൊച്ചുട്ടി തന്നെ..ഏതോ ഒരാൾ അവളുടെ കൈകൾ ബലമായി പിടിച്ചിട്ടുണ്ട്..കുതറിമാറാൻ അവളും ശ്രമിക്കുന്നുണ്ട്.
“മോളേ…കൊച്ചൂ…”
ഉറക്കേ വിളിച്ചോണ്ടവൾ ആ ഭാഗത്തേക്കോടി..
“ബിട്..കൊച്ചൂനെ ബിടാനാാ പർഞ്ഞേ..”
കൊച്ചുട്ടിയും ആ യുവാവും തമ്മിലുള്ള മൽപ്പിടുത്തതിനിടയിലേക്ക് വെപ്രാളത്തോടെ സോഫി വന്നു ചാടി..
“ചോപ്പിമ്മാ കൻടോ..ഈ കൊരങ്ങനെന്നെ ബിടില്ലാ..”
ആ യുവവിനെയൊന്ന് തുറിച്ചു നോക്കിയ ശേഷം സർവ്വശക്തിയുമെടുത്തവൾ അയാളെ ആഞ്ഞു തള്ളി..
“എന്റമ്മേ..”
ഒരു നിലവിളിയോടെ
ചളിപുരണ്ട റോട്ടിലേക്കയാൾ മറിഞ്ഞുവീണു..സോഫിയുടനെ കൊച്ചുട്ടിയെ വാരിയെടുത്ത് മുത്തങ്ങൾ കൊണ്ട് മൂടി..
അമ്പരന്നു നിന്ന അവൻ ചാടിയെഴുന്നേറ്റ് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു..അപ്പോഴേക്കും സോഫിയുടെ കനത്ത ശബ്ദം ഇടതടവില്ലാതെ അയാളെ ആക്രമിച്ചോണ്ടിരുന്നു..
“ചേച്ചീ..ഞാനൊന്നു പറയട്ടെ..”
“പട്ടാപകൽ കുട്ടിയെ മോഷ്ടിക്കാനിറങ്ങിയിരിക്കാ ഓരോരുത്തര് തന്നെയൊക്കെ പിടിച്ചു പോലീസിലേൽപ്പിക്കാ വേണ്ടത്..”
അപ്പോഴേക്കും അനസ് എവിടുന്നോ ഓടിയെത്തി..
“മോളേ കൊച്ചുട്ടീ…എവിടെയ്നു ഇയ്യ് തീ തീറ്റിച്ചു കളഞ്ഞല്ലോ ഞങ്ങളെ..”
“അനസ്ക്കാ..മോളൊരു നായക്കുട്ടിയെ പിന്നാലെ ഓടികളിച്ച് വര്ണതാ ഞാൻ കണ്ടത്..ഇവടത്തെ കൊച്ചാണെന്നറിഞ്ഞപ്പോ പിടിച്ചു വലിച്ച് കൊണ്ടോരെയ്നു..അതിനാ ഈ ചേച്ചിയിങ്ങനെ”
“ആ..പിടിക്കപ്പെട്ടാൽ അങ്ങനെ പല ന്യായങ്ങളും പറയാനുണ്ടാവും..”
മോളേയും ചേർത്തുപിടിച്ചുകൊണ്ടായിരുന്നു സോഫിയുടെ മറുപടി..
“സോഫീ ഇയ്യ് മോളേയും ആയിട്ടങ്ങട് ചെല്ല് ഞാൻ വരാ..ഉമ്മ വിഷമിക്ക്ണ്ടാവും..”
അതും പറഞ്ഞയാാൾക്കു നേരെ തിരിഞ്ഞ് അനസ് തുടർന്നു..
“അരുൺ..ഇവടെ വന്നേ..നീ ക്ഷമിച്ചേക്കെടാ..ഒരുപാട് നന്ദിയുണ്ട് ട്ടോ..ന്റെ മോളെ നീ കണ്ടില്ലായിരുന്നേൽ…”
ഒരു അഞ്ഞൂറ് രൂപ അവന്റെറെ കയ്യിൽ പിടിപ്പിച്ച്
.
“ഇതൊരു പ്രതിഫലമല്ലാട്ടോ.. നഷ്ടപ്പെട്ടെന്ന് കരുതിയ ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങളിലേക്കെത്തിച്ചു തന്നതിനുള്ള പാരിതോഷികം അങ്ങനെ കണ്ടാാ മതി.. പിന്നെ ഓള് പറഞ്ഞൊന്നും കാര്യാക്കണ്ടാട്ടോ ”
അവനോടതും വിളിച്ചുപറഞ്ഞവർക്കരികിലേക്ക് നടക്കുമ്പോ അവനറിയുന്നുണ്ടായിരുന്നു മാതൃത്വത്തിന്റെ ഒരു നനുത്ത സ്പർശം..
“പ്പച്ചീ..ഈ ചോപ്പിമ്മ ന്തെത്തിനാ ങനെ കരീണേ..മോൽക്കൊന്നും പറ്റീലാല്ലോ..”
“മോളെ..ഇയ്യെന്തിനാ ഞങ്ങളോടൊന്നും പറയാണ്ടെ റോട്ടിലേക്കിറങ്ങ്യേ..ഞങ്ങളൊക്കെ പേടിച്ചിലേ കൊച്ചുട്ടിയെ കാണാഞ്ഞ്..”
“പ്പച്ചീ..കൊച്ചൂട്ടിക്കൊന്നും പറ്റൂലാ അയിന്..എപ്പലും മുത്ത് നബി(സ) സൊലാത്ത് ചൊല്ലീനേല് പടച്ചോൻ കാക്കും ന്ന് ചോപ്പിമ്മ അല്ലേ ന്നോട് പർഞ്ഞീനെ.പിന്നെ പൊർതെർങ്ങുമ്പല്
بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ
(ബിസ്മില്ലാഹി, തവക്കല്‍ത്തു അലല്ലാഹ്,വ ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്’)
‘എന്ന് പർഞ്ഞാല് ഒരു കല്ലനും കൊന്റൊവൂലല്ലോ”
അക്ഷര സ്ഫുടതയോടെയത് തന്റെ മോള് പറഞ്ഞപ്പോ സോഫിയെ ക്കുറിച്ചോർത്തഭിമാനമാണയാൾക്ക് തോന്നിയത്..
“ന്നാലും പറയാണ്ട് പോയാല് ഞങ്ങളൊക്കെ പേടിക്കൂലെ മോളെ ..ഇനി അങ്ങനെ ചെയ്യൂലല്ലോ ന്റെ മോള്..”
“ല്ലാ റ്റോ ചോപ്പിമ്മാ..മോളിനി അങ്ങനൊന്നും ചെയ്യൂല”
..അതും പറഞ്ഞ തലകുലുക്കിയാ സുന്ദരിക്കുട്ടി ഒരു കൈ സോഫിയുടേയും ഒരു കൈ അനസിനേയും പിടിച്ച് തൂങ്ങിക്കൊണ്ട് വീടിനെ ലക്ഷ്യമാക്കി നടന്നു..
അപ്പോഴും അവരറിഞ്ഞിരുന്നില്ല..നിർത്തിയിട്ട ആ കാറിനുള്ളിൽ നിന്നും രണ്ടു കണ്ണുകൾ അവരെ മാത്രം വീക്ഷിക്കുന്നത്….ഇറങ്ങിപ്പോന്ന നാൾ മുതൽ‌
സോഫി എന്ന പെണ്ണിനു വേണ്ടി രാപ്പകൽ തേടി നടക്കുന്ന അയാൾ…അയാളായിരുന്നു അത്..
കാസിം ഭായ്..
*************************************
“സോ..ഫീ..സോഫീ…”
പാതി തുറന്ന മിഴികളാൽ‌ അജ്മൽ സോഫിയെന്ന നാമം ഉരുവിടുന്നുണ്ടായിരുന്നു..ഒരു മന്ത്രം പോലെ ..
അല്ല അതൊരു തേങ്ങലായിരുന്നു..ചെയ്തുപോയ തെറ്റിനു വേണ്ടിയുള്ളൊരു പ്രായശ്ചിത്തം.
അപ്പോഴേക്കും അവനു മുന്നിൽ കാവലിരുന്ന സിസ്റ്റർ മരിയ ഡോക്ടറുടെ അടുത്തേക്കോടി..
മിഴികൾ തുറന്നവൻ ചുറ്റിലുമൊന്നു കണ്ണോടിച്ചു..മരുന്നിന്റെ ഗന്ധം ശരിക്കും മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു..ശരീരമൊന്നനക്കാൻ വയ്യ..
തളർന്ന ശരീരവുമായവൻ ചുറ്റിലുമൊന്നു നോക്കി..
“ഹലോ മിസ്റ്റർ അജ്മൽ ഓർക്കുന്നുണ്ടോ എന്നെ..”
ഡോ.നവാസ്..!!
ഉത്തരം പറയുന്നതിനു പകരമൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു…
“ഡോക്ടർ ഞാനെങ്ങനാ ഇവടെത്തിയെ…ആരായെന്നെ..?”
“അതൊക്കെ പറയാം അജ്മൽ..പണ്ടത്തെ സ്വഭാവത്തിനൊരു മാറ്റവുമില്ലാലേ..ഒത്തിരി വാങ്ങിച്ചു കൂട്ടിട്ടുണ്ടല്ലോ..”
നിറഞ്ഞുവന്ന കണ്ണുകളാായിരുന്നതിനുള്ള ഉത്തരം നൽകിയത്..
“ഹേയ്..സാരമില്ലെടോ ഞാൻ ചുമ്മാ ചോദിച്ചെന്നേ ഉള്ളു..ഇയാളിപ്പോ റെസ്റ്റെടുക്കൂ..”
കാര്യങ്ങളെല്ലാം ഞാനറിഞ്ഞു അവരിലൂടേ..ഡോക്ടർ പുറത്തേക്ക് വിരൽ ചൂണ്ടി..
ഐ സി യു വിന്റെ ചില്ലുവാതിലിനു മുന്നിലപ്പോഴും രണ്ടു മുഖങ്ങൾ അജ്മലിനു വേണ്ടി പ്രാർത്ഥനയോടെയിരിപ്പുണ്ടായിരുന്നു..
സുഹ് റയും അവളുടെ അനിയൻ ഷാഫിയുമായിരുന്നത്..
ഡോക്ടറുടെ അനുമതിയോടെ അകത്തേക്ക് പ്രവേശിച്ച അവര് ആശ്ചര്യത്തോടെയവനെത്തന്നെ നോക്കുന്നുണ്ടായിരുന്നു..
“നിങ്ങളാണല്ലേ അജ്മൽക്കാ..സോഫി പറഞ്ഞൊരുപാട് കേട്ടിട്ടുണ്ട്..എന്തിനാ ഒറ്റക്ക് ആ രാക്ഷസന്റെ മുന്നില് ചെന്ന് ചാടിയേ..എന്തും ചെയ്യാൻ മടിക്കാത്തോനാ..ഞങ്ങൾ കണ്ടോണ്ട് രക്ഷപ്പെട്ടു..”
എന്തൊക്കെയോ സുഹ് റ പറയുന്നുണ്ടെങ്കിലും അവന്റെ കാതുകളിൽ അവൻ കേട്ടത് ഒരു പേര് മാത്രായിരുന്നു സോഫി…
സോഫി എന്നു കേട്ടതും വാടിത്തളർന്നയാ മുഖത്ത് ഒരു ആകാംക്ഷവിരിഞ്ഞു നിന്നു..
“സോഫിയോ…എവടെ ന്റെ സോഫി..നിക്ക് കാണണം ന്റെ സോഫിയെ..”
ഒരു കൊച്ചുകുട്ടിയെപ്പോലിരുന്നവൻ കരയാൻ തുടങ്ങി..
അപ്പോഴേക്കും സിസ്റ്റർ ഓടിയെത്തി‌.
“ഏയ് ന്താദ്..നിങ്ങളൊന്നു പുറത്ത് പോയേ..ഇയാളെ ശരീരം പകുതിയിലേറെയും വീക്കായിരിക്കാ…ഇങ്ങനെ കരഞ്ഞാല് തലയിലെ സ്റ്റിച്ചിനെ വരേ ബാധിക്കും..”
അതും പറഞ്ഞ് സിസ്റ്റർ അവരെ പുറത്താക്കി..
“പോവല്ലേ…ന്റെ സോഫി എവ്ടാ ഉള്ളെന്ന് പറഞ്ഞിട്ട് പോ..സോഫീ…”
അജ്മൽ എങ്ങനെയൊക്കെയോ തലപൊക്കി അവരോട് യാചിച്ചു..
പുറത്തുകടക്കുമ്പോഴും സുഹ് റ വിളിച്ചു പറയുന്നുണ്ടായിരുന്നു..
“ഇക്കാന്റെ വീട്ടിൽ ഞങ്ങൾ വിളിച്ചു പറഞ്ഞിട്ടുണ്ട് ട്ടോ അവരുടനേയെത്തും.. ”
അപ്പോഴേക്കും സിസ്റ്റർ മയങ്ങാനുള്ള ഇഞ്ചക്ഷൻ നൽകി..
ഇരുൾ വീണ ആ ചുവരുകൾക്കുള്ളിൽ ഓർമ്മകൾക്കു തിരികൊളുത്തിയപ്പോഴേക്കും നിദ്ര വന്നവനെ തഴുകി കൊണ്ട് കടന്നുപോയിരുന്നു..
ഉറക്കമുണർന്നപ്പോഴേക്കും അവൻ വാർഡിലെ ബെഡിൽ ആയിരുന്നു.. രോഗികൾക്കൊപ്പം വന്ന ബന്ധുക്കളുടെ കലപില ശബ്ദം അവനിൽ അരോചകമുണ്ടാക്കി..താൻ ആക്രമിക്കപ്പെട്ട പകൽ അവസാനിച്ചിരിക്കുന്നുവെന്ന് അങ്ങിങ്ങായി തെളിഞ്ഞു നിന്ന ട്യൂബ് ലൈറ്റുകൾ അവനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു..
ഉറക്കച്ചടവ് വിട്ടുമാറാതെ പാതി തുറന്ന കണ്ണുകളുമായവൻ ചുറ്റിലുമൊന്നു വീക്ഷിച്ചു..ഓരോരുത്തരും അവരവരുടെ ലോകത്തെ സംഭവ വികാസങ്ങളുടെ വർണ്ണനകളിൽ മുഴുകികൊണ്ടിരിക്കയാണ്..
താനിപ്പോഴും ഒറ്റക്കാണോ..
അപ്പോഴാണവൻ തന്റെ അരികിൽ നിന്നുയർന്നു വന്ന ആ സംസാാരം ശ്രദ്ധിച്ചത്..
“ഉമ്മാ..ന്നാ ഞങ്ങൾ പോവാൻ നോക്കട്ടെ..ഇക്കാക്ക എണീറ്റ് ഇനി ഞങ്ങളെ ഇവടെ കണ്ടാല് ഉമ്മാക്കായിരിക്കും അതിനുള്ള ചീത്ത മുഴുവനോം കേൾക്കാ…”
അത് കേട്ടതും അജ്മലിന്റെ കണ്ണുകളിൽ നനവു പടർന്നു..
കൈകളുയർത്തിയവൻ ഷമിയുടെ കൈത്തണ്ടയിൽ മുറുകേ പിടിച്ചു..
ഞെട്ടിത്തരിച്ച് നോക്കിയപ്പോൾ അജ്മലിന്റെ നിറകണ്ണുകൾ അവളോട് മാപ്പിനാായി കേഴുമ്പോലെയാണവൾക്ക് തോന്നിയത്..
“ഷമീ….ഷം..സു…ഷംസു എവടെ..”
അദ്ഭുതത്തോടെ അവൾ ഉമ്മാന്റെ മുഖത്തേക്ക് നോക്കി..ഉമ്മയും അതേ മുഖഭാവത്തിലായിരുന്നു..യാന്ത്രികമായവൾ കൈകൾ പുറത്തേക്ക് ചൂണ്ടി..
“പുറത്ത്..ഷംസുക്കാ പുറത്തുണ്ട്..ഇക്കാക്കാ..”
.സന്തോഷം കൊണ്ടവൾക്കൊന്നു തുള്ളിച്ചാടണമെന്നു തോന്നി.
തളർന്ന കണ്ണുകളുമായവൻ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു..ഇടക്കിടെ താാൻ കിടക്കുന്നിടത്തേക്കവൻ എത്തി നോക്കുന്ന തന്റെ ഷംസൂനെ..
” ഇഷ്ടാാവൂലാന്ന് കരുതിട്ടാ ഷംസുക്കാ അവിടെത്തന്നെ….ഞാൻ വിളിക്കണോ.. ഇക്കാക്കാ..”

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com