ജിത്തുവിന്‍റെ അഞ്ജലി 66

Views : 86625

“എടാ.. ഇന്നാണ് കൌണ്‍സിങ്ങ് തുടങ്ങുന്നത്. നമ്മുടെ ആദ്യ റാഗിങ്ങിന്‍റെ ഇരകള്‍ ആരാണ് എന്ന് ഇന്ന് തീരുമാനിക്കുന്നു” ഒരു കള്ളച്ചിരിയോടെ സുനില്‍ പറഞ്ഞു

“മുലകുടി മാറാത്ത കുറെ എണ്ണം ഉണ്ടല്ലോടാ… വാ കരടിയുടെ ക്ലാസ് കഴിഞ്ഞിട്ട് നോക്കാം” ഞങ്ങള്‍ വേഗം ക്ലാസിലേക്ക് നടന്നു.

ക്ലാസ് കഴിഞ്ഞ് ഞങ്ങള്‍ പുതിയ ഇരകളെ കാണാന്‍ ഇറങ്ങി. ഇതില്‍ എത്ര പേര്‍ ചേരും എന്ന് യാതൊരു പിടിത്തവും ഇല്ല.. വന്ന എല്ലാത്തിനെയും മൊത്തം കാണുക എത്ര ചരക്കുകള്‍ വന്നു. ആരെ ഒക്കെ റാഗിങ്ങിനു നോട്ടമിടാം എന്നൊക്കെ ഉള്ള കണക്കെടുപ്പ്. ഇന്നലെ എന്ന കുറുത്ത അധ്യായം മറന്ന് ഞാന്‍ ചേക്കേറാന്‍ കൂടി തോടി പുതിയ പറവകളെ കാണാന്‍ പോയി. അവിടെ എല്ലാ തരക്കാരും ഉണ്ട്.. ഗ്രാമീണതയുടെ നിഷ്കളങ്കത ഇപ്പോഴും കളയാതെ സുക്ഷിക്കുന്ന നാടന്‍ പെണ്‍കുട്ടി മുതല്‍ അമേരിക്കയിലാണോ എന്ന് തൊന്നിപ്പിക്കുന്ന അള്‍ട്രാ മോഡേണ്‍ ആയ നാടന്‍ മദാമ്മ വരെ… പുസ്തകപ്പുഴു എന്ന് മുഖത്ത് എഴുതിവെച്ചവര്‍‍ മുതല്‍ ചുണക്കുട്ടന്മാര്‍ വരെ… അവരുടെ ജീവിതത്തിന്‍റെ വഴിതിരുവില്‍ നില്‍ക്കുന്നു. ഒരു വര്‍ഷം മുന്‍പ് ഒരല്‍പ്പം പോടിയൊട ഞാനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പഴയകാലം അയവിറക്കി പുതിയ പിള്ളേരെ നോക്കി അങ്ങനെ നടക്കുമ്പോള്‍ ആണ് ആ മുഖം ഞാന്‍ കണ്ടത്. രാത്രിയില്‍ ഉദിച്ച പൂര്‍ണ ചന്ദ്രനെ പോലെ… വിടര്‍ന്ന സൂര്യകാന്തി പോലെ നിഷ്കളങ്കത വിളയാടുന്ന ആ മുഖം.. വര്‍ഷങ്ങളായി എന്‍റെ ഉപബോധ മനസ്സില്‍ ഉണ്ടായിരുന്ന സ്വപ്നങ്ങളില്‍ മാത്രം കണ്ട്. നേരിട്ട് കാണാന്‍ കൊതിച്ച അതോ മുഖം

“എന്ത് ആലോചിച്ചു നില്‍ക്കുവാടാ അവിടെ വേഗം വാടാ” സുനലിന്‍റെ ശബ്ദം എന്നെ ഉണര്‍ത്തി.

“ദാ.. അവിടെ..” എന്ന് പറഞ്ഞ് ഞാന്‍ അങ്ങോട്ട് കൈ ചൂണ്ടി

എവിടെ പോയി… ഞാന്‍ ചുറ്റും നോക്കി. ഇല്ല… എങ്ങും കാണാന്‍ ഇല്ല എന്നെ ഒരു മാത്രയില്‍ മോഹിപ്പിച്ച് എങ്ങോ കടന്നു കളഞ്ഞിരിക്കുന്നു.

“എന്താടാ…?” സുനില്‍ ചോദിച്ചു

“ഒന്നുമില്ല.. പരിചയം ഉള്ള ആരെയോ കണ്ട പോലെ” അള്‍ക്കൂട്ടത്തിലോക്ക് വീണ്ടും പ്രതീക്ഷയോടെ നോക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു.

“വാ പോകാം… അടുത്ത ഹവര്‍ തുടങ്ങാറായി”

അന്നു മുഴുവന്‍ എന്‍റെ മനസ്സില്‍ ആ മുഖം ആയിരുന്നു… ഉച്ചക്ക് ഞാന്‍ കോളേജ് മുഴുവന്‍ മറ്റൊരു തിരച്ചില്‍ നടത്തി. പക്ഷേ ഫലം ഉണ്ടായിരുന്നില്ല.

ക്ലാസുകള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍… ഇന്നലത്തെ സംഭവങ്ങളുടെ ഭവിഷ്യത്തുകള്‍ ഓര്‍ത്ത് എന്‍റെ മനസ്സില്‍ ഒരു ഭയം വളരാന്‍ തുടങ്ങി. ഞാന്‍ നേരെ ലൈബ്രറിയില്‍ പോയി പുസ്തകങ്ങള്‍ മറിച്ചു നോക്കിക്കൊണ്ടിരുന്നു… ഇരുട്ടായപ്പോള്‍ ഒരു ഭൂകമ്പം പ്രതീക്ഷിച്ച് ഞാന്‍ മെല്ലെ വീട്ടിലേക്ക് ഇറങ്ങി… കോളേജില്‍ നിന്നും വീട്ടിലേക്കു വഴി മുഴുവന്‍ എന്‍റെ മനസ്സിലെ ചിന്തകള്‍ കുടികൊണ്ട് വന്നു. വണ്ടി ഷെഡില്‍ വെച്ച് ഞാന്‍ വീട്ടിലേക്കു കയറുമ്പോള്‍ ഞാന്‍ വിറക്കുന്നുണ്ടായിരുന്നു… അച്ഛന്‍റെ ബെല്‍റ്റിന്‍റെ ചൂട് പണ്ട് അറിഞ്ഞ നിമിഷങ്ങള്‍ മനസ്സില്‍ ഓടിയെത്തി.

വീട്ടില്‍ കയറുമ്പോള്‍ ഒരു സ്മശാനമൂകത ആണ് വരവേറ്റത്. ഡ്രോയിങ്ങ് റൂമില്‍ പേപ്പര്‍ വായിച്ചുകൊണ്ട് അച്ഛന്‍ ഇരിക്കുന്ന. അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ കഴുകുന്നത് കേള്‍ക്കാം.

“രാധേ.. ദേ എത്തി നിന്‍റെ പൊന്നോമന പുത്രന്‍” അച്ഛന്‍റെ കടുത്ത ശബ്ദം എന്‍റെ വിറകുട്ടി… കോളേജില്‍ പഠിക്കുന്നു എന്ന് പറഞ്ഞിട്ട് എന്താ… ഇപ്പോഴും അച്ഛന്‍ ഒന്ന് കടുപ്പിച്ച് നോക്കിയാല്‍ എന്‍റെ മുട്ട് ഇടിക്കും.

“എവിടെ ആയിരുന്നെടാ ഇന്നലെ രാത്രി? നേരത്തും കാലത്തും വീട്ടില്‍ വരണം എന്ന് ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ..?” അച്ഛന്‍റെ ചോദ്യത്തിനു മുന്നില്‍ തലകുനിച്ച് നിന്നതേയുള്ളു. ‍

“ചോദിച്ചത് കേട്ടില്ലേ എവിടെ പോയി കിടക്കുകയായിരുന്നു ഇന്നലെ എന്ന്” തലയില്‍ ആദ്യത്തെ കിഴക്കു വീണു.

“നിങ്ങള്‍ ഇങ്ങനെ സ്റ്റേഷനില്‍ ചോദിക്കുന്ന പോലെ അവനോട് ചോദിച്ചാല്‍ അവന്‍ എങ്ങനെ പറയാനാ..” അമ്മ എന്നെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു.

“ഞാന്‍‍… നോട്ട് എഴുതാന്‍.. സുനിലിന്‍റെ വീട്ടില്‍…” ഞാന്‍ വിക്കി

“നിനക്ക് മര്യാദയ്ക്കു നോട്ട്സ് എഴുതിയാല്‍ എന്താ. അതിന് ക്ലാസ്സില്‍ കയറിയാല്‍ അല്ലേ” അടുത്ത കിഴുക്ക്‌ വീണു.

Recent Stories

The Author

ഫൈസല്‍ കണ്ണോരിയില്‍

5 Comments

  1. Enthoru adhayadoo faisaleeee….
    Ithinte bakki undooo undenkilll ethaa nameee……
    Alla ithree ullengill ini ithupolathee kadha ezhutharathuuu……
    Plzzzz apeksha anuuui………

  2. ith kalyaani enna novelinte cipy alle

  3. ഇത് വേറെ സൈറ്റിൽ വായിച്ചിട്ടുണ്ട് . അതിൽ നിന്നും മസാല ഭാഗങ്ങൾ എല്ലാം കട്ട്‌ ചെയ്ത post ചെയ്തതാണ് ഇത് . ഒറിജിനൽ

  4. പാക്കരൻ

    ഇത് മുമ്പ് വേറൊരു പേരിൽ വായിച്ചിട്ടുണ്ട്.
    കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം മാറ്റം.

  5. നല്ല നോവൽ ആയിരുന്നു….അവസാനം കൊണ്ടേ കളഞ്ഞു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com