ജീവിത ചക്രം 1 25

Views : 2213

ജീവിത ചക്രം 1

Jeevitha Chakkram Author : Rajesh Attiri

 

അന്ന് മേഘനാഥന്റെ ആദ്യത്തെ കച്ചേരിയാണ് .

വെളുത്ത ജുബ്ബയും മുണ്ടും ധരിച്ചു പക്കമേളക്കാരുടെ നടുവിൽ സൂര്യതേജസ്സോടെ അതാ അവനിരിക്കുന്നു !

അവനു മുന്നിൽ അനന്തസാഗരമായ സദസ്സ് . അവൻ സദസ്സിനെ വന്ദിച്ചു . ഒരു നിമിഷം കണ്ണുകളടച്ചു കൈകൂപ്പി വിശ്വചൈതന്യത്തെ സ്മരിച്ചു .ആദ്യ കീർത്തനം തേന്മഴയായി ശ്രവണപുടങ്ങളിൽ ഇറ്റിവീണു .

അടുത്ത കീർത്തനം തുടങ്ങുന്നതിനു മുമ്പ് വെറുതേ അവൻ സദസ്സിലേക്ക് നോക്കി . അതാ വാതിലിൽ ചാരി ഊന്നുവടിയുമായി നിൽക്കുന്നു ഒരു വൃദ്ധൻ ! നീണ്ട താടിയും മുടിയും ജുബ്ബയും പൈജാമയും ധരിച്ച തോളിൽ തുണിസ്സഞ്ചിയുമായി നിൽക്കുന്ന ആ രൂപം കണ്ട് അവനൊന്നു ഞെട്ടി .

ശരീരത്തിലാകെ ഒരു വിറയൽ !

ഒരു വിധം മനസ്സിനെ നിയന്ത്രിച്ചു അവൻ പാടാനൊരുങ്ങി . ദൈവമേ ! സ്വരം പുറത്തേക്കു വരുന്നില്ലല്ലോ ! കണ്ണിൽ ഇരുട്ട് പടരുന്നു ! അശ്രുവിന്റെ ഗംഗാനദി അവൻ്റെ കവിളുകളാകുന്ന താഴ്വരകളിലൂടെ ഒഴുകാൻ തുടങ്ങിയോ ? അവസാനം കൈകൾ കൂപ്പി ഇടറുന്ന സ്വരത്തിൽ അവൻ പറഞ്ഞൊപ്പിച്ചു .

“എനിക്ക് …. എനിക്ക് … പാടാനാകില്ല …. മാപ്പ് … മാപ്പ് ….” അവൻ മുഖം താഴ്ത്തി തേങ്ങിക്കരഞ്ഞു .

“ഇത്രയ്ക്കു ആത്മവിശ്വാസമില്ലാത്ത ആളുടെ കച്ചേരിക്ക് വന്നു സമയം മെനക്കെടുത്തിയ നിന്നെയൊക്കെ തല്ലിക്കൊല്ലുകയാണ് വേണ്ടത് !” ആക്രോശിച്ചുകൊണ്ടു കാണികളിലൊരാൾ മേഘനാഥന്റെ നേരെ കുതിച്ചു .

“നിൽക്കൂ ! അയാളും ഒരു മനുഷ്യനാണ് ! മനസ്സിനെ തളർത്തുന്ന എന്തെങ്കിലും കാരണമുണ്ടായിക്കാണും ! ദയവായി അയാളെ ഒന്നും

ചെയ്യരുത് !” വൃദ്ധന്റെ സ്വരം ആ കുതിപ്പിനെത്തടഞ്ഞു . കാണികൾ ശാന്തമായി വിടവാങ്ങി . പക്കമേളക്കാർ തങ്ങളുടെ വാദ്യോപകരണങ്ങളുമായി സ്റ്റേജിന്റെ ഇരുവശങ്ങളിലേക്കുമായി പിൻവാങ്ങി .

മേഘനാഥൻ പതുക്കെ കലങ്ങിയ കണ്ണുകൾ ഉയർത്തി വൃദ്ധനെ നോക്കി . പതുക്കെ എഴുന്നേറ്റു അയാളുടെ അടുത്തേക്ക് വന്നു .

“ഗുരോ … മാപ്പ് …..!” കൈകൾ കൂപ്പി അവൻ വൃദ്ധന്റെ കാൽക്കൽ വീണു .

“എഴുന്നേൽക്കൂ . ആദ്യമായി തട്ടകത്തിൽ കയറുമ്പോൾ ഗുരുവിന്റെ അനുഗ്രഹം നിനക്ക് വേണ്ട അല്ലേ ?”

“ഞാൻ കരുതി …..”

” ഞാൻ മരിച്ചുപോയെന്ന് … അല്ലേ ?”

“അല്ല ! അങ്ങയെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്തതു കൊണ്ട് !ശാപവാക്കുകളെ ഭയക്കുന്നത് കൊണ്ട് !”

” ശപിക്കാൻ ഒരു യഥാർത്ഥ ഗുരുവിനു കഴിയില്ല കുട്ടീ ! അഥവാ ശപിച്ചാൽ അതിൻ്റെ ഫലം സഹിക്കാൻ ഒരു ശിഷ്യനുമാകില്ല ! വാ എൻ്റെ കൂടെ എൻ്റെ വീട്ടിലേക്ക് ! ചില സത്യങ്ങൾ നീ അറിയാനുണ്ട് !”

അവർ പുറത്തേക്കു കടന്നു .

ഗുരുവിനെ മുൻസീറ്റിൽ ഇരുത്തി മേഘനാഥൻ കാറിന്റെ ഡ്രൈവറുടെ സീറ്റിൽ വന്നിരുന്നു .

കാർ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അവരുടെ മനസ്സ് പിറകോട്ടായിരുന്നു സഞ്ചരിച്ചിരുന്നത് .

ഭാഗം -2-

മേഘനാഥൻ ഇപ്പോഴും ചിന്തകളുടെ കടലാഴങ്ങളിൽ നീന്തിത്തുടിക്കുകയാണ് .

അച്ഛനാരെന്നോ അമ്മയാരെന്നോ സ്വന്തം പേരെന്തെന്നു പോലും അറിയാത്ത ശരീരം മുഴുവൻ ചളി കട്ട പിടിച്ചു ഒരു ചെറിയ മുണ്ടും ധരിച്ച ഒരു കുട്ടിയുടെ രൂപം അവൻ്റെ മുന്നിൽ തെളിഞ്ഞുവന്നു . ആരും

സഹായിക്കാനില്ല ! ആരോടും കൂട്ടില്ല ! വീണേടം വിഷ്‌ണുലോകമായ

ഒരു ജീവിതം !കുപ്പത്തൊട്ടിയിൽ വന്നു വീഴുന്ന പേരറിയാത്ത ഭക്ഷണസാധനങ്ങളും ഓടയിലൂടെ ഒഴുകിവരുന്ന കറുത്ത വെള്ളവുമാണ്

ജീവനെ നിലനിർത്തിയിരുന്നത് .

അന്ന് അലഞ്ഞുതിരിഞ്ഞു രാത്രിയായപ്പോൾ എത്തിച്ചേർന്നത് ഒരു ബസ് സ്റ്റോപ്പിലാണ് .കൈകാലുകൾ കുഴയുന്നു . കാത്തിരിപ്പുകേന്ദ്രത്തിലെ

കോൺക്രീറ്റ് ബെഞ്ചിൽ അവൻ കിടന്നു .

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com