ശ്രീക്കുട്ടി 63

Views : 11663

Author : വിപിൻ‌ദാസ് അയിരൂര്‍

“പന്ത്രണ്ട്…പതിമൂന്ന്…പതിനാല്…പതിനഞ്ച്..”

“മോളെ ശ്രീക്കുട്ടീ ഈ ചായ ഒന്ന് കുടിക്ക് നീ.. എത്രനേരായി നിന്നോട് ഞാൻ പറയുന്നു.. എഴുന്നേറ്റു ഈ ഇരുത്തം ഇരിക്കാൻ തുടങ്ങീട്ട് എത്ര നേരായി.. ഇങ്ങുവാ.. എന്നിട്ട് തലയിൽ എണ്ണയിട്ടു തരാം ഞാൻ”

“ശ്ശെ.. ഇതെന്തൊരു കഷ്ട്ടാ ഇത്.. എന്റെ എണ്ണക്കo തെറ്റിച്ചു. മര്യാദക്ക് പൊക്കോ അവിടുന്ന്. അല്ലേൽ ചായ എടുത്ത് മുഖത്തേക്കൊഴിക്കും”

ഇന്നലെ രാത്രി പെയ്തൊഴിഞ്ഞ മഴവെള്ളത്തിന്റെ ബാക്കി ഓടിലൂടെ ഇറ്റി വീഴുന്നത് എണ്ണികൊണ്ടിരിക്കുകയായിരുന്നു ശ്രീക്കുട്ടി. സദാനന്ദന്റെയും ശാരദയമ്മയുടെയും ആകെയുള്ള പുന്നാരമോൾ. ഇരുപത്തൊന്നു വയസ്സിൽ തന്നെ മാനസികമായി തകർന്നുപോയ മനസ്സിന്റെയും ശരീരത്തിന്റെയും ഉടമ.

സ്വന്തം മകളുടെ പ്രതികരണത്തിൽ ആ അമ്മക്ക് കണ്ണുനീർ ഒഴുക്കാനേ കഴിഞ്ഞുള്ളു. തന്റെ വാക്കു കേൾക്കാത്ത മകളുടെ മുന്നിൽ നിന്ന് വിഷമത്തോടെ ‘അമ്മ പതിയെ തിരിഞ്ഞു നടന്നു. ശ്രീക്കുട്ടി വീണ്ടും മഴത്തുള്ളികളെ എണ്ണിക്കൊണ്ടിരുന്നു.

മുറ്റത്തൊരു കാറ് വന്നുനിന്ന ശബ്ദം കേട്ട് ശാരദ ഉമ്മറത്തോട്ട് നടന്നു. ഡോർ തുറന്നു ഒരു സ്ത്രീ ഇറങ്ങി വരുന്നു. എവിടെയോ കണ്ടുമറന്ന മുഖം. ഓർത്തെടുക്കാൻ പറ്റുന്നില്ല. ശാരദ ഇറങ്ങിച്ചെന്നു ആ സ്ത്രീയുടെ മുഖത്തോട്ടുനോക്കി.

“കിഴക്കേപുരയ്ക്കൽ സദാനന്ദന്റെ വീടല്ലേ?”

“അതെ.. ആരാ മനസ്സിലായില്ലല്ലോ”

“നീയെന്നെ മറന്നോടി പിറുക്കി”

പിറുക്കി എന്നുള്ള പേരുകേട്ടപ്പോൾ തന്നെ ശാരദക്കു വേറെ അധികം ഓർത്തെടുക്കേണ്ടിവന്നില്ല. സ്‌കൂളിൽ ശാരദയുടെ വിളിപ്പേരായിരുന്നു പിറുക്കി.

“മാധവി കുട്ടി.. എന്റെ മാധവിക്കുട്ടി,”
പിന്നൊരു കെട്ടിപിടുത്തവും കണ്ണീരൊഴുക്കലുമായിരുന്നു. അല്ലെങ്കിലും ഇങ്ങനുള്ള സാഹചര്യങ്ങളിൽ കണ്ണുനീർ വരാൻ കാത്തുനിൽക്കുവല്ലേ.

വർഷങ്ങൾക് മുൻപ് നീല പാവാടയും വെള്ള ജമ്പറും ഇട്ടു തന്റെ കയ്യും പിടിച്ചു സ്‌കൂളിൽ പോയിരുന്ന തന്റെ പ്രിയപ്പെട്ട

Recent Stories

The Author

1 Comment

  1. Super!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com