ചെറിയമ്മ 113

Views : 23468

ചെറിയമ്മയുടെ അടുത്തേക്ക് ഒരാൾ നടന്നു വരുന്നത് അവർ കണ്ടു ..

ഇന്ദുലേഖയുടെ ചുണ്ടിൽ ഒരു പാൽ പുഞ്ചിരി വിരിഞ്ഞു ..

” മങ്ങാട്ടെ മണികണ്ഠൻ …” പ്രഹ്ലാദൻ അത്ഭുതത്തോടെ പറഞ്ഞു .

ഇന്ദുലേഖ കയ്യിലിരുന്ന നീലത്താമര മണികണ്ഠനു നേരെ നീട്ടി .

അയാൾ ഇന്ദുലേഖയുടെ കയ്യിൽ നിന്നും നീലത്താമര വാങ്ങി.

” ഇത് തൊണ്ണൂറ്റി ഒമ്പതാമത്തെ നീലത്താമര യാണ്… നൂറ്റൊന്നു തികയുമ്പോൾ നമ്മുടെ വിവാഹം നടക്കും… എന്നല്ലേ തന്റെ വിശ്വാസം.. തൻറ്റെ തറവാട്ടുകാർ നമ്മുടെ ബന്ധം അംഗീകരിക്കാത്ത സ്ഥിതിക്ക് തൻറ്റെ വിശ്വാസം നടക്കുമോന്നു നോക്കാം ..” മണികണ്ഠൻ ചിരിയോടെ പറഞ്ഞു .

” നടക്കും ..എനിക്കുറപ്പുണ്ട് .. . നൂറ്റിയൊന്നു നീലത്താമര കമിതാക്കൾ കാവിൽ വച്ചാൽ അവരുടെ മംഗല്യം നടക്കുമെന്ന് മുത്തശ്ശി പറഞ്ഞുള്ള അറിവാ.
ആ പിള്ളേര് നീലത്താമര പറിക്കാതിരിക്കാൻ ഞാൻ എന്തൊക്കെയാ പറഞ്ഞു വെച്ചിരിക്കുന്നതെന്നറിയോ .. ൻറ്റെ കൃഷ്ണ വേണിയെ ഞാൻ കൂട്ടുപിടിച്ചു … നീലത്താമര പറിക്കുന്നവർക്ക് അവൾ പനി വരുത്തുമെന്ന് പറഞ്ഞിരിക്കുകയാ. ഉണ്ണിമായ ശരിക്കും ഭയന്നു ..”

ചെറിയമ്മ പറഞ്ഞതു കേട്ട് ഉണ്ണിമായയും പ്രഹ്ലാദനും ഉണ്ണിരാമനും ഒരുനിമിഷം വാ പൊളിച്ചിരുന്നു പോയി .
***

ഒരിക്കൽ മണികണ്ഠന്റെ മൃതദേഹം പനയൂർ മനക്കാരുടെ കുളത്തിൽ പൊങ്ങി!

ഇന്ദുലേഖയുടെ വീട്ടുകാർ ചെയ്ത അരുംകൊലയാണെന്നു മണികണ്ഠന്റെ അച്ഛൻ ഇന്ദുലേഖയുടെ തറവാട്ടുമുറ്റത്തു വന്ന് വിളിച്ചു പറഞ്ഞു.

വീരഭദ്രൻ അയാളെ മർദ്ദിക്കുകയും ചെയ്തു.

മണികണ്ഠന്റെ മരണം ഇന്ദുലേഖയെ വല്ലാതെ തളർത്തിയിരുന്നു.
സ്ഥലകാല ബോധമില്ലാതെ ഇന്ദുലേഖ ചെറിയമ്മ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവക്ക് കൃഷ്ണവേണിയുടെ ബാധ കയറിയതാണെന്നു പലരും വിശ്വസിച്ചു പോന്നു..

പിന്നീട് ചെറിയമ്മ മുഴു ഭ്രാന്തിയായി തറവാട്ടിലെ അകത്തളത്തിലൂടെ അലഞ്ഞു..

വേനലവധിക്ക് അമ്മവീട്ടിൽ എത്തുന്ന ഉണ്ണിമായയും ഉണ്ണിരാമനും ചെറിയമ്മയെ പൂട്ടി ഇട്ടിരിക്കുന്ന മുറിക്കു മുന്നിൽ നിറകണ്ണുകളോടെ നിൽക്കും.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com