അച്ഛന്റെ മകൾ 36

Views : 7746

#

മോളേ…….

ബസ്സിൽ പോരുമ്പോൾ ആരുടെ കയ്യിൽ നിന്നും ഒന്നും തന്നെ വാങ്ങി കഴിക്കരുത് ട്ടോ……,

ആവശ്യമുള്ള വെള്ളവും സാധനങ്ങളും വാങ്ങി ബാഗിൽ വെച്ചിട്ടേ ബസ്സിൽ കയറാവൂ.

ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് ബസ്സ്‌ കയറാൻ നിൽക്കുവാണെന്ന് ഫോണിലൂടെ അച്ഛനോട് പറയുമ്പോൾ ഉള്ള സ്ഥിരം ഉപദേശമാണിത്.

നേഴ്സിംഗ് അവസാന വർഷ വിദ്യാഭ്യാസവും കഴിഞ്ഞു കെട്ടും മാറാപ്പുമായി വരുന്ന അർച്ചനക്ക്
എന്തു കൊണ്ടും എന്നും അച്ഛന്റെ വാക്കുകൾ വിലപ്പെട്ടതായിരുന്നു.തന്റെ ഇഷ്ടത്തിന്റെ പുറത്തു പഠിക്കാൻ വിട്ട അച്ഛനിന്ന് ഉറങ്ങില്ലെന്ന് അവൾക്കറിയാം.ഓരോ മണിക്കൂറും ഫോണിലൂടെ വിവരങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുന്ന അച്ഛനെ അവൾ മനസ്സിലാക്കുക ആയിരുന്നു.

അച്ഛന്റെയും അമ്മയുടെയും കൂടെ ഗ്രാമ വിശുദ്ധിയിൽ വളർന്ന അവൾക്ക് എന്നും കൂട്ടും കരുതലും ആ അച്ഛൻ തന്നെ ആയിരുന്നു.

പത്താം ക്ലാസ്,പ്ലസ് ടു പരീക്ഷക്ക് വേണ്ടി പാതിരാക്കിരുന്നു പഠിക്കുമ്പോൾ ഉറക്കം വരാതിരിക്കാൻ ഇടക്ക് ചൂടുള്ള കട്ടൻ ചായയുണ്ടാക്കി കൊണ്ടു തന്നും, പഠിത്തത്തിൽ ഒപ്പം തനിക്ക് കൂട്ടിരുന്നതും അമ്മയായിരുന്നു.ഒരു ചുമരിന്റെ അപ്പുറത്ത് അവൾക്കും അമ്മയ്ക്കും കൂടെ ഒന്ന് തിരിഞ്ഞു കിടന്നു പോലും ഒരു ശബ്ദം കൊണ്ടും ബുദ്ധിമുട്ടിക്കാതെ ഉറക്കമിഴിച്ചിരിക്കുന്നുണ്ടാകും.

അത് തിരിച്ചറിയുക ഉറക്ക ക്ഷീണം പുറത്ത് കാണിക്കാതെ നെറ്റിയിൽ ഒരു മുത്തം തന്നു കൊണ്ട് പഠിച്ചതൊക്കെ മറക്കാതെ എഴുതണം എന്ന് പറഞ്ഞു പാടത്തേക്ക് പോകുമ്പോഴാണ്.

അത് കൊണ്ടൊക്കെയും അന്നും ഇന്നും അവൾക്ക് ഏറ്റവും അടുപ്പവും ഇഷ്ടവും അച്ഛനെ തന്നെയായിരുന്നു.പരാതികളും പരിഭവങ്ങളും ആവശ്യങ്ങളും ആ തഴമ്പിച്ച കൈകൾ എടുത്തു കൊണ്ട് മുഖത്തിട്ടുരസി മൊഴിയുമ്പോൾ ഒരു പ്രദീക്ഷയാണ്.

എന്തിനും ഏതിനും ഒരു ഉചിതമായ മാർഗമോ നിർദ്ദേശമോ ആ മനസ്സിലുണ്ടാകുമെന്ന പ്രധീക്ഷ.

ഓരോ ആഗ്രഹങ്ങളും ആവശ്യങ്ങളും പറയുമ്പോൾ ചെറു പുഞ്ചിരിയോടെ നമുക്ക് നോക്കാം എന്ന് പറയുന്ന അച്ഛനെ.

നിങ്ങളാണ് ഇവളെ പറയുന്ന ഓരോ സാധനങ്ങൾ വാങ്ങിക്കൊടുത്തു കൊണ്ട് വഷളാക്കുന്നത്.അതികം കൊഞ്ചിച്ചു വഷളാക്കണ്ട നാളെ ആണൊരുത്തന്റെ കൂടെ ഇറക്കി വിടാനുള്ളതാണ്.

ഈ ഒരു വാക്ക് അമ്മയിൽ നിന്നും കേൾക്കുമ്പോൾ അച്ഛൻ നെടുവീർപ്പിടുന്നത് കാണാം.അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് പോകുമ്പോൾ ചെറിയ നീറ്റൽ ആ ഇളം മനസ്സിലും ഉണ്ടാകാറുണ്ട്.

നല്ല രീതിയിൽ പ്ലസ്ടു പാസ്സായി.അച്ഛനും അമ്മയ്ക്കും തന്നെ പരസ്പരം പിരിഞ്ഞിരിക്കാൻ ഉള്ള സങ്കടം കൊണ്ട് നാട്ടിലിരുന്ന് തന്നെ പഠിക്കാനായിരുന്നു പറഞ്ഞത്.സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് ബാംഗ്ലൂരിലെ ഒരു നേഴ്സിങ് കോളജിൽ ചേരുകയായിരുന്നു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com